പോക്സോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ:വൈദ്യ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ പ്രൊസിക്യൂഷൻ കോടതിയിലേക്ക്
തലശേരി: തലശേരിയിൽ പ്രവാസി വ്യവസായി ഷറാറ ഷറഫുദ്ദീൻ ഉൾപ്പെടെ മൂന്നു പേർ പ്രതികളായ പോക്സോ കേസിൽ പോലീസ് അന്വേഷണം അന്തിമഘട്ടത്തിൽ. ഇതിൻ്റെ ഭാഗമായി പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന ഇരയായ പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ ധർമടം സിഐ എം. പി സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു.
കണ്ണൂർ വനിതാ ജയിലിലും സബ് ജയിലിലുമായിട്ടാണ് ഇരുവരേയും ചോദ്യം ചെയ്തത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃ സഹോദരിയേയും ഭർത്താവിനെയുമാണ് ചോദ്യം ചെയ്തത്. മാതൃ സഹോദരി കൈക്കുഞ്ഞിനോടൊപ്പമാണ് റിമാൻഡിലുള്ളത്. യുവതിയുടെ ജാമ്യ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. യുവതിയുടെ ഭർത്താവ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നില്ല.

ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള ചില നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. ഇതിനിടെ കേസിലെ മൂന്നാം പ്രതിയായ പ്രവാസി വ്യവസായിക്ക് ലൈംഗിക ക്ഷമതയില്ലെന്ന് ആദ്യ വൈദ്യപരിശോധനയിൽ റിപ്പോർട്ട് നൽകിയതലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രൊസിക്യൂഷൻ അഭിഭാഷക ബീന കാളിയത്ത് അറിയിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പോക്സോ കേസിലെ പ്രവാസി വ്യവസായിക്ക് ലൈംഗിക ക്ഷമതയുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണിത്. പതിനഞ്ച് വയസുകാരി പീഡിപ്പിക്കാൻ ശ്രമിച്ച
പോക്സോ കേസിലെ പ്രതി തലശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗിക ശേഷിയുള്ളതായി രണ്ടാം മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നതോടെയാണ് ആദ്യ വൈദ്യപരിശോധന റിപ്പോർട്ടിൽ സംശയങ്ങളുയർന്നത്.ഇതേ തുടർന്ന് കോടതി ഇടപെട്ട് കണ്ണുർ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വൈദ്യ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍, സര്ജന്, സൈക്യാട്രിസ്റ്റ്, ഫോറന്‍സിക് സര്ജന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധിച്ചത്. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ലൈംഗികശേഷി കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയായിരുന്നു.
ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗിക ശേഷിയില്ലെന്ന് റിപോര്‍ട്ട് നല്കിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് പറഞ്ഞു. മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശേരിയില്‍ 15 വയസ് പ്രായമായ പെണ്‍കുട്ടിയെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് ഷറാറ ഷറഫുദ്ദീന് കാഴ്ചവച്ചു എന്നതായിരുന്നു കേസ്. തുടര്‍ന്ന് മൂന്നുപേരെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ മൂന്നാം പ്രതിയായ ഷറഫുദ്ദീന് ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ 12ന് കോടതി പരിഗണിക്കും. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സഹായം ചെയ്തുകൊടുക്കുകയും ചെയ്ത ബന്ധുക്കളാണ് റിമാന്‍ഡില്‍ കഴിയുന്നത്. 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരേയുള്ള കേസ്.പോക്സോ കേസിൽ മൂന്നാം പ്രതിയായ പ്രവാസി വ്യവസായിക്ക് രണ്ടാഴ്ച മുൻപാണ് കോടതി ജാമ്യം അനുവദിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications