ദിലീപിന്റെ അവസ്ഥ മറ്റു പ്രതികള്‍ക്കും വരുമോ? നടിയുടെ ഡ്രൈവര്‍ ആയിരുന്ന പ്രതി കോടതിയില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയില്‍. ഇന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിവച്ചു. മറ്റു രണ്ട് പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജികള്‍ നേരത്തെ ഫെബ്രുവരി നാലിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിന്റെ ഹര്‍ജിയും അതേ തിയ്യതിയിലേക്ക് മാറ്റിയത്.
തനിക്ക് കേസില്‍ യാതൊരു ബന്ധവുമില്ല എന്നാണ് മാര്‍ട്ടിന്റെ വാദം. കേസില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ആറ് പ്രതികളില്‍ ഒരാളാണ് മാര്ട്ടിന്. വിചാരണ കോടതി വിധിക്കെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി എടുക്കുന്ന തീരുമാനം നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമാകും.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. നടന് ദിലീപ് എട്ടാം പ്രതിയായിരുന്നു. ആദ്യത്തെ ആറ് പ്രതികളെ കോടതി ശിക്ഷിക്കുകയും ബാക്കി മൂന്ന് പേരെ വെറുതെവിടുകയുമായിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവര്‍ എന്ന് കണ്ടെത്തിയാണ് ആറ് പേരെ വിചാരണ കോടതി ശിക്ഷിച്ചത്. എന്നാല്‍ തനിക്ക് കേസില്‍ ബന്ധമില്ലെന്ന് മാര്ട്ടിന് പറയുന്നു.
നടി ആക്രമിക്കപ്പെടുന്ന ദിവസം സഞ്ചരിച്ച കാറിന്റെ ഡ്രൈവറായിരുന്നു മാര്ട്ടിന്. നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ച അപകടം മനപ്പൂര്‍വം വരുത്തിയതാണ് എന്നാണ് പോലീസ് കണ്ടെത്തിയത്. മാര്ട്ടിനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അക്രമികള്‍ കാറിലേക്ക് കയറിയത്. പിന്നീടാണ് ക്രൂരകൃത്യം നടന്നത്. ഇതെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മാര്ട്ടിന് കേസില്‍ കുടുങ്ങിയത് ഇങ്ങനെ
മാര്ട്ടിന് ഓടിച്ച വാഹനത്തില്‍ തന്നെയാണ് നടി ആ രാത്രി നടന് ലാലിന്റെ വീട്ടിലെത്തിയത്. ഇവിടെ നിന്നാണ് മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അഞ്ച് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം മാര്ട്ടിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ വിധി വന്ന പിന്നാലെ മാര്‍ട്ടിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. നടിയെ മോശമാക്കി സംസാരിക്കുന്നതായിരുന്നു വീഡിയോയില്‍.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നടി പരാതി നല്‍കുകയും മാര്‍ട്ടിനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഇതിനിടെയാണ് മര്‍ട്ടിന്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചാല്‍ മാര്ട്ടിന് ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. അതേസമയം, മറിച്ചാണ് ഹൈക്കോടതിയുടെ വിധി വരുന്നതെങ്കില്‍ കേസ് വീണ്ടും വലിയ ചര്‍ച്ചയാകും.
വിചാരണ കോടതിയുടെ നടപടികളില്‍ നടിയുടെ അഭിഭാഷക പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നടിയുടെ അഭിഭാഷക ഏതാനും ദിവസങ്ങള്‍ മാത്രമാണ് വിചാരണ വേളയില്‍ ഹാജരായിരുന്നത് എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. വിചാരണ കോടതി വിധിക്കെതിരെ നേരത്തെ സലിം, പ്രദീപ് എന്നീ പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ ഹര്‍ജിയും ഫെബ്രുവരി നാലിന് ഹൈക്കോടതി പരിഗണിക്കും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications