കൊട്ടിയൂർ പെരുമാൾക്ക് ചതുശ്ശത വലിയ വട്ടളം പായസം നിവേദിച്ചു; തൃക്കൂർ അരിയളവും നടന്നു
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം തിരുവാതിര നാളിൽ പെരുമാള്‍ക്ക് നിവേദിച്ചു. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമായിരുന്നു പായസം നിവേദിച്ചത്. കരിമ്പനയ്ക്കല്‍ ചാത്തോത്ത് ഊരാള തറവാട്ടു വകയായിരുന്നു തിരുവാതിര ചതുശ്ശതം നിവേദ്യം. ഇതിനു ശേഷമുള്ള ദിവസം പുണർതം ചതുശ്ശതം പെരുമാള്‍ക്ക് നിവേദിച്ചു.
പായസം നിവേദ്യം നടത്തിക്കഴിഞ്ഞ് തൃക്കൂർ അരിയളവും നടന്നു. പന്തീരടി പൂജ കഴിഞ്ഞ് കോട്ടയം കിഴക്കേ കോവിലകത്തെ അമ്മരാജയ്ക്കാണ് അരി ആദ്യം അളന്നു നല്‍കിയത്.ശ്രീകോവിലില്‍ വച്ച് പന്തീരടി കാമ്ബ്രം സ്ഥാനികനാണ് അരി അളന്നു നല്‍കിയത്. സ്വർണത്തളികയില്‍ നല്കിയ തൃക്കൂർ അരി മേല്മുണ്ടില് അളന്നു വാങ്ങി അമ്മരാജ മടങ്ങി.

അളന്നു കിട്ടിയ അരി മേല്മുണ്ടിന്റെ അഗ്രത്തില്‍ കെട്ടി തലയിലേറ്റി ജന്മശാന്തിയില്‍ നിന്നു പ്രസാദം വാങ്ങിയ ശേഷമാണ് അമ്മരാജ സന്നിധാനം വിട്ടത്. നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകള്‍ക്കും ഏഴില്ലം തറവാട്ടിലെ സ്ത്രീകള്‍ക്കും രാത്രിയിലാണ് അരിയളവ് നടത്തിയത്. തിരുവത്താഴ പൂജയ്ക്ക് ശേഷം പാലക്കുന്നം സ്ഥാനികനാണ് ഇവർക്കായി അരിയളവ് നടത്തിയത്. ഇതോടെ വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവ് കഴിഞ്ഞു.
തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്ന അക്കരെ സന്നിധാനവും ഇക്കരെ കൊട്ടിയൂരും ഭക്തജന സാഗരമായി മാറി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് കൊട്ടിയൂരില്‍ എത്തിയത്. ഇതോടെ ദർശനത്തിനായി കിഴക്കേ നടയിലും പടിഞ്ഞാറേ നടയിലും നീണ്ട ക്യൂ രൂപപ്പെട്ടു.
കിഴക്കേ നടയിലെ ക്യൂ മന്ദംചേരി വരെയും പടിഞ്ഞാറേ നടയിലുള്ളത് ഇടബാവലി വരെയും നീണ്ടു. കൊട്ടിയൂർ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പാർക്കിംഗ് സൗകര്യമൊരുക്കിയെങ്കിലും നും 10 കിലോമീറ്ററോളം ദൂരമുള്ള കണിച്ചാർ വരെ രാവിലെ മുതല്‍ ഗതാഗത തടസം അനുഭവപ്പെട്ടു. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനുള്ള സമാന്തരപാതയിലും വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ തുടങ്ങിയ കനത്ത മഴയും ഗതാഗത കുരുക്കില്‍ പെട്ടവരെ ഏറെ ബുദ്ധിമുട്ടിച്ചു. മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കില്‍ പെട്ട പലർക്കും അക്കരെ സന്നിധിയില്‍ ദർശനം നടത്താൻ കഴിഞ്ഞില്ല. ഈ ഉത്സവകാലത്തെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications