കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അബ്ദുൾ വഹാബ് എംപിയുടെ സ്കൂളിൽ ഹലാലയ വേഷം ബാലുശേരിയിൽ ഹറാം ആകുന്നത് വരേണ്യ വർഗ ബോധം'

Google Oneindia Malayalam News

തിരുവനന്തപുരം; ജെന്റർ ന്യൂട്രൽ യൂനിഫോം വിഷയത്തിൽ ലീഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. പി.വി അബ്ദുൽ വഹാബ് എം.പി നടത്തുന്ന പീവീസ് പബ്ലിക്ക് സ്കൂളിൽ 'ഹലാലായ' (അനുവദനീയം) വേഷം ബാലുശ്ശേരിയിലെത്തുമ്പോൾ 'ഹറാം' (നിഷിദ്ധം) ആകുന്നതിൻ്റെ പൊരുൾ വരേണ്യ വർഗ്ഗ ബോധമല്ലാതെ മറ്റെന്താണെന്ന് ജലീൽ ചോദിച്ചു.മതാന്ധത തലയ്ക്കുപിടിച്ച "പുരോഗമന യാഥാസ്തികർക്ക്" കളംനിറഞ്ഞാടാൻ അവസരമൊരുക്കിക്കൊടുക്കുന്നവർ നാടിൻ്റെ മുന്നോട്ടുള്ള പ്രയാണ വീഥിയിലാണ് പ്രതിബന്ധങ്ങൾ തീർക്കുന്നതെന്ന് ഓർമ്മിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജലീൽ പറഞ്ഞു. ജലീലിന്റെ വാക്കുകളിലേക്ക്

ആലിയ ഭട്ടിന്റെ വീട് സാനിറ്റൈസ് ചെയ്ത് ബിഎംസി, കേസെടുത്തേക്കും, ദില്ലിയില്‍ അടക്കം കറങ്ങിആലിയ ഭട്ടിന്റെ വീട് സാനിറ്റൈസ് ചെയ്ത് ബിഎംസി, കേസെടുത്തേക്കും, ദില്ലിയില്‍ അടക്കം കറങ്ങി

23-1463987430-ktjaleel-01-1617980365-1639145542.jpg -Properties

നിലമ്പൂരിൽ നിന്ന് ബാലുശ്ശേരിയിലേക്കുള്ള ദൂരം! ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ഉടുക്കുന്ന വസ്ത്രത്തിലും പഠിക്കുന്ന പാഠഭാഗങ്ങളിലും വായിക്കുന്ന പുസ്തകങ്ങളിലും കാണുന്ന സിനിമകളിലും ആസ്വദിക്കുന്ന കലാസൃഷ്ടികളിലും ഏർപ്പെടുന്ന കായിക വിനോദങ്ങളിലും കുടുംബ സൃഷ്ടിക്കായുള്ള വൈവാഹിക ബന്ധങ്ങളിലും നാടിൻ്റെ വികസന കാഴ്ചപ്പാടുകളിലും സംസ്ഥാനത്തിൻ്റെ ഭരണനിർവ്വഹണ രംഗങ്ങളിലും തുടങ്ങി നടപ്പിലും ഇരിപ്പിലും പെരുമാറ്റതിലും ശ്വാസോച്ഛ്വാസത്തിലും വരെ വർഗ്ഗീയഭ്രാന്ത് കുത്തിനിറച്ച് വിഷം ചീറ്റുന്ന മനുഷ്യമൂർഖൻമാരെക്കുറിച്ച് എന്തു പറയാൻ?
അവരുടെ കാർക്കഷ്യതയും സൂക്ഷ്മതയും അവരുൾക്കൊള്ളുന്ന വിശ്വാസി സമൂഹത്തിൻ്റെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ പാലിക്കാൻ നിശ്കർഷിച്ചിരുന്നുവെങ്കിൽ ചൂഷണ മുക്തവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹം ആദിഗുരുക്കന്മാരുടെ യുഗത്തിലെന്നപോലെ വർത്തമാന കാലത്തും ഒരുപക്ഷേ സൃഷ്ടിക്കപ്പെടുമായിരുന്നു.

പാൻസും ഷർട്ടും മഫ്തയുമണിഞ്ഞ് നഴ്സിംഗ് കോളേജുകളിലേക്കും പാരാമെഡിക്കൽ സ്ഥാപനങ്ങളിലേക്കും മനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും സ്വന്തം പെൺമക്കൾ പടിയിറങ്ങിപ്പോകുമ്പോൾ തോന്നാത്ത "സ്വത്വബോധം" ബാലുശ്ശേരിയിലെ സർക്കാർ വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടികളുടെ കാര്യത്തിൽ തോന്നിയതിൻ്റെ ഗുട്ടൻസ് അരിയാഹാരം കഴിക്കുന്ന ഏവർക്കും പെട്ടന്ന് പിടികിട്ടും. ബഹുമാന്യനായ പി.വി അബ്ദുൽ വഹാബ് എം.പി നടത്തുന്ന പീവീസ് പബ്ലിക്ക് സ്കൂളിൽ 'ഹലാലായ' (അനുവദനീയം) വേഷം ബാലുശ്ശേരിയിലെത്തുമ്പോൾ 'ഹറാം' (നിഷിദ്ധം) ആകുന്നതിൻ്റെ പൊരുൾ വരേണ്യ വർഗ്ഗ ബോധമല്ലാതെ മറ്റെന്താണ്? കോരൻ്റെയും മമ്മദിൻ്റെയും മക്കൾക്ക് വേഷവിധാനനത്തിൻ്റെ ചാർട്ട് സമുദായ മേലാളൻമാർ പണ്ടേ കൽപിച്ച് വെച്ചിട്ടുണ്ടല്ലോ? അതിലേക്കുള്ള കടന്ന് കയറ്റമായി ബാലുശ്ശേരിയിലെ കാഴ്ച കണ്ടവർക്കേ സചിൻ ദേവെന്ന യുവ എം.എൽ.എക്കെതിരെ വിരൽ ചൂണ്ടാനാകൂ. മതാന്ധത തലയ്ക്കുപിടിച്ച "പുരോഗമന യാഥാസ്തികർക്ക്" കളംനിറഞ്ഞാടാൻ അവസരമൊരുക്കിക്കൊടുക്കുന്നവർ നാടിൻ്റെ മുന്നോട്ടുള്ള പ്രയാണ വീഥിയിലാണ് പ്രതിബന്ധങ്ങൾ തീർക്കുന്നതെന്ന് ഓർമ്മിക്കുക.

1967 ൽ സാക്ഷാൽ എ.കെ.ജിയും ഇ.എം.എസും നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കി കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗ് അധികാര പങ്കാളിത്തം ഉറപ്പാക്കിയപ്പോൾ തോന്നാത്ത കമ്യൂണിസ്റ്റ് അയിത്തം അരനൂറ്റാണ്ടിനിപ്പുറം സമുദായത്തിലെ 'നിയോ കൺസർവേറ്റീവുകൾ'ക്ക് തോന്നുന്നത് ആദർശ പ്രതിബദ്ധത കൊണ്ടല്ലെന്ന് ഉറപ്പാണ്. സി. അച്ചുതമേനോൻ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി നീണ്ട ആറുവർഷം അധികാരത്തിൻ്റെ മധു നുകർന്നപ്പോൾ അനുഭവപ്പെടാത്ത നിരീശ്വരവാദ വിരുദ്ധ മതബോധം ഇപ്പോൾ പൊട്ടി ഒലിക്കുന്നതിൻ്റെ "രഹസ്യം" മനസ്സിലാക്കാൻ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല.

എം.കെ. ഹാജി എന്ന സാത്വികനും സൈതുമ്മർ ബാഫഖി തങ്ങളെന്ന മിതഭാഷിയും കമ്മ്യൂണിസ്റ്റുകാരുമായി ചങ്ങാത്തം സ്ഥാപിച്ചപ്പോഴും ഇപ്പോൾ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ സിദ്ധാന്തമോർത്ത് തലതല്ലിക്കീറുന്ന സമുദായ ഗീർവാണൻമാരെ ആരെയും കണ്ടത് ഓർമ്മയില്ല. ഏകാംഗം മാത്രമുണ്ടായിരുന്ന മുസ്ലിംലീഗിന് ഒന്നാം യു.പി.എ സർക്കാറിൽ കമ്യൂണിസ്റ്റ് എം.പി.മാരുടെ പിന്തുണയിൽ വിഭജനാനന്തര ഇന്ത്യയിൽ പ്രഥമമായി മന്ത്രിക്കസേരയിൽ അവരോധിതമാകാൻ ഭാഗ്യമുണ്ടായ ഘട്ടത്തിലും മാർക്സിസ്റ്റുകാർ മതത്തിൻ്റെ ശത്രുക്കളാണെന്നും അവരുടെ പിന്തുണ വേണ്ടെന്നും തമാശക്ക് പോലും ആരും പറഞ്ഞത് കേട്ടിട്ടില്ല.

റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ (RMP) ജീവാത്മാവായ സഖാവ് രമയെ വടകരയിൽ പിന്തുണച്ചപ്പോഴും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ (CMP) സർവസ്വവുമായിരുന്ന എം.വി. രാഘവനെ മന്ത്രിയാക്കിയപ്പോഴും സി.എം.പി നേതാവ് സി.പി. ജോണിനെ പ്ലാനിംഗ് ബോർഡ് അംഗമാക്കാൻ പച്ചക്കൊടി വീശിയപ്പോഴും തൊട്ടു കൂടാത്തവരാണ് മാർക്സിസ്റ്റുകാരെന്ന് ഒരു പ്രസംഗ പീഠത്തിൽ നിന്നും ആരും ഉൽബോധിപ്പിച്ചത് സ്മൃതിപഥങ്ങളിലില്ല. കമ്മ്യൂണിസം അടിത്തറയായി അംഗീകരിച്ച റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുമായും (RSP) ഫോർവേഡ് ബ്ലോക്കുമായും സഹകരിച്ച് ഇപ്പോഴും ലീഗ് മുന്നോട്ട് പോകുമ്പോൾ അവരുടെ നാസ്തിക വീക്ഷണം സ്റ്റഡീ ക്ലാസ്സുകളിൽ ചർച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണാവോ?

Recommended Video

cmsvideo
ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

മുസ്ലിങ്ങൾക്കിടയിലെ മതരാഷ്ട്ര വാദികളെയും നവോത്ഥാനക്കാരെയും ഖിലാഫത്ത് സമര വിരുദ്ധരെയും കൂട്ടുപിടിച്ച് ഇപ്പോൾ നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടപ്പൊരിച്ചിൽ തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ടതിൻ്റെ കലിപ്പ് തീർക്കലാണെന്ന് ആർക്കാണറിയാത്തത്. ദീനിൽ ചേർന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലീഗാഫീസിൽ നിന്നാണ് കൊടുക്കുന്നതെങ്കിൽ ആ സർട്ടിഫിക്കറ്റ് നാട്ടിൽ ആർക്കു വേണം? അത്തരം ധാരണകൾ ആർക്കെങ്കിലുമുണ്ടെങ്കിൽ അവരാ സാക്ഷ്യപത്രം പുഴുങ്ങി ലേഹ്യമാക്കി സ്വയം സേവിച്ച് ആത്മസായൂജ്യമടയലാകും അഭികാമ്യം.(നിലമ്പൂർ പീവീസ് സ്കൂളിലെ കുട്ടികളുടെ ആകർഷണീയവും മാന്യവുമായ യൂണിഫോമിട്ട ചിത്രമാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

English summary
Gender nuetral uniform; KT jaleel slams league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X