Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടികൾ ഇവിടെ റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്'; വിമർശനവുമായി എം മുകുന്ദൻ

കാസർകോട്: സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെയും റോഡിലെ കുഴികളെയും വിമർശിച്ച് എഴുത്തുകാരൻ എം. മുകുന്ദൻ .കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാൻ കഴിയാത്ത അവസ്ഥ ആണെന്ന് എം. മുകുന്ദൻ പറഞ്ഞത്. പട്ടികൾ ഇവിടെ റിപ്പബ്ലിക് സ്ഥാപിചിരിക്കുക ആണെന്നും പട്ടികളുടെ റിപ്പബ്ലിക്കിലാണ് നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിൽ നമുക്ക് നാണക്കേടും വേദനയും ഉണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിയണമെന്നും ഭയമില്ലാതെ റോഡിൽക്കൂടി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം പ്രബുദ്ധ സമൂഹമാണ് നാം.

mukundan

പക്ഷേ അപ്പോഴും റോഡിൽ കുഴികളുണ്ട്. കുഴിയിൽ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസർകോട് കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം,സംസ്ഥാനത്തെ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിന് ഉണ്ടെന്ന ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം, തെരുവുപട്ടികളെ കൊന്നൊടുക്കി പരിഹാരം തേടാം എന്ന് സർക്കാർ കരുതുന്നില്ലെന്നും അത്തരം കാര്യങ്ങളെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കതഴിഞ്ഞദിവസം വ്യക്തമാക്കി. ശാസ്ത്രീയ പരിഹാരമാണ് സർക്കാർ തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ഷെൽട്ടറുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് തെരുവുപട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നത് യാഥാർഥ്യം ആണ്. ഈ വർഷം മാത്രം 21 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഇവരിൽ 15 പേരും പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പുകൾ കൃത്യമായി എടുക്കാത്തവർ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ഫീൽഡ് ലെവൽ അന്വേഷണം പൂർത്തിയായിട്ടുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കണക്ക് പ്രകാരം 57 ശതമാനമാണ് റാബീസ് വാക്സിന്റെ ഉപയോഗം കൂടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+