Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാദിർഷയെ സുനി ജയിലില്‍ നിന്നും വിളിച്ചിട്ടുണ്ട്': വെളിപ്പെടുത്തലുമായി ജിന്‍സണ്‍'

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് അഭിഭാഷകന്‍ മുഖേന ശ്രമിച്ചെന്ന ആരോപണവും ഇത് സംബന്ധിച്ച ചില ഫോണ്‍ സംഭാഷണങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് അഭിഭാഷകന്‍ ഉള്‍പ്പടേയുള്ളവരുടെ മൊഴി രേഖപ്പെടുത്താനുള്ള ക്രൈംബ്രാഞ്ച് നീക്കം വലിയ വിവാദമാവുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസണെ മറ്റൊരു സഹതടവുകാരനായ കൊല്ലം സ്വദേശി നാസർ മുഖേന അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ശബ്ദസംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ഇപ്പോഴിതാ പള്‍സർ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി ജിന്‍സണ്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ന്യൂസ് ഗ്ലോബ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ജുലൈ മാസം

2016 ജുലൈ മാസമാണ് തന്നെ കാക്കാനാട് ജയിലില്‍ അടക്കുന്നത്. പള്‍സർ സുനിയൊക്കെ വരുന്ന സമയത്ത് ഞാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഓഡർലിയായിട്ട് നിന്നിരുന്ന സമയമാണ്. സാധാരണ രീതിയില്‍ ജയില്‍ മേസ്തിരി എന്ന് പറയും. ദിവസേന ഒരു പ്രത്യേക ശമ്പളവും അതിനുണ്ട്. അങ്ങനെ ജോലി ചെയ്ത് മുന്നോട്ട് വരുന്ന സമയത്താണ് ഒരു നടിയെ വണ്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുള്ള ഒരു വാർത്ത പത്രത്തിലൂടെ അറിയാന്‍ സാധിക്കുന്നതെന്നും ജിന്‍സണ്‍ പറയുന്നു.

ആരായിരിക്കും ഇതിന് പിന്നില്‍ എന്നൊരു ആകാംക്ഷ

ആരായിരിക്കും ഇതിന് പിന്നില്‍ എന്നൊരു ആകാംക്ഷ എല്ലാവരിലും അപ്പോള്‍ ഉണ്ടായിരുന്നു. പിന്നീടായിരുന്നു പള്‍സർ സുനിയുടെ പേര് പുറത്ത് വരുന്നത്. അതിന് മുമ്പ് എനിക്ക് സുനിയെ അറിയുക പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ മുമ്പ് ഈ സുനി ഏതോ ഒരു ബൈക്ക് മോഷണത്തെ തുടർന്ന് കാക്കനാട് ജയിലില്‍ വന്ന് കിടന്നതായും അവിടെ ചപ്പാത്തിയുടെ ജോലികള്‍ ചെയ്തിട്ടുള്ളതായുമൊക്കെ അറിയാം.

ഒരു ലോക്കപ്പ് സമയം

ഒരു ലോക്കപ്പ് സമയം കഴിഞ്ഞാണ് പള്‍സർ സുനിയും കൂട്ടരും ജയിലിലേക്ക് എത്തുന്നത്. വൈകുന്നേരം എല്ലാവരേയും സെല്ലിലേക്ക് മാറ്റുന്നതിനെയാണ് ലോക്കപ്പ് എന്ന് പറയുന്നത്. സുനിയും വിജീഷ് എന്ന മറ്റൊരു പ്രതിയുമാണ് വരുന്നത്. ഇവര് വന്നപ്പോള്‍ ഞാന്‍ ചെന്ന് അടച്ച സെല്‍ വീണ്ടും തുറന്ന് അവരെ പ്രവേശിച്ചു. ആദ്യം എ ബ്ലോക്കിലായിരുന്നു ഇവരെ കിടത്തിയിരുന്നതെന്ന് ജിന്‍സണ്‍ പറയുന്നു.

പിന്നീട് ഞാന്‍ കിടക്കുന്നതിന് തൊട്ടടുത്ത്

പിന്നീട് ഞാന്‍ കിടക്കുന്നതിന് തൊട്ടടുത്ത സെല്ലിലേക്ക് അവർ എത്തി. ജയിയില്‍ മേസ്തിരിയുമായി ഒരു സഹകരണം ഇല്ലെങ്കില്‍ അവിടുത്തേതായ ഒരു കാര്യവും നടക്കില്ല. സെല്ല് അടക്കലും തുറക്കലും പത്രം കൊടുക്കലുമൊക്കെയാണ് മേസ്തിരിയുടെ ജോലി. ഒരു അപേക്ഷ എഴുതാന്‍ പേപ്പർ വേണമെങ്കില്‍ പോലും മേസ്തിരിയോട് ആവശ്യപ്പെടണം.

അങ്ങനെ ഞാനും പള്‍സർ സുനിയുമായി

അങ്ങനെ ഞാനും പള്‍സർ സുനിയുമായി നല്ല സൌഹൃദമായി. പിന്നീട് ഞാന്‍ സുനി കിടക്കുന്ന സെല്ലിലേക്ക് മാറി. അതിനിടക്ക് ഉണ്ടായ കുറേ സംഭവങ്ങളുണ്ട്. അതൊക്കെ കോടതിയുടെ പരിഗണനയിലാണ്. അതിന് അകത്താണ് കത്തെഴുത്തും ഒക്കെ ഉള്ളത്. പള്‍സർ സുനിയോട് ജയിലിലുള്ള പലരും കാര്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി പോവുകയാണ് ചെയ്തിരുന്നതെന്നും ജിന്‍സണ്‍ വ്യക്തമാക്കുന്നു.

എതൊരാളേയും പെട്ടെന്ന് കയ്യിലെടുക്കാന്‍

എതൊരാളേയും പെട്ടെന്ന് കയ്യിലെടുക്കാന്‍ കഴിയുന്ന ഒരാളായിരുന്നു പള്‍സർ സുനി. എന്താണ് അന്ന് വണ്ടിയില്‍ ഉണ്ടായതെന്ന് ചോദിച്ചപ്പോള്‍ ആ രീതിയില്‍ തന്നെ സുനി വിവരിച്ച് പറഞ്ഞിരുന്നു. ചില സമയങ്ങളില്‍ അവരുടെ ഭാവം കാണുമ്പോള്‍ സങ്കടം തോന്നിയിരുന്നെന്ന് പറഞ്ഞു. നീ സുനിയല്ലേ എന്നും ചോദിച്ചിരുന്നതായും സുനി പറഞ്ഞു.

നാദിര്‍ഷയെ വിളിച്ചെന്ന്

സുനിയുടെ മാത്രം താല്‍പര്യത്തിന് വേണ്ടി ചെയ്തതാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നാദിർഷയും ദിലീപുമൊക്കെ നിന്നെ കൈവിട്ട് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചിരുന്നു. നാദിർഷയ്ക്ക് പങ്കുണ്ടെന്നൊന്നും സുനി പറഞ്ഞിരുന്നില്ല. പക്ഷെ നാദിർഷയെ സുനി ജയിലില്‍ നിന്ന് വിളിച്ചിരുന്നു. അവസാനം ആറ് പൂജ്യം വരുന്ന നമ്പറാണ്. ആ നമ്പർ കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ടെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+