ഇറ്റലിയില്‍ നിന്ന് കൂടുതല്‍ പേര് എത്തുന്നു; അഞ്ച് വിമാനങ്ങളില്‍ 45 പേര്, ഐസൊലേഷന്‍ വാര്‍ഡ് സജ്ജം
കൊച്ചി: കൊറോണ വൈറസ് ഭീതി നിലനില്‍ക്കവെ കൂടുതല്‍ മലയാളികള്‍ ഇറ്റലിയില്‍ നിന്ന് എത്തുന്നു. അഞ്ച് വിമാനങ്ങളിലായി 45 പേരാണ് ഇന്ന് എത്തുക. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. പരിശോധനയില്‍ രോഗമില്ല എന്ന് തെളിഞ്ഞതിന് ശേഷമാകും പുറത്തുപോകാന്‍ അനുവദിക്കുക. കൊറോണ വൈറസ് ബാധിച്ച് അതിവേഗം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇറ്റലി. ഇവിടെയുള്ള വലിയ പ്രദേശം പുറംലോകവുമായി ബന്ധമില്ലാത്ത രീതിയില്‍ സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. ഒന്നര കോടിയിലധികം ആളുകളാണ് ഈ മേഖലയിലുള്ളത്.

ഇറ്റലിയില്‍ നിന്നുള്‍പ്പെടെ വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് വൈറസ് രോഗം കണ്ടിരുന്നു. ഇന്ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് രോഗബാധ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൊറോണ ഭീതി കാരണം സ്കൂളുകള്‍ക്ക് അവധി നല്കി. പത്തനംതിട്ടയില്‍ പത്ത് പേര് ആശുപത്രിയിലുണ്ട്.
ചുമയും പനിയും ജലദോഷവുമാണ് രോഗലക്ഷണം. കേരളത്തില്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. പൊതുസമൂഹത്തിന്റെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം ഫലപ്രദമായി സാധിക്കൂ. ഇന്ത്യയില്‍ ആദ്യം കൊറോണ രോഗം കണ്ടെത്തിയത് കേരളത്തിലായിരുന്നു. ചൈനയില്‍ നിന്നെത്തിയവര്‍ക്കായിരുന്നു രോഗം. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുകയും ചികില്സിക്കുകയും ചെയ്തതോടെ അസുഖം ഭേദമായി. ഇത് രാജ്യത്തിന് മൊത്തം മാതൃകയായ നടപടിയായിരുന്നു.
തുടര്‍ന്നാണ് കൊറോണ വൈറസ് രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത്. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് പത്തനംതിട്ട റാന്നി സ്വദേശികള്‍ക്ക് രോഗം പിടിപെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഇതോടെ ഇന്ത്യയില്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊറോണ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ചൈനയിലാണ്. ശേഷം ഇറ്റലിയിലും.
സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നവരെ നിയന്ത്രിച്ചിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് അവര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഭീതി നീങ്ങുന്നതോടെ നിയന്ത്രണത്തില്‍ ഇളവ് വരുത്തും.
അതേസമയം, കേരളത്തില്‍ മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിളിക്കേണ്ട നമ്പറുകള്‍- 0471-2309250, 2309251, 2309252.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications