Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരാജ് വെഞ്ഞാറമൂടിന്റെ ആ ചോദ്യം കടുത്ത വിഷമമുണ്ടാക്കി: മമ്മൂട്ടിയോട് പറഞ്ഞു, മാപ്പ് പറഞ്ഞെന്നും അഞ്ജലി അമീര്‍

നടന്‍ സുരാജ് വെഞ്ഞാറമൂടില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അഞ്ജലി അമീർ. താരം തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചു. അത് തന്നെ വലിയ മാനസിക വിഷമത്തിലേക്ക് തള്ളിവിട്ടെന്നാണ് അഞ്ജലി അമീർ തുറന്ന് പറയുന്നത്. മാതൃഭൂമി ഡോട്ട്കോമിനോടായിരുന്നു മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്ജന്‍ഡർ നടി കൂടിയായ അഞ്ജലി അമീറിന്റെ പ്രതികരണം.

സംഭവത്തില്‍ പിന്നീട് സുരാജ് ക്ഷമാപണം നടത്തിയെന്നും അഞ്ജലി വ്യക്തമാക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്നായിരുന്നു സുരാജ് തന്നോട് ചോദിച്ചത്. അതുവരെ തനിക്ക് അത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നില്ലെന്നും അഞ്ജലി അമീർ വ്യക്തമാക്കുന്നു.

suraj-anjali-

അത്തരമൊരു ചോദ്യം ചോദിച്ച സുരാജ് വെഞ്ഞാറമൂടിനെ ഞാന്‍ താക്കീത് ചെയ്യുകയും മമ്മൂട്ടിയെയും സംവിധായകനെയും അറിയിക്കുകയും ചെയ്തു. ഇതിനെല്ലാം ഒടുവില്‍ സുരാജ് തന്നോട് ക്ഷമാപണം നടത്തി. അതിന് ശേഷം ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു.

സിനിമ വ്യവസായ മേഖലയിലുള്ള എല്ലാവരും ഇത്തരത്തിലുള്ളവർ അല്ല. മറ്റുള്ളവരാണ് ബഹുമാനത്തോടെ പെരുമാറുന്നവരുമുണ്ട്. എന്നാല്‍ അസ്വീകാര്യമായ പെരുമാറ്റവും പ്രകടിപ്പിക്കുന്നു ഒരു വിഭാഗം ആളുകളുണ്ട്. നല്ല ആളുകള്‍ ഉണ്ടെന്ന് പറയുന്നതിന്റെ അർത്ഥം വിട്ടുവീഴ്ചകളോ ആനുകൂല്യങ്ങളോ ചോദിക്കുന്നവരില്ല എന്നല്ല, അത്തരത്തിലുള്ള ആളുകളും ഉണ്ടെന്നും അഞ്ജലി അമീർ വ്യക്തമാക്കുന്നു.

അതേസമയം, തമിഴ്, മലയാളം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-ഗ്ലോബൽ നടി ശ്രുതി സിത്താരയും തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് സമ്പ്രദായങ്ങളുടെ വ്യാപനവും അനുചിതമായ കാര്യങ്ങളില്‍ ഏർപ്പെടാനുള്ള പരോക്ഷ സമ്മർദ്ദവും അഭിനേതാക്കളില്‍ പലരെയും സിനിമ മേഖലയില്‍ നിന്നും പിന്തിരിപ്പിച്ചുവെന്നാണ് അനു സിത്താര വെളിപ്പെടുത്തുന്നത്.

ചൂഷണവുമായി ബന്ധപ്പെട്ട തൻ്റെ അനുഭവങ്ങൾ മാനസികമായി തളർത്തിയിരുന്നു. "എനിക്ക് ഇൻഡസ്ട്രിയിൽ ധാരാളം സുഹൃത്തുക്കളുണ്ട്, പക്ഷേ ഞാൻ കുറച്ച് സിനിമകൾ ചെയ്യുന്നതിൻ്റെ കാരണം എനിക്ക് നല്ല വേഷങ്ങൾ വേണമെന്നതിനാലും കാസ്റ്റിംഗ് കൗച്ചില്‍ ഏർപ്പെടാൻ വിസമ്മതിക്കുന്നതും കൊണ്ടാണ്. അത്തരം ഓഫറുകൾ സ്വീകരിക്കാത്തതിൻ്റെ പേരിൽ എന്നെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. പിന്നീട് പശ്ചാത്താപം ഉണ്ടാകാതിരിക്കാനാണ് ഞാന്‍ അത്തരമൊരു തീരുമാനം എടുത്തത്" സിത്താരയെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

താരതമ്യേന മാന്യമായ പെരുമാറ്റം നടത്തുന്ന തെലുങ്ക് സിനിമാ രംഗത്തെ അവർ പ്രശംസിക്കുകയും ചെയ്തു. വിമൻ ഇൻ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) ശക്തമായ പിന്തുണ അറിയിച്ച സിത്താര ഇരകൾക്ക് വേണ്ടി വാദിച്ച പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.

'ഇരകളിൽ വിശ്വാസമർപ്പിച്ച പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നടി ജോമോളുടെ പ്രതികരണം നിരാശാജനകമാണ്.അവർ തൻ്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചു, എന്നാൽ അത് മറ്റുള്ളവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നില്ല. ജോമോൾക്ക് ഒരു അപകടം സംഭവിച്ചിട്ടില്ലെങ്കിൽ, അത് മറ്റാർക്കും അപകടങ്ങൾ സംഭവിക്കില്ല എന്നല്ല അർത്ഥമാക്കുന്നത്," ശ്രുതി സിത്താര പറഞ്ഞു.

ട്രാൻസ്‌ജെൻഡർ വ്യക്തികൾ എളുപ്പത്തിൽ വഴങ്ങുമെന്ന വൃത്തികെട്ട ധാരണ ചിലർക്കുണ്ടെന്നും ശ്രുതി സിത്താര വ്യക്തമാക്കുന്നു. "ട്രാൻസ്‌ജെൻഡറുകൾ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങളാണെന്ന് ചിലർ വിശ്വസിക്കുന്നു, ഇത് അപമാനകരമായ ഒരു ചിന്തയാണ്. ഇത്തരം ചിന്താഗതികള്‍ വെച്ച് പുലർത്തുന്നത് ശരിയല്ല"- താരം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+