പികെ കുഞ്ഞനന്തന്റെ മകള്‍ പികെ ഷബ്‌ന സിപിഎം നേതൃനിരയിലേക്ക്, ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു
കണ്ണൂര്‍: പികെ കുഞ്ഞനന്തന്റെ മകള്‍ പികെ ഷബ്‌ന സിപിഎം നേതൃനിരയിലേക്ക്. പികെ ഷബ്‌നയെ സെന്‍ട്രല്‍ കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പികെ കുഞ്ഞനന്തന്റെ വീട് ഉള്‍പ്പെടുന്ന സ്ഥലമാണ് സെന്‍ട്രല്‍ കണ്ണങ്കോട്.. സിപിഎമ്മിന്റെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. പികെ ഷബ്‌ന കണ്ണങ്കോട് ടിപിജിഎം യുപി സ്‌കൂളിലെ അധ്യാപികയാണ്. കെഎസ്ടിഎ പാനൂര്‍ ഉപജില്ലാ കമ്മിറ്റി നിര്‍വാഹക സമിതി അംഗം കൂടിയാണ്.
കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ പതിമൂന്നാം പ്രതിയായിരുന്നു പികെ കുഞ്ഞനന്തന്‍. ഗൂഢാലോചനക്കേസിലാണ് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലയളവില്‍ അസുഖബാധിതനായ കുഞ്ഞനന്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയിടത്ത് നിന്നാണ് 2020 ജൂണ്‍ 11ന് അദ്ദേഹം മരണമടഞ്ഞത്. പികെ കുഞ്ഞനന്തനെ അവസാന കാലം വരെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിരുന്നില്ല. കുഞ്ഞനന്തന് കേസില്‍ പങ്കില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ കുടുക്കിയതാണ് എന്നുമാണ് സിപിഎം വാദം. 1970 മുതല്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് പോന്ന പികെ കുഞ്ഞനന്തന്‍ പാനൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയതില്‍ വലിയ പങ്ക് വഹിച്ച നേതാവായിരുന്നു.

പികെ ഷബ്‌ന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയ സഖാക്കളെ, CPIM പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ച് ഞങ്ങളുടെ വീടും അച്ഛൻ്റെ ഓർമ്മകളും നിറഞ്ഞ് നിൽക്കുന്ന സ്മൃതി മണ്ഡപവും ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് എന്ന പുതിയ ഒരു ബ്രാഞ്ച് രൂപീകരിക്കുകയും അതിൻ്റെ സെക്രട്ടറിയായി പാർട്ടി എന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഏറെ ഗൗരവമേറിയതും ഭാരിച്ചതുമായ ഉത്തരവാദിത്തമാണ് പാർട്ടി എന്നെ എൽപ്പിച്ചത് . കഴിവിൻ്റെ പരമാവധി ആത്മാർത്ഥമായി ആ ചുമതല നിർവഹിക്കാൻ ഞാൻ ശ്രമിക്കുമെന്നേ ഈ അവസരത്തിൽ പറയുന്നുള്ളൂ അച്ഛനാണ് എന്നെ ഇന്ന് നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയെടുത്തത്.
നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ
ബാലസംഘം മുതൽ പരിപാടികൾക്ക് നിർബന്ധപൂർവം പറഞ്ഞയച്ചും അച്ഛനൊപ്പം പാർടി വേദികളിൽ കൂട്ടിയും ദേശാഭിമാനി പത്രം മടിയിലിരുത്തി വായിച്ച് കേൾപ്പിച്ചും മുദ്രാവാക്യങ്ങൾ വിളിപ്പിച്ചുമൊക്കെയാണ് ഞങ്ങളെ സംഘടനാ രംഗത്തേക്ക് എത്തിച്ചത് . വീട്ടിൽ എല്ലാരും പ്രവർത്തന രംഗത്ത് സജീവമായി പങ്കെടുക്കണം എന്നത് അച്ഛന് നിർബന്ധമുള്ള കാര്യമായിരുന്നു . നവമാധ്യമ രംഗത്തെ എൻ്റെ പ്രിയപ്പെട്ട സഖാക്കളെ നിങ്ങൾ എനിക്ക് അഭിവാദ്യമർപ്പിച്ച് ഇട്ട എല്ലാ പോസ്റ്റുകൾക്കും ഒത്തിരി സ്നേഹത്തോടെ പ്രത്യഭിവാദ്യം''
Recommended Video
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications