കൊട്ടിയൂരില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കുടുങ്ങിയത് കെണിയില്‍, കേസെടുക്കുമെന്ന് വനംവകുപ്പ്
ഇരിട്ടി: കൊട്ടിയൂര്‍ പന്നിയാംമൂലയിലെ കൃഷിതോട്ടത്തിലിറങ്ങിയ കടുവ കുടുങ്ങിയത് കേബിള്‍ കെണിയിലെന്ന് വനം വകുപ്പ്് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കെണിയില്‍ കുടുങ്ങിയപ്പോഴുളള സമ്മര്‍ദ്ദവും മരണകാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇസംഭവത്തില് വനംവകുപ്പ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കടുവയുടെ മരണകാരണത്തിന് പിന്നില്‍ അണുബാധയാണെന്ന് ചൂണ്ടിക്കാട്ടിയുളള പോസ്റ്റു മോര്‍ട്ട് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കെണിയില്‍ കുടുങ്ങിയ കടുവ കൂടുതല്‍ അവശനായെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.
കൊട്ടിയൂര്‍ പന്നിയാം മലയിലെ കൃഷിയിടത്തില്‍ കടുവയെ കുടുക്കിയത് കെണിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പന്നിയെയോ മറ്റ് മൃഗങ്ങളെയോ പിടികൂടുക ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ സ്ഥാപിച്ച കെണിയില്‍ കടുവയുടെ വലത് കാലാണ് ആദ്യം കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുരുക്ക് മുറുകകയും കടുവ അവശനാവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊട്ടിയൂര്‍ റേയ്ഞ്ച് ഓഫിസര്‍ സുധീര്‍ നരോത്ത് പറഞ്ഞു.

കെണിയില്‍ കുടുങ്ങിയതല്ല കടുവയുടെ മരണത്തിന് കാരണമായത്. പക്ഷേ, കെണിയിലകപ്പെട്ടതിനെ തുടര്‍ന്ന് കഠിനമായ സമ്മര്‍ദവും പേശികളില്‍ ക്ഷതവുമുണ്ടായി. സംഭവം അറിഞ്ഞയുടന്‍ ഇതുസംബന്ധിച്ച് അന്വേഷണവും തുടങ്ങിയതായും അദ്ദേഹം വിശദീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കടുവക്കുണ്ടായ മാനസിഘാതവും പേശികള്‍ക്കുണ്ടായ ക്ഷതവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുപുറമെ, നേരത്തേയുള്ള ശ്വാസകോശ-കുടല് രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സാധാരണഗതിയില്‍ കടുവ പോലുള്ള വന്യമൃഗങ്ങള്‍ കമ്പിവേലിയില്‍ കുടുങ്ങാറില്ല. വേലി തകര്‍ത്ത് രക്ഷപ്പെടാന്‍ ശേഷിയുണ്ടെന്നത് തന്നെയാണ് കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ വനംവകുപ്പ് മയക്കുവെടിവെച്ചതിലെ അശാസ്ത്രീയതയാണ് കടുവയുടെ മരണത്തിന് കാരണമെന്ന പ്രചാരണവും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ടൊയിരുന്നു.ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ കൊന്നൊടുക്കുകയെന്ന എളുപ്പവഴിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മടികാണിക്കുന്ന വനംവകുപ്പ് മന്ത്രിക്കെതിരെയും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications