നാല് കോടിയുടെ കസ്തൂരിക്കടത്ത്; മൂന്ന് പേര് റിമാന്‍ഡില്‍, സംഘത്തലവനെ തേടി വനംവകുപ്പ്
തളിപ്പറമ്പ്: കസ്തൂരി കടത്തിയ കേസിലെ മുഖ്യപ്രതിയെ തേടി വനം വകുപ്പ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായ സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തലവനായ കോയമ്പത്തൂര്‍ സ്വദേശി ശ്രീരാമിനെ വനം വകുപ്പ് അന്വേഷിച്ച് വരുന്നത്. ഉത്തരേന്ത്യയില്‍ നിന്നും കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് അതിന്റെ ആന്തരികാവയവ ഗ്രന്ഥിയായ കസ്തൂരി ശ്രീരാമന് വില്പനയ്ക്കെത്തിക്കുന്നത്.
വിപണിയില്‍ നാല് കോടി രൂപ വിലമതിക്കുമെന്നു കരുതുന്ന 375 ഗ്രാം കസ്തൂരിയുമായി രണ്ടിടങ്ങളില്‍ നിന്നും പിടിയിലായ മൂന്നു പേരെയാണ് വനം വകുപ്പ് കോഴിക്കോട് ഇന്സ്പെക്ഷന് ആന്‍ഡ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഒരു ഗ്രാമിന് ഒരുലക്ഷത്തോളം രൂപയാണ് ഇതിന്റെ മോഹവില.

ഇതു തങ്ങള്‍ക്ക് കൈമാറിയത് കോയമ്പത്തൂര്‍ സ്വദേശി ശ്രീരാമനാണ് കൈമാറിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ വെച്ചു ഇത് രഹസ്യമായി വില്‍ക്കുന്നതിനിടെയാണ് ചേര്‍ത്തല തൃച്ചാട്ട്കുളം തോപ്പില്‍ പറമ്പില്‍ ടി. എ ഹഫ്സല്‍(42) കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അറക്കപ്പറമ്പ് എ. എച്ച് ഷാനവാസ്(39) തളിപറമ്പ് പുളിപ്പറമ്പ് വനം വകുപ്പ് ഓഫീസിനു സമീപം താമസിക്കുന്ന തോമസ്(45) എന്നിവര്‍ പിടിയിലാകുന്നത്.
കസ്തൂരിമാനിന്റെ ഏഴ് കസ്തൂരികളാണ് ഇവരില്‍ നിന്നും പിടികൂടിയത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് മുനീശ്വരന്‍ കോവിലനടുത്തുളള ലോഡ്ജിങിന്റെ പാര്‍ക്കിങ് ഏരിയയില്‍വെച്ചാണ് രണ്ടു കസ്തൂരിയുമായി ഹഫ്സലും ഷാനവാസും പിടിയിലാകുന്നത്. ഇവരുടെ കൈയ്യില്‍ നിന്നും 55, 25 ഗ്രാംവീതം തൂക്കമുളള രണ്ടു കസ്തൂരിഗ്രന്ഥികള് പിടികൂടിയത്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
തുടര്‍ന്നാണ് തളിപറമ്പ് ഏഴാം മൈലില്‍ ഒരാള്‍ കസ്തൂരി വില്ക്കാന് എര്‍ണാകുളം സ്വദേശികളെ കാത്തുനില്‍ക്കുന്നതായി വിവരം ലഭിച്ചത്. 295-ഗ്രാം തൂക്കം വരുന്ന അഞ്ച് കസ്തൂരി ഗ്രന്ഥികളുമായി തോമസും പിടിയിലായി. വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍മാരായ കെ.വി ജയപ്രകാശ്, വി.രതീശന്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ. ചന്ദ്രന് തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്കി.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിനു മോഹവിലയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഹിമാലയത്തില്‍ നിന്നും കസ്തൂരി മാനുകളെ വേട്ടയാടി കൊന്നു കസ്തൂരി അറുത്തെടുത്തു കൊണ്ടു വന്നു വില്പന നടത്തുന്നത്. അപൂര്‍വ്വ ഔഷധഗുണമുളളതാണ് ഇതെന്നു പറഞ്ഞാണ് വില്പന നടത്തുന്നത്. വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന വന്യജീവിയാണ് കസ്തൂരിമാനെന്ന മസ്ക് ഡിയര്‍. ഇതിനെ വേട്ടയാടി കൊല്ലുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളിലൊന്നാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications