ചന്ദ്രബോസ് വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ഉന്നതൻ പ്രമുഖ നടിക്കൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽ
Recommended Video

പത്തനംതിട്ട: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ചന്ദ്ര ബോസ് വധക്കസ്. കോടീശ്വരനായ മുഹമ്മദ് നിസാം ആയിരുന്നു കേസിലെ പ്രതി. നിസാമിനെ സംരക്ഷിക്കാന്‍ ഉന്നതര്‍ രംഗത്തിറങ്ങിയെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു.
ഈ വിഷയത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ടത് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബ് ആയിരുന്നു. ആരോപണ വിധേനയനായ ജേക്കബ് തോമസിനെ സ്ഥലം മാറ്റുകയും പിന്നീട് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേ ജേക്കബ് ജോബ് ഇപ്പോള്‍ വിരമിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രബോസ് വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസ് അസോസിയേഷന് പത്തനംതിട്ടയില്‍ നടത്തിയ സെമിനാറില്‍ ജോക്കബ് ജോബ് നടത്തിയിരിക്കുന്നത്.

നിസാമിന് വഴിവിട്ട സഹായം
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്കി എന്നതായിരുന്നു ജേക്കബ് ജോബിന് നേര്‍ക്കുള്ള ആരോപണം. നിസാമിന് അക്കാലത്ത് ചില ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നാണ് ജേക്കബ് ജോബ് വെളിപ്പെടുത്തുന്നത്.

ഗൂഢാലോചന
തനിക്കെതിരെ പോലീസില്‍ നിന്ന് തന്നെ ഗൂഢാലോചന ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. മൂന്ന് വര്‍ഷം ആണ് ഈ കേസില്‍ താന്‍ വേട്ടയാടപ്പെട്ടത്. താനും കുടുംബവും വലിയ പീഡനങ്ങളാണ് അനുഭവിച്ചത് എന്നും അദ്ദേഹം പറയുന്നു.

പ്രമുഖ നടിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥന്?
പിന്നീട് കേസ് അന്വേഷിക്കാന്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥനെ കുറിച്ചും ജേക്കബ് ജോബ് ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രമുഖ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ആ ഉദ്യോഗസ്ഥന് എന്നാണ് ആരോപണം. അക്കാലത്ത് മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് ചില ആരോപണങ്ങള്‍ വന്നിരുന്നു.

എന്തിന് വന്നു, എന്ത് ചെയ്തു?
ഉന്നത ഉദ്യോഗസ്ഥന് എന്തിനാണ് വന്നത് എന്നത് പോലും അന്വേഷിക്കപ്പെട്ടില്ല. അദ്ദേബം ഡ്യൂട്ടിയില്‍ ആയിരുന്നോ അതോ ലീവില്‍ ആയിരുന്നോ എന്നതും അന്വേഷിച്ചില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതെല്ലാം കണ്ടെത്താന്‍ സാധിക്കും എന്നും ജേക്കബ് ജോബ് പറയുന്നുണ്ട്.

നിസാമിനെ ജയിലില്‍ അടച്ചത് താന്‍
നിസാമുമായി തനിക്ക് ബന്ധമുണ്ട് എന്നായിരുന്നു പ്രചാരണം. എന്നാല്‍ നിസാമിനെ ആദ്യമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് താന്‍ ആണ് എന്നാണ് ജേക്കബ് ജോബ് വ്യക്തമാക്കുന്നത്. നിസാമിനെതിരെ കാപ്പ ചുമത്തിയതും താന്‍ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു.

പോലീസിലെ വിഷവിത്തുകള്‍
നിസാമിന് വിടുപണി ചെയ്ത ഉദ്യോഗസ്ഥര്‍ പോലീസില്‍ ഉണ്ട് എന്നും ജേക്കബ് ജോബ് ആരോപിക്കുന്നു. അവര്‍ക്കെതിരെ ആരും ശബ്ദിച്ചില്ല. പോലീസിലെ വിഷവിത്തുകളെ കണ്ടെത്താന്‍ പോലീസിന് തന്നെ കഴിയുമെന്നും ജേക്കബ് ജോബ് പറഞ്ഞു.

ആത്മഹത്യയുടെ വക്കില്‍
നിസാം കേസില്‍ താനും കുടുംബവും അനുഭവിച്ചത് കൊടിയ പീഡനം ആയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് പോലും കൈവിട്ടു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും അതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും ജേക്കബ് ജോബ് വെളിപ്പെടുത്തുന്നു.

സ്ഥലംമാറ്റം സസ്പെന്ഷന്
നിസാം കേസില്‍ ജേക്കബ് ജോബിനെ ആദ്യം തൃശൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പത്തനംതിട്ട ജില്ല പോലീസ് മേധാവിയായി ചുമതലയേറ്റതിന് രണ്ട് ദിവസത്തിന് ശേഷം സസ്പെന്‍ഡ് ചെയ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന് ശേഷം പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആയി വീണ്ടും അദ്ദേഹം നിയമിതനായി.

വിരമിക്കുന്നു
മാര്‍ച്ച് 31 ന് ആണ് ജേക്കബ് ജോബ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. പോലീസ് അസോസിയേഷന് നടത്തിയ സെമിനാറില്‍ തനിക്ക് ചില തുറന്നുപറച്ചിലുകള്‍ നടത്താനുണ്ടെന്ന ആമുഖത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications