വിദേശ യാത്രകൊണ്ട് ലക്ഷ്യം വെച്ചതിനെക്കാൾ നേട്ടം; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നു വിദേശ യാത്രയെന്നും യാത്രകൊണ്ട് പ്രതീക്ഷിച്ചതിനക്കാൾ നേട്ടം ഉണ്ടാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഠനഗവേഷണം മുതൽ നിക്ഷേപകരെ ആകർഷിക്കാൻ വരെ ലക്ഷ്യമിട്ടുള്ളതായിരുന്നു യാത്ര. പ്രവാസി ക്ഷേമവും നിക്ഷേപ സമാഹരണവും യാത്രയിലൂടെ സാധ്യമായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും വിദേശയാത്ര വിവാദത്തിലായതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിക്കുന്നത്.
ഫിൻലെൻഡ് , നോർവെ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.''പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാള സമൂഹവുമായി ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നിവയായിരുന്നു സന്ദർശന ലക്ഷ്യം. ഇവയിലെല്ലാം പ്രതീക്ഷിച്ചതിനെക്കാൾ നേട്ടം ഉണ്ടാക്കാൻ സാധിച്ചു, മുഖ്യമന്ത്രി പറഞ്ഞു.













Click it and Unblock the Notifications