കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്; ലക്ഷ്യം 51 സീറ്റ്, ശബരീനാഥന് മാത്രമല്ല, ആശ വര്‍ക്കര്‍ ഉള്‍പ്പെടെ കളത്തില്‍
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കളത്തില്‍. തിരുവനന്തപുരം കോര്‍പറേഷനില്‍ 48 ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇത്തവണ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഇറങ്ങുന്നത് എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു.
ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച ഏറെകുറെ പൂര്‍ത്തിയായി. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി എന്നിവരുമായി ചര്‍ച്ച വൈകാതെ പൂര്‍ത്തിയാകും. അവരുടെ സീറ്റുകള്‍ ധാരണയായാല്‍ ബാക്കി സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 10 സീറ്റിലാണ് യുഡിഎഫ് ജയിച്ചത്. 51 സീറ്റാണ് കോര്പറേഷന് ഭരണം കിട്ടാന്‍ വേണ്ടത്. അത് നേടുമെന്ന് മുരളീധരന് പറഞ്ഞു.

മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന് കവടിയാര്‍ വാര്‍ഡില്‍ മല്‍സരിക്കും. ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് അനില്‍കുമാര്‍ കഴക്കൂട്ടത്താണ് മല്‍സരിക്കുക. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടടയില്‍ മല്‍സരിക്കും. ആശ പ്രവര്‍ത്തകയായ എസ്ബി രാഖി കാച്ചാണി ഡിവിഷനില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 84 സീറ്റില്‍ മല്‍സരിച്ചിരുന്നു. ബാക്കി സീറ്റുകളില്‍ സഖ്യകക്ഷികളും.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ക്കെല്ലാം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിനിധികളുണ്ട്. ബൂത്ത് കമ്മിറ്റികള്‍ നിര്ദേശിച്ചവരെയാണ് ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥികളാക്കുന്നത്. ചിലരെ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചതാണ്. ഇനിയും പ്രാതിനിധ്യം കിട്ടിയില്ല എന്ന് ആക്ഷേപമുയര്‍ന്നാല്‍ അടുത്ത പട്ടികയില്‍ പരിഗണിക്കുമെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് ജാഥ നാളെ തുടങ്ങും
നിലവില്‍ ഇടതുപക്ഷമാണ് തിരുവനന്തപുരം കോര്പറേഷന് ഭരിക്കുന്നത്. 52 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഭരണം. പ്രതിപക്ഷമായ ബിജെപിക്ക് 35 അംഗങ്ങളുണ്ട്. 100 ഡിവിഷനുകള്‍ ഉള്ള കോര്പറേഷന് ഭരിക്കണം എങ്കില്‍ 51 സീറ്റുകളുടെ പിന്തുണ വേണം. അത് നേടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. 10ല്‍ നിന്ന് 51ലേക്ക് കടക്കുക എന്ന വലിയ ദൗത്യമാണ് ഇത്തവണ കോണ്‍ഗ്രസിന് മുന്നിലുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അടുത്താഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുമ്പേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു എന്നത് എടുത്തുപറയേണ്ടതാണ്. സമവായത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എന്നതും സുപ്രധാനമാണ്. ശബരിനാഥന് ആയിരിക്കും മേയര്‍ സ്ഥാനാര്‍ഥി.
തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കെ മുരളീധരന് നയിക്കുന്ന വാഹന ജാഥ നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീളുന്ന യാത്ര എല്ലാ ഡിവിഷനുകളും എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ ചൂട് പകരും. പിന്നാലെ ബിജെപിയും സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications