നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വേറിട്ട നീക്കം; ആ കേന്ദ്രമന്ത്രിയെ കളത്തിലിറക്കും, എവിടെ?
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും പ്രബല ശക്തിയായി ഉയർന്നു വരാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. കെ സുരേന്ദ്രന് ശേഷം രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി അധികാരം ഏറ്റെടുത്ത ശേഷം പാർട്ടിയുടെ മൊത്തം സംഘടനാ സംവിധാനത്തിൽ തന്നെ ഉണർവുണ്ടായെന്ന് വേണം പറയാം. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവർക്ക് പൂർണ തൃപ്‌തി നൽകുന്നതായിരുന്നില്ല.
ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിന്റെ കേടുപാടുകൾ തീർക്കാൻ ഒരുങ്ങുകയാണ് ബിജെപി. ഇതിനായി വിവിധ മണ്ഡലങ്ങളിൽ ഏറ്റവും പ്രബലരായ ആളുകളെ തന്നെ കളത്തിൽ ഇറക്കാൻ ഒരുങ്ങുകയാണ് അവർ. അതിൽ ഇപ്പോൾ ഉയർന്നുവരുന്ന ഒരു പ്രധാന പേര് കേന്ദ്രമന്ത്രി ജോർജ് കുര്യന്റേതാണ്. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ ഇറക്കാനാണ് പാർട്ടിയുടെ നീക്കം.

ഇതിനായി അദ്ദേഹത്തിന് ശക്തി തെളിയിക്കാൻ കഴിയുന്ന, ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി തന്നെ നൽകാനാണ് ആലോചന. കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണ് കാഞ്ഞിരപ്പള്ളി കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് കാഞ്ഞിരപ്പളളി.
ഈ സാഹചര്യത്തിലാണ് ക്രിസ്ത്യൻ വോട്ടുകൾ ഉൾപ്പെടെ ലക്ഷ്യമിട്ട് കൊണ്ട് ജോർജ് കുര്യനെ രംഗത്ത് ഇറക്കാൻ പാർട്ടി ആലോചിക്കുന്നത്. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. എങ്കിലും മുതിർന്ന നേതാവായ ജോർജ് കുര്യനാണ് മുൻഗണന.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയസാധ്യതയുളള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നാണ് ലഭ്യമായ വിവരം. പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാവും തീരുമാനിക്കുക. തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്‌ണകുമാറിനോ കരമന ജയനോ ആയിരിക്കും കളത്തിൽ ഇറങ്ങുക.
നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മത്സരിച്ചേക്കുമെന്നാണ് വിവരം. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. അതിനൊപ്പമാണ് കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പേരും ഉയർന്നുകേൾക്കുന്നത്.
ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിൽ തന്നെയാവും ജനവിധി തേടുക. അരൂരിലോ കായംകുളത്തോ മത്സരിച്ചേക്കുമെന്നാണ് വിവരം. എംടി രമേശ് തൃശൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ആയിരിക്കും മത്സരിക്കുക. ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലില്‍ പരിഗണനയിലുണ്ടെങ്കിലും ഉറപ്പായിട്ടില്ല.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതും ചില സീറ്റുകളിൽ മുന്നേറ്റം ഉണ്ടാക്കിയെന്നതും ഒഴിച്ച് നിർത്തിയാൽ വിചാരിച്ച നിലയിലേക്ക് ഫലങ്ങൾ അനുകൂലമായിട്ടില്ല എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കോർ കമ്മിറ്റി യോഗം ഏറെ നിർണായകമാണ്.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; എന്ത് നടപടിയെടുത്തു? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം











Click it and Unblock the Notifications