ഏഷ്യാനെറ്റ് ന്യൂസിന് തെറ്റി... സന്ദീപ് നായർ സിപിഎം അല്ല, ബിജെപി!!! കേസ് കൊടുക്കും: തുറന്നടിച്ച് അമ്മ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന ആളാണ് തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍. ഇയാള്‍ സംഘത്തിലെ പ്രധാന കണ്ണിയാണ് എന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നും ഉണ്ട്.
'സ്വപ്ന സ്വർണം': പിടിമുറുക്കാൻ കേന്ദ്രം; നിർമലയെ കണ്ട് വി മുരളീധരൻ... ലക്ഷ്യം പിണറായിയുടെ ഓഫീസ്?
"പിണറായി കള്ളക്കടത്തുകാരുടെ 'ഡോണ്‍', ബ്രിട്ടാസ് മാഫിയാ സംഘത്തെ നയിക്കുന്നു, സ്പീക്കര്‍ കാപട്യക്കാരൻ"
Recommended Video
എന്നാല്‍ സന്ദീപിന്റെ രാഷ്ട്രീയത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ വലിയ വിവാദം. സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുകൂല പോസ്റ്റുകള്‍ സ്ഥിരമായി ഇടുന്ന സന്ദീപ് സിപിഎം ബ്രാഞ്ച് അംഗമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സത്യം അതല്ല. അക്കാര്യം സന്ദീപിന്റെ അമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്...
ബ്രാഞ്ച് അംഗമെന്ന്
സന്ദീപ് നായര്‍ സിപിഎം അംഗമാണ് എന്നായിരുന്നു അമ്മയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 'സിപിഎം അംഗമാണ്' എന്ന് പറഞ്ഞുതുടങ്ങുന്ന ഒരു ബൈറ്റും ഈ വാര്‍ത്തയോടൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ അതിലാണ് ഇപ്പോഴത്തെ ആശയക്കുഴപ്പമെല്ലാം.
കേട്ടത് തെറ്റിയതോ
താന്‍ സിപിഎം ബ്രാഞ്ച് അംഗമാണ് എന്നാണ് സന്ദീപ് നായരുടെ അമ്മ പറഞ്ഞത് എന്നാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മകന്റെ രാഷ്ട്രീയത്തെ കുറിച്ചായിരുന്നില്ല ആ പ്രതികരണം എന്നും ആണ് പറയുന്നത്. എന്തായാലും സന്ദീപിന്റെ അമ്മയുടെ മറ്റൊരു പ്രതികരണവും ലഭ്യമായിട്ടുണ്ട്.
ബിജെപിക്കാരന്
മകന് സന്ദീപ് നായര്‍ ബിജെപി അനുഭാവിയാണ് എന്നാണ് ഒടുവില്‍ സന്ദീപിന്റെ അമ്മ നല്കിയ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്ന ആളാണ് സന്ദീപ് എന്നും അമ്മ കൈരളി ന്യൂസിനോട് വെളിപ്പെടുത്തുന്നുണ്ട്.
സിപിഎമ്മുമായി ഒരു ബന്ധവും ഇല്ല
മകന് വോട്ട് ചെയ്യുന്നത് ബിജെപിയ്ക്ക് മാത്രമാണ്. അതുകൊണ്ട് അവന് വോട്ട് ചെയ്യാന്‍ പോകുന്നത് പോലും താന്‍ തടയാന്‍ ശ്രമിക്കാറുണ്ട് എന്നാണ് അമ്മ പറയുന്നത്. സിപിഎമ്മുമായി സന്ദീപ് നായര്‍ക്ക് ഒരു ബന്ധവും ഇല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
കേട്ടത് ശരിയായില്ല
'അവര്‍ക്ക് കേട്ടത് ശരിയായില്ല' എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് സന്ദീപ് നായരുടെ അമ്മ പ്രതികരിച്ചത്. ചില ചാനലുകള്‍ അങ്ങനെ വാര്‍ത്ത കൊടുത്തത് ശരിയായില്ല എന്നാണ് അവര്‍ പറയുന്നത്.
എന്തായാലും കുറേ സമയം ഈ വാര്‍ത്ത തന്നെ ആയിരുന്നു ചില ചാനലുകളിലെ പ്രധാന ബ്രേക്കിങ് ന്യൂസ്.
കേസ് കൊടുക്കും
ഇല്ലാത്ത കാര്യം പറഞ്ഞാല്‍ അതിനെതിരെ പ്രതിതകരിക്കും. ഇല്ലാത്ത കാര്യം പറഞ്ഞാല്‍ അതിനെതിരെ കേസ് കൊടുക്കും. അത്, ഏത് ചാനല്‍ ആയാലും ശരി- ഇങ്ങനെ ആയിരുന്നു കൈരളി ന്യൂസിനോട് സന്ദീപ് നായരുടെ അമ്മ പ്രതികരിച്ചത്.
എന്തിനാണ് രാഷ്ട്രീയവത്കരിക്കുന്നത്?
ഇല്ലാത്ത കാര്യം എന്തിനാണ് ഇങ്ങനെ വലിച്ചിഴയ്ക്കുന്നത് എന്നാണ് അവരുടെ ചോദ്യം. എല്ലാ കാര്യങ്ങളേയും രാഷ്ട്രീയവത്കരിച്ചിട്ട് നേരെ ഭരണപക്ഷത്തിന്റെ മണ്ടയില്‍ ചെന്ന് കയറുന്നത് എന്തിനാണ് എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ഏത് ഭരണമായാലും ഇത് ശരിയല്ലെന്നാണ് സന്ദീപിന്റെ അമ്മയുടെ അഭിപ്രായം.