ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പിന്നിലാരെന്ന് അറിയാമെന്ന് ദീദി ദാമോദരന്‍; ഗുരുതര കുറ്റമെന്ന് പ്രേംചന്ദും
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് പൊലീസ് കുടുക്കുകയായിരുന്നുവെന്ന മുന്‍ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര പ്രവർത്തക ദീദി ദാമോദരൻ.
ശ്രീലേഖ ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരെന്നുള്ളത് വ്യക്തമാണെന്ന് ദീദി ദാമോദരന്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ ശ്രീലേഖക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നുവെന്നും ദീദി ദാമോദരന്‍ ചോദിക്കുന്നു.

പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് പറയണം. കോടതി അലക്ഷ്യമാകുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ പറയുന്നില്ലെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ 'നീതി നടപ്പിലാകും എന്ന പ്രതീക്ഷ തന്നെ പ്രത്യാശാഭരിതമാണ് . അത് ഒരു വലിയ തിരുത്താണ് , ആരും നിയമത്തിന് അതീതരല്ലെന്നും സർക്കാർ സ്വാധീനങ്ങൾക്ക് വഴങ്ങില്ലെന്നുമുള്ള വലിയ സന്ദേശം'- എന്ന് ആരംഭിക്കുന്ന 2017 ലെ കുറിപ്പ് ഇന്ന് വീണ്ടും ദീദി ദാമോദരന്‍ പങ്കുവെച്ചിട്ടുണ്ട്.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

'പണവും അധികാരവും പരമമാകുന്നിടത്ത് നീതി അസാധ്യമാണ്. മലയാളസിനിമയിൽ സംഭവിച്ചത് അതാണ്. മാററം അത്ര എളുപ്പമൊന്നുമല്ല . നേരിയ എതിർപ്പിന് പോലും സ്ത്രീക്ക് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യനായിക റോസി മുതലുള്ള എത്രയോ നടികളുടെ ദുർമരണങ്ങൾ എന്തുകൊണ്ടെന്ന് മനസ്സിലാകണമെങ്കിൽ അന്ധമായ പുരുഷാധികാരത്തിന്റെ കണ്ണട അഴിച്ചുവയ്ക്കേണ്ടതുണ്ട്. അതിന് സ്ത്രീകളെ തുല്യ മനുഷ്യരായി കാണാനാകില്ല.'- എന്നാണ് വീണ്ടും പങ്കുവെച്ച കുറിപ്പില്‍ ദീദി ദാമോദരന്‍ പ്രധാനമായും വ്യക്തമാക്കുന്നത്.

തീരുമാനമെടുക്കുന്ന ഇടങ്ങളിലൊക്കെ , അത് നിർമ്മാണമായാലും സംവിധാനമായാലും തിരക്കഥയായാലും സന്നിവേശമാശാലും ഛായാഗ്രഹണമായാലും 90 വയസ്സായ സിനിമയിൽ വിരലിലെണ്ണാവുന്നത്ര പേർക്ക് പോലും ഇരിക്കാനായിട്ടില്ല. അന്യായമായ ഈ സംവിധാനത്തെ മാറ്റിയേ തീരൂ .അതിനർത്ഥം ഈ ലോകം സ്ത്രീകൾക്ക് ജീവിക്കാൻ കൊള്ളാവുന്നതും പണിയെടുക്കാൻ കൊള്ളാവുന്നതുമാക്കിത്തീർക്കുക എന്നാണ്. വോട്ടവകാശം സ്ത്രീകൾക്കും വേണം എന്ന ആവശ്യം ചരിത്രത്തിൽ ഉന്നയിക്കപ്പെട്ടത് പോലെ ഒന്ന്. അത് പോരാട്ടമാകുന്നത് അത്തരമൊരു ആവശ്യത്തിനായുള്ള ഏത് മുറവിളിയും ആർക്കും കേൾക്കാനാവാത്ത വിധം അമർച്ച ചെയ്യപ്പെടുമ്പോൾ മാത്രമാണ്. അതെ, ഇത് നിലനില്ലിന് വേണ്ടിയുള്ള ജീവിതസമരമാണ്. വിട്ടുവീഴ്ചയില്ലാത്ത ജീവിതസമരം- എന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് പ്രേംചന്ദും രംഗത്ത് എത്തിയിട്ടുണ്ട്. സർവ്വീസിലിരിക്കെ അതിഗുരുതരമായ റേപ്പ് / ക്വട്ടേഷൻ ബലാത്സംഗ കേസ്സുകൾ ഡിപ്പാർട്ട്മെന്റിലും നിയമ സംവിധാനത്തിന് മുമ്പാകെയും അറിയിയ്ക്കാതെ പൂഴ്ത്തിവച്ച ശ്രീലേഖ ഐ.പി.എസ്. അതിഗുരുതരമായ കുറ്റമാണ് ചെയ്തത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ആദ്യ വെളിപ്പെടുത്തലിൽ കീഴ്ജീവനക്കാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അവർ പുറത്തറിയിക്കാതെ സംരക്ഷിച്ചു നിർത്തിയതാണ് . അന്നേ അതിന് അവർക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ പൾസർ സുനി സമാന കുറ്റങ്ങൾ ചെയ്തിട്ടുണ്ട് എന്നറിഞ്ഞിട്ടും അയാളെ പിടികൂടാൻ അവർ ഒന്നും ചെയ്തില്ല. നടി ആക്രമിക്കപ്പെട്ട കേസിന് കാരണമായത് പോലും ഈ പൂഴ്ത്തിവെപ്പാണ്. രണ്ടും ഗുരുതരമായ കുറ്റമാണ്. അത് വെറും കോടതിയലക്ഷ്യം മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അവരുടെ യു ട്യൂബ് ചാനലിന്റെ വെളിപ്പെടുത്തലിന്റെ ഈണം ചാനലുകളിൽ ന്യായീകരണ തൊഴിലാളികളായി എത്തുന്നവരുടെ സ്വരത്തിലെ ഈണം തന്നെയാണ് . അസാധാരണമായ ആ സാമ്യം തന്നെ ഒരു ബൃഹത് ഗൂഢാലോചനയുടെ തെളിവായി കാണേണ്ടതുണ്ട് . ഒരേ സമയം അവർ നടിക്ക് നീതിക്കായി പോരാടുന്ന പ്രോസിക്യൂഷനെയും തീരുമാനങ്ങൾ കൈക്കൊള്ളുന്ന അഭ്യന്തര വകുപ്പിനെയും സർക്കാറിനെയും തെളിവുകൾ ഫാബ്രിക്കേറ്റ് ചെയ്യുന്ന ഒരു മാഫിയാ സംഘമായി ബ്രാന്റ് ചെയ്യുന്നു. സത്യം പുറത്തു വരാൻ സമഗ്രമായ ഒരു തുടരന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications