എത്തിയത് 40 ലക്ഷം പേർ; ബസ് ഒഴിവാക്കി ലോകകപ്പുമായി ഹെലികോപ്ടറില്‍ 'രക്ഷപ്പെട്ട്' മെസ്സിയും സംഘവും
ബ്യൂണസ് അയേഴ്: 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോള്‍ ലോകകപ്പ് നേടിയ മെസിക്കും കൂട്ടർക്കും രാജകീയ വരവേല്‍പ്പാണ് സ്വന്തം രാജ്യത്ത് ലഭിച്ചത്. ബ്യൂണസ് അയേഴ്സില്‍ നടന്ന വിക്ടറി പരേഡിനായി നാല്‍പ്പത് ലക്ഷത്തിലേറെ ആരാധകരാണ് ഒഴുകിയെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായിട്ടായിരുന്നു തലസ്ഥാന നഗരമായ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ ആരാധകർ ഒത്തുകൂടിയത്.
തെരുവുകളും റോഡുകളും ആരാധകരാല്‍ നിറഞ്ഞതോടെ മെസ്സിയും കൂട്ടരും സഞ്ചരിച്ച ടീമിന്‍റെ വിക്‌ടറി ബസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിരാവുകയും ഒടുവില്‍ താരങ്ങളെ ബസ്സില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് മാറ്റേണ്ടി വരികയും ചെയ്തു.
ആരാധക ബാഹുല്യം കാരണം പരേഡ് ചൊവ്വാഴ്ച പെട്ടെന്ന് വെട്ടിക്കുറയ്ക്കേണ്ടി വന്നു. "ആളുകളുടെ സന്തോഷത്തിന്റെ പൊട്ടിത്തെറി കാരണം റോഡിലൂടെ യാത്ര തുടരാൻ കഴിയാത്തതിനാൽ ലോക ചാമ്പ്യന്മാർ ഹെലികോപ്റ്ററിൽ പറക്കുന്നു,"- എന്നാണ് പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിന്റെ വക്താവ് ഗബ്രിയേല സെറൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജാസ്മിന്‍ പാവം; ഈ കാണിക്കുന്ന ബഹളവും മറ്റും വെച്ച് അവളെ വിലയിരുത്തരുത്; റോബിന്‍
ആരാധകർ തടിച്ചുകൂടിയ ബ്യൂണസ് ഐറിസിന്റെ പ്രധാന സ്ഥലങ്ങളിലൂടെ പറന്ന ശേഷം ഹെലികോപ്റ്ററുകൾ തലസ്ഥാനത്തിന് പുറത്തുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ആസ്ഥാനത്തേക്ക് മടങ്ങി. അതിന് ശേഷവും ആരാധകർ തെരുവുകളിൽ ആഘോഷിക്കുന്നത് തുടർന്നു. അതേസമയം 1986 ന് ശേഷം രാജ്യത്തിന് ആദ്യമായി ലോകകപ്പ് ട്രോഫി കൊണ്ടുവന്ന ടീമിനെ നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയുമായിട്ടാണ് ചിലർ മടങ്ങിയത്.
ബ്രെഡ്ഡും പാലും വാങ്ങാന്‍ കയറി, അടിച്ചത് 10 കോടി: രണ്ട് മക്കളുടെ രക്ഷിതാക്കള്‍ക്ക് ഇനി വിവാഹം
"ആഘോഷപരിപാടി സർക്കാർ ശരിയായി സംഘടിപ്പിക്കാത്തതിനാൽ ഞങ്ങൾക്ക് ദേഷ്യമുണ്ട്," ടീമിനെ കാണാൻ അതിരാവിലെ മുതൽ കാത്തിരുന്ന ഡീഗോ ബെനവിഡെസ് പറഞ്ഞു. "അവർ ഞങ്ങളിൽ നിന്ന് ലോകകപ്പുമായി ഹെലികോപ്ടറില്‍ രക്ഷപ്പെട്ടു." എന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ, മറ്റുചിലർ ഇതല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. "ഞാൻ നിരാശനല്ല, ഞങ്ങൾ പാർട്ടിയിലൂടെ ആഘോഷിച്ചു ," 33 കാരനായ നിക്കോളാസ് ലോപ്പസ് പറഞ്ഞു.
പദ്ധതികളിൽ മാറ്റം വരുത്തിയതിന് കാരണം സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് ഫുട്ബോൾ അസോസിയേഷൻ മേധാവി ക്ലോഡിയോ ടാപിയ കുറ്റപ്പെടുത്തുന്നത്. "ഞങ്ങളെ അകമ്പടി സേവിക്കുന്ന അതേ സുരക്ഷാ ജീവനക്കാർ ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കുന്നില്ല," ടാപിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. "എല്ലാ ചാമ്പ്യൻ കളിക്കാരുടെയും പേരിൽ ഞാൻ ക്ഷമ ചോദിക്കുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്‍ജനാവലി ഒഴികെയുത്തിതോടെ ബസ് നാല് മണിക്കൂറിലധികം എടുത്തിട്ടും മീറ്ററുകള്‍ മാത്രമായിരുന്നു നീങ്ങിയത്. ലോക കപ്പും മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ വിജയവും വർഷങ്ങളായി സാമ്പത്തിക മാന്ദ്യത്തിൽ കുടുങ്ങിക്കിടക്കുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നായ, ഏകദേശം 4-ൽ 10 ആളുകൾ താമസിക്കുന്ന ഒരു രാജ്യത്തിന് ഒരു പുത്തനുണർവ്വ് നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ആരാധകർ കൈവീശി മുന്നോട്ട് പോകുമ്പോള്‍, പലരും ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ഏകദേശം 40 ലക്ഷം ആളുകൾ തെരുവിലിറങ്ങിയെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോകകപ്പ് വിജയം രാജ്യത്തിന് ആഘോഷിക്കാനായി അർജന്റീനിയൻ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു
ഒരു ആരാധകൻ എഴുതിയ "മുച്ചച്ചോസ്" എന്ന ഗാനം ലോകകപ്പിൽ അർജന്റീനിയൻ ടീമിന്റെ ജനപ്രിയ അനൗദ്യോഗിക ഗാനമായി മാറുകയും ആരാധകർ വീണ്ടും വീണ്ടും അത് ആലപിക്കുന്നതുമാണ് തെരുവുകളില്‍ മുഴുവനും കണ്ടത്. അർജന്റീനയുടെ തലസ്ഥാനത്തിന് പുറത്തുള്ള എസീസയിലെ തങ്ങളുടെ വിമാനത്തിൽ നിന്ന് പുലർച്ചെ 3 മണിക്കായിരുന്നു ടീം ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് ഹോട്ടലിലെ വിശ്രമത്തിന് ശേഷമാണ് മെസ്സിയും കൂട്ടരും വിക്ടറി പരേഡിനെത്തിയത്.