അരക്കോടി രൂപ വീട്ടില്‍; എളുപ്പമല്ല കെഎം ഷാജിയുടെ കാര്യം... വിശദീകരണത്തില്‍ ആശയക്കുഴപ്പം, ഉത്തരം വേണം
കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ വീട്ടില്‍ നടന്ന പരിശോധന നടത്തിയ വിജിലന്‍സ് പിടിച്ചെടുത്തത് അരക്കോടി രൂപയാണ്. ഇത് കൂടാതെ 72 രേഖകളും വിദേശ കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്.
ഇതിനെല്ലാം ഷാജി ചില വിശദീകരണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ ആ വിശദീകരണങ്ങള്‍ എല്ലാം നിലനില്‍ക്കുന്നതാണോ എന്നത് പരമപ്രധാനമായ ചോദ്യമാണ്. ആ അമ്പത് ലക്ഷത്തിന്റെ കാര്യത്തില്‍ ഷാജിയുടെ വിശദീകരണം ചോദ്യം ചെയ്യപ്പെടുകയാണ്. പരിശോധിക്കാം...

കണ്ണൂരിലെ വീട്ടില്‍
കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടന്നിരുന്നു. മണിക്കൂറുകള്‍ക്കൊടുവിലാണ് പരിശോധന പൂര്‍ത്തിയാതത്.

രേഖയുണ്ടെന്ന്
വീട്ടില്‍ സൂക്ഷിച്ച പണത്തിന് രേഖയുണ്ട് എന്നാണ് ഷാജിയുടെ വാദം. ബന്ധുവിന്റെ സ്ഥലക്കച്ചവടത്തിന് വേണ്ടിയുള്ള പണമാണെന്നും പറയുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കുമെന്നും അവകാശവാദമുണ്ട്.

അമ്പത് ലക്ഷം എങ്ങനെ
അതെങ്ങനെ ശരിയാകും എന്നതാണ് നിര്‍ണായക ചോദ്യം. എന്ത് ഇടപാടാണെങ്കിലും രണ്ട് ലക്ഷത്തിന് മുകളില്‍ ഉള്ള കൈമാറ്റങ്ങള്‍ എല്ലാം ബാങ്ക് മുഖേന മാത്രമേ നടത്താവൂ എന്നാണ് ചട്ടം. ബന്ധുവിന്റെ സ്ഥലമിടപാടിന് വേണ്ടിയെങ്കില്‍ തന്നേയും നിയമലംഘനത്തിന് ഷാജി കൂട്ടു നില്ക്കുകയായിരുന്നോ എന്നാണ് ചോദ്യം.

എന്തിന് ഇത്ര സമയം
എല്ലാ രേഖകളും ഉള്ള പണം ആയതിനാല്‍ ആണ് വീട്ടില്‍ സൂക്ഷിച്ചത് എന്നാണ് ഷാജിയുടെ മറ്റൊരു വിശദീകരണം. അങ്ങനെയെങ്കില്‍ ആ രേഖകള്‍ ഹാജരാക്കാന്‍ എന്തിനാണ് ഇത്രയധികം സമയം എന്ന ചോദ്യവും ഉയരുന്നു. ഇത്തരത്തില്‍ പണം സൂക്ഷിക്കുമ്പോള്‍ ആ രേഖകളും കൈയ്യില്‍ സൂക്ഷിക്കേണ്ടതായിരുന്നില്ലേ.

വിദേശ കറന്‍സികള്‍
ഷാജിയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് കുട്ടികളുടെ ശേഖരം ആണെന്നാണ് വിശദീകരണം. എത്ര മൂല്യം വരുന്ന വിദേശ കറന്‍സികളാണ് പിടിച്ചെടുത്തത് എന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടില്ല. അത് വലിയ തുകയുടേതാണെങ്കില് കുട്ടികളുടെ ശേഖരം എന്ന് പറഞ്ഞ് ഷാജിയ്ക്ക് പിടിച്ചുനില്ക്കാന് ആവില്ല.

ആകെ പ്രശ്നങ്ങള്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജിയ്ക്കെതിരെ വിജിലന്‍സിന് ഒരുപാട് തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. വരവിന്റെ എത്രയോ ഇരട്ടിയാണ് ഷാജിയുടെ ഇക്കാലയളവിലെ ചെലവുകള്‍ എന്നത് തന്നെയാണ് പ്രധാന തെളിവ്. വീട് നിര്‍മാണത്തിലും നിയമലംഘനമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്ലസ് ടു കോഴ കേസ്
കെഎം ഷാജിയ്ക്കെതിരെ പ്ലസ് ടു കോഴ കേസും നിലനില്‍ക്കുന്നുണ്ട്. അഴീക്കോട് സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങി എന്നാണ് കേസ്. പ്രാദേശിക മുസ്ലീം ലീഗ് നേതൃത്വം തന്നെ ആയിരുന്നു ഈ ആരോപണം ആദ്യം ഉന്നയിച്ചത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications