ആശുപത്രി അധികൃതര്‍ക്ക് പിഴച്ചു!! നവജാത ശിശുക്കള്‍ മാറിപ്പോയി!! ഒടുവില്‍ നാടകീയ വഴിത്തിരിവ്!
ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞുങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലാണ് സംഭവം.
കൊല്ലം: ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മാറിയ സംഭവത്തില്‍ വഴിത്തിരിവ്. ഡിഎന്‍ പരിശോധനയിലൂടെയാണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞുങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലാണ് സംഭവം.
ആറ് മാസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കുട്ടികളുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതോടെ ജില്ലാ ശിശു ക്ഷേമ സമിതി ഇടപെട്ട് കുഞ്ഞുങ്ങളെ യഥാര്‍ഥ മാതാപിതാക്കള്‍ക്ക് നല്‍കുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് അന്വേഷണം നടത്തുമെന്നാണ് സൂചന.

കുഞ്ഞുങ്ങള്‍ മാറി
കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലാണ് സംഭവം. മയ്യനാട് ആക്കോലില്‍ ചേരി മുളയ്ക്കവില തെക്കതില്‍ അനീഷ് -റംസി ദമ്പതികളുടെ മകനും ഉമയനല്ലൂര്‍ മൈലാപ്പൂര് കുന്നുവിള വീട്ടില്‍ നൗഷാദ്- ജസീറ ദമ്പതികളുടെ മകനും തമ്മിലാണ് മാറിപ്പോയത്.

ജസിറയുടെ കുഞ്ഞിന്റെ കൈയില്‍ റംസിയുടെ പേര്
റംസിയുടെ കുഞ്ഞിന്റെ കൈയില്‍ പേരില്ലായിരുന്നതായും റംസിയുടെ മാതാവ് സുബൈദ പറഞ്ഞു. എന്നാല്‍ ജനീറയ്ക്ക് നല്‍കിയിരുന്ന കുഞ്ഞിന്റെ കൈയില്‍ റിംസിയുടെ പേര് എഴുതിയിരുന്നുവെന്നും പച്ച ടവ്വലിലാണ് കുഞ്ഞിനെ പൊതിഞ്ഞ് നല്‍കിയതെന്നും സുബൈദ പറഞ്ഞു. ഇക്കാര്യം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ടവ്വല്‍ മാറിയതാണെന്നാണ് അവര്‍ നല്കിയ വിശദീകരണം.

പരിശോധനയില്‍ എ പോസിറ്റീവ്
26ന് റംസി ആശുപത്രി വിട്ടിരുന്നു. ആശുപത്രി രേഖകളില്‍ കുഞ്ഞിന്റെ രക്ത ഗ്രൂപ്പ് ഒ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിന് എത്തിയപ്പോള്‍ കുഞ്ഞിന്റെ രക്ത പരിശോധനയില്‍ ഗ്രൂപ്പ് ഒ പോസിറ്റീവ് ആണെന്നും കണ്ടു.

പരാതി നല്കി
ഇക്കാര്യം പല തവണ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. ഇത് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

മാറിയതായി തെളിഞ്ഞു
പരാതിയെ തുടര്‍ന്നാണ് കമ്മിറ്റി ആശുപത്രി അധികൃതരെ വിളിച്ചു വരുത്തി ഡിഎന്‍എ പരിശോധന നടത്താന്‍ കമ്മിറ്റി നിര്‍ദേശം നല്കി. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡിഎന്‍എ പരിശോധിച്ചു. ഇതില്‍ ഇരുവരുടെയും കൈയിലുളളത് അവരവരുടെ കുഞ്ഞല്ലെന്ന് തെളിഞ്ഞു. ഹൈദരാബാദിലെ ലാബിലായിരുന്നു പരിശോധന.

കുഞ്ഞുങ്ങളെ കൈമാറി
ആശുപത്രിയുടെ നിര്‍ദേശമനുസരിച്ച് രക്ത സാമ്പിളുകളും പരിശോധന നടത്തി. അനീഷ് - റംസി ദമ്പതികളുടെ കുഞ്ഞാണ് നൗഷാദ്- ജസീറ ദമ്പതികളുടെ കൈവശമുള്ളതെന്നും മറ്റേ കുഞ്ഞ് തിരിച്ചാണെന്നും വ്യക്തമായി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വച്ച് കുഞ്ഞുങ്ങളെ മാറ്റി നല്‍കുകയായിരുന്നു.

നിയമനടപടി
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബാലാവകാശ കമ്മീഷനോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണിതെന്നും കമ്മിറ്റി അറിയിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അനീഷും റംസിയും പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications