മുഖ്യന്റെ ഭീഷണി ബിഷപ്പിനോട് വേണ്ടെന്ന് എംടി രമേശ്; തീവ്രവാദത്തിന് ശക്തി പകരുന്നുവെന്ന് കുമ്മനവും
തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ പാലാ ബിഷപ്പിന് പിന്തുണ നല്‍കി കുമ്മനം രാജശേഖരന്‍ ഉള്‍പ്പടേയുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്. നഗ്ന യാഥാർത്ഥ്യം ധീരമായി വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്നാണ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിച്ചത്. പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്റെ സഭയിൽപെട്ട വിശ്വാസികളുടെ ഉൽക്കണ്ഠയും വേദനയുമാണ്. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചർച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നു. മറിച്ചു ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലർത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും കുമ്മനം വിമര്‍ശിക്കുന്നു.
പ്രശ്നം പരിഹരിക്കുകയല്ലാ , പ്രശ്നം ഉന്നയിച്ചവവരെ പ്രതിക്കൂട്ടിലാക്കി പകവീടുകയാണ് മുഖ്യമന്ത്രിയുടെ ലക്‌ഷ്യം. ലൗ ജിഹാദ് വിഷയം കേരളത്തിൽ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദൻ ലൗ ജിഹാദിന്റെ അപകടമായ പ്രത്യാഘാതങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 ജനുവരി 14 ന് കൊച്ചിയിൽ ചേർന്ന സീറോ മലബാർ സഭാ സിനഡ് യോഗം ലൗ ജിഹാദ് മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ വളർന്നു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐ എസിലേക്ക് റിക്രൂട്ട ചെയ്യപ്പെട്ടവരിൽ പകുതിയും ക്രൈസ്തവരാണെന്നു തെളിവ് സഹിതം സഭാ സിനഡ് പാസ്സാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുകയുണ്ടായി.

മുൻ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുൻപ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ അവ എങ്ങനെ വർഗ്ഗീയ പ്രശ്നമായെന്നു സി പി എമും കോൺഗ്രസ്സും വ്യക്തമാക്കണം. ലൗ -നാർക്കോട്ടിക് ജിഹാദ് വിഷയത്തിലുള്ള ബിഷപ്പിന്റെ വെളിപ്പെടുത്തൽ ഒരു തരത്തിലും വർഗീയത വളർത്താൻ ഇടയാക്കിയില്ല. കാരണം പ്രണയം നടിച്ചും മയക്കു മരുന്ന് നൽകിയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് മതസ്പർദ്ധ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തും തിന്മയുമാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമാണിത്.
ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മയക്കുമരുന്നിനെ മതവുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുന്ന മുഖ്യമന്ത്രി തന്നെ മയക്കുമരുന്നിനെ മതവുമായി കൂട്ടിക്കെട്ടി പാലാ ബിഷപ്പിനെ ആഞ്ഞുപ്രഹരിക്കുകയാണ്. വസ്തുതകളെ തമസ്ക്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ലൗ ജിഹാദിനെയും മയക്കുമരുന്നു ജിഹാദിനെയും വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫലത്തിൽ തീവ്രവാദത്തിന് ശക്തി പകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രണയം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങൾ വഴി മതം മാറ്റുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഒരു പൊതു ചർച്ച നടത്താൻ ഈ നേതാക്കൾ തയ്യാറാകുന്നില്ല. പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചയോ ആശയ സംവാദമോ അല്ല പ്രശ്നം ഉന്നയിച്ചവരെ ചെളി വാരിയെറിഞ്ഞ് വിഷയം തമസ്കരിക്കുകയാണ് സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം സംഘടനകളുടെ ഭീഷണിക്ക് വഴി മുഖ്യമന്ത്രി പ്രീണന നിലപാട് സ്വീകരിക്കുന്നുവെന്നാണ് മറ്റൊരു ബിജെപി നേതാവ് എംടി രമേശ് ആരോപിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെന്ന മതരാഷ്ട്രവാദികൾ ഉൾപ്പെടെ ചെറുതും വലുതുമായ 13 മുസ്ലിം സംഘടനകൾ കോഴിക്കോട് യോഗം ചേർന്നു. അവർ സർക്കാരിനെയും പാലാ ബിഷപ്പിനെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സർക്കാരും ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മുഖ്യമന്ത്രി പാലാ ബിഷപ്പിനെ തള്ളി പറഞ്ഞു, ബിഷപ്പിനെ മാത്രമല്ല ഒരു സമുദായത്തിൻ്റെ ആശങ്കയെ മുഴുവൻ തളളിക്കളഞ്ഞു. കുനിയാൻ പറഞ്ഞപ്പോൾ മുഖ്യൻ മുട്ടിലിഴഞ്ഞു. എന്നാൽ ഈ ഭീഷണി ബിഷപ്പിനോട് വേണ്ട. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ ബി ജെ പി വീണ്ടും വീണ്ടും ഉന്നയിക്കും. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാലും ജിഹാദികൾക്കെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്‌ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications