രാജ്യം ഉറ്റുനോക്കുന്ന അഭയ കേസില്‍ വിധി നാളെ; 28 വര്‍ഷങ്ങള്‍ക്ക് ശേഷം, ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകം
തിരുവനന്തപുരം: രാജ്യം തന്നെ ഉറ്റുനോക്കുന്ന സിസ്റ്റര്‍ അഭയ കൊലപാതക കേസിന്റെ വിധി നാളെ പറയും. അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുക. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ കേസ് സിബിഐയാണ് കൊലപാതകമാണെന്ന് തെളിയിച്ചത്. കേസില്‍ രഹസ്യ മൊഴി നല്കിയ സാക്ഷി ഉള്‍പ്പടെ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്.

കൊലപ്പെടുത്താനുള്ള കാരണം
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയാണ് സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വന്റിന്റെ കിണറ്റില്‍ അഭയ മരിച്ച നിയില്‍ കണ്ടെത്തിയത്. മൂന്ന് പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താനുള്ള കാണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കന്യകാത്വം സ്ഥാപിച്ചു
അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സിസ്റ്റര്‍ സ്റ്റെഫി ശസ്ത്രക്രിയയ്ക്ക് വിധേയയായി കന്യകാത്വം സ്ഥാപിച്ചുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്ജന് ഡോ. രമ, പ്രിന്‍സിപ്പല്‍ ഡോ ലളിതാംബിക കരുണാകരന് എന്നിവരുടെ മൊഴിയും പ്രോസിക്യൂഷന് സമര്‍പ്പിച്ചിരുന്നു.

ശസ്ത്രക്രിയ നടത്തി
2008ല്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. അതേ സമയം കേസില്‍ രഹസ്യമൊഴി നല്കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സിബിഐയും തീരുമാനിച്ചിട്ടുണ്ട്. കേസിലെ രണ്ടാം സാക്ഷിയായിരുന്ന സഞ്ജു പി മാത്യുവാണ് പിന്നീട് മൊഴി തിരുത്തിയിട്ടുള്ളത്.

സുപ്രീം കോടതി
കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തിനെ തുടര്‍ന്നാണ് തിരുവനന്തപുരം കോടതിയില്‍ വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിച്ചു.

മൂന്നാം സാക്ഷി
കേസില്‍ മൂന്നാം സാക്ഷിയായ രാജുവിന്റെ മൊഴിയാണ് നിര്‍ണായകം. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കോണ്‍വെന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് രാജുവിന്റെ മൊഴി. ഈ മാസം 10നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. സിബിഐ കോടതി ജഡ്ജി സനല്‍ കുമാറാണ് വിധി പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications