Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടില്ല'; ഫാൻ ഷോ വേണ്ടെന്ന തീരുമാനം മാറ്റി പിടിച്ച് ഫിയോക്

കൊച്ചി: ഒടിടി റിലീസിന് മാനദണ്ഡം ക൪ശനമാക്കാൻ തയ്യാറെടുത്ത് ഫിയോക്. തിയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം ഒടിടി റിലീസ് മതി എന്നാണ് ഫിയോക് വ്യക്തമാക്കുന്നത്. ഫാൻ ഷോ ആവിശ്യം ഇല്ലെന്ന് ഫിയാക്ക് തീരുമാനം എടുത്തിരുന്നു. എന്നാൽ, ഫിയോക്കിന്റെ ഈ തീരുമാനം തത്കാലത്തേക്ക് നീക്കി.

ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ വിവിധ അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഫിയോക്കിന്റെ ഈ തീരുമാനം. ഫിയോക്കിൽ ഭിന്നത ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും ഫിയോക് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

രണ്ട് മാസത്തിന് ശേഷം ഇനി യോഗം ചേരും. ഈ യോഗത്തിൽ ബൈലോ ഭേദഗതി ച൪ച്ച ചെയ്യും. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടും എന്നും ഫിയോക്ക് അറിയിച്ചു.

1

അതേസമയം, ദിലീപ് വിഷയത്തിലും ഫിയോക്ക് പ്രതികരിച്ചു. ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ ഫിയോക്ക് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു പ്രതികരണം. ഇവിടെ പല൪ക്കും പല തരത്തിലുളള കേസ് നിലവിൽ ഉണ്ട്. അസാധാരണമായ കേസെന്ന് നടിയുടെ കേസ് തോന്നുന്നത് പുറത്ത് നിന്ന് ഉളളവർക്കാണ് എന്നും ഫിയോക് നേതൃത്വം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

2

ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജി വെച്ചിട്ടില്ല. ഈ വിഷയത്തിൽ താൻ രാജി കത്ത് കണ്ടിട്ടില്ല എന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കിയത്. നടൻ ദിലീപ് പറഞ്ഞത് സംഘടനയുമായി ആന്റണിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ആണ്. സംഘടന പിളർന്നു എന്നത് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ അവകാശ വാദമാണ്. ആരും പോയിട്ടില്ല എന്നും ഫിയോക് നേതൃത്വം വ്യക്തമാക്കി.

3

അതേസമയം, , നടൻ ദുൽഖ൪ സൽമാന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. നടന്റെ വിശദീകരണം തൃപ്തികരമാണ്. ഇതിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായതെന്നും ഫിയോക് വ്യക്തമാക്കി. സല്യൂട്ട് എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ നൽകിയ വിശദീകരണത്തിലാണ് തീരുമാനം ഉണ്ടായത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധിയാണ് വിശദീകരണം നൽകിയത്. വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി ഫിയോക് നടപടി എടുക്കുകയായിരുന്നു.

4

സല്യൂട്ട് എന്ന ചിത്രത്തിന്റെ ഒടിടിക്ക് നൽകിയ വിഷയത്തിലാണ് ഫിയോക് ദുൽഖറിന് എതിരെ നടപടി എടുക്കാൻ കാരണമായത്. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത നടൻ ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം. സല്യൂട്ട് എന്ന സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി. എന്നാൽ, ഒമൈക്രോൺ രോഗ വ്യാപനം കാരണമാണ് ഈ വിഷയത്തിൽ മാറ്റം ഉണ്ടായതെന്ന് ദുൽഖർ പറഞ്ഞു. ഇനിയുള്ള സിനിമകൾ തീയേറ്ററിന് നൽകുമെന്ന ഉറപ്പും വിശദീകരണത്തിൽ താരം നൽകിയിട്ടുണ്ട്.

5

ഇക്കഴിഞ്ഞ ജനുവരി മാസം സല്യൂട്ട് എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒമൈക്രോൺ വൈറസിന്റെ ഭീഷണിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ചിത്രം ഒ ടി ടിയ്ക്ക് നൽകാനുളള തീരുമാനം തിയേറ്റർ ഉടമകളോട് കാണിക്കുന്ന ചതി ആണെന്ന് ഫിയോക് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോക് നടപടിയുമായി രംഗത്ത് എത്തിയത്.

6

നടൻ ദുൽഖർ സൽമാൻ അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ചിത്രങ്ങൾ ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല. ദുൽഖറിന്റെ സിനിമകളോട് സഹകരിക്കില്ല. ഇത് മാത്രമല്ല ദുൽഖറിന്റെ ഇതര ഭാഷ സിനിമകളോടും സഹകരിക്കില്ല. സല്യൂട്ട് എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ചതി കാട്ടിയെന്നും ഫിയോക് അറിയിച്ചിരുന്നു. എന്നാൽ, നടന്റെ വിലക്ക് വലിയ തരത്തിലുളള ചർച്ചകൾക്കും വിവാദത്തിനും വഴിയൊരുക്കി. പിന്നാലെ ഫിയോക് തീരുമാനം മാറ്റുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+