ഗാസയിൽ സമാധാനം പുലരുമോ?; വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചെന്ന് ട്രംപ്
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാറിലെ സുപ്രധാന നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസും കരാർ അംഗീകരിക്കുന്നതാണ് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം.
'ഗാസയുമായി ബന്ധപ്പെട്ട് എന്റെ പ്രതിനിധികൾ ഇന്ന് ഇസ്രായേൽ നേതാക്കളുമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നു. 60 ദിവസത്തെ വെടിനിർത്തൽ കരാരിന് ഇസ്രായേൽ തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനായി മറ്റുള്ളവരുമായും ഇതിനിടയിൽ ചർച്ച നടത്തും. സമാധാനം സാധ്യമാക്കാൻ കിണഞ്ഞ് പരിശ്രമിച്ച ഖത്തറും ഈജിപ്തും വെടിനിർത്തൽ കരാർ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തും. മധ്യേഷ്യയുടെ നല്ലതിന് വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹമാസം ഈ കരാർ അംഗീകരിക്കാതെ വെടിനിർത്തൽ സാധ്യമാകില്ല. അവർ എതിർത്താൽ സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളൂ', ട്രംപ് പറഞ്ഞു.

അടുത്ത തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. അതേസമയം വെടിനിർത്തലിന് ഇസ്രായേൽ അംഗീകരിച്ചുവെന്ന് പറയുമ്പോഴും എന്താണ് കരടിലെ നിർദേശങ്ങൾ എന്നത് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ കരാർ വെടിനിർത്തലിനുള്ള വഴിയൊരുക്കുമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഖത്തറും യുഎസും ഇസ്രായേലുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചും ഗാസയ്ക്കുള്ള സഹായങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും ശക്തമായ ഉറപ്പുകൾ വേണമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന ഇസ്രായേലികളെ മോചിപ്പിക്കുന്നതാണ് ഇസ്രായേൽ പ്രധാന വ്യവസ്ഥയായി ഉന്നയിക്കുന്നത്.
അതിനിടെ ഗാസയിൽ അതിരൂക്ഷമായ ആക്രമണവുമായി മുന്നോട്ട് പോകുകയാണ് ഇസ്രായേൽ. ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മാത്രം 30 പേർ കൊല്ലപ്പെട്ടു. 22 പേരാണ് വെടിവെപ്പിൽ മരിച്ചത്. പലയിടങ്ങളിലായി നടന്ന ആക്രമണത്തിൽ 15 പേർക്കും ജീവൻ നഷ്ടമായി. സ്ത്രീകളും കുട്ടികളും അടക്കം തിങ്ങി നിൽക്കുന്ന ഇടങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. നേരത്തേ മുന്നറിയിപ്പുകൾ നൽകിയാണ് ആക്രമണം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തുന്നത്.
2023 ഒക്ടോബർ 7 ന് ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയിൽ ആക്രമണം ശക്തമാക്കിയത്. അന്ന് ഹമാസിന്റെ ആക്രമണത്തിൽ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 56,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്തവരും നിരവധിയാണ്.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications