Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 1.11 ലക്ഷത്തിന് മുകളിൽ;പണികൊടുത്ത് യൂത്തൻമാർ; വില കൂടിയപ്പോൾ വിവാഹത്തിന് പുതിയ ട്രൻ്റ്

സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെയുള്ള വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് 99,040 രൂപയിൽ തുടങ്ങി മാസാന്ത്യം, അതായത് ജനുവരി 31-ന് 1,17,760-ലേക്ക് വില ഉയർന്നു. ഒറ്റമാസം കൊണ്ട് ഏകദേശം 18.9% വർദ്ധനവ്. ഒറ്റയടിക്ക് 18,720 രൂപയാണ് പവന് വർധിച്ചത്.

ജനുവരി 29 രാവിലെ 1,31,160 എന്ന റെക്കോഡിലെത്തിയ സ്വർണം പിന്നാലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 30 മുതലാണ് സ്വർണത്തിന് ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. ഇന്നും സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ് വില. ഇപ്പോഴത്തെ ഇടിവിൽ കാര്യമായ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുപക്ഷെ ഈ വർഷം തന്നെ പവന് രണ്ട് ലക്ഷം വില എത്താനുള്ള സാധ്യത തന്നെ തള്ളിക്കളയാനാകില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.

goldcovering-

അതേസമയം വില കുതിച്ചുയർന്നതോട് കൂടി ആളുകൾ സ്വർണാഭരണങ്ങൾ വാങ്ങുന്നത് കുറഞ്ഞിട്ടുമ്ട്. സാധാരണക്കാരെ സംബന്ധിച്ച് ഒരു പവന് ഒരു ലക്ഷം രൂപ എന്നത് തന്നെ താങ്ങാവുന്നതിലും അധികമാണ്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പരീക്ഷിക്കാനുള്ള ശ്രമം ചിലർ നടത്തുന്നുണ്ടെങ്കിലും 22 കാരറ്റിനേക്കാൾ ഇവയ്ക്ക് പണിക്കൂലി ഉണ്ട്, അതുകൊണ്ട് അതും ഭാരം തന്നെ.മാത്രമല്ല കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോൾ അവയ്ക്ക് ഉയർന്ന വില ലഭിക്കില്ല. ലക്ഷങ്ങൾ നൽകുകയും വേണം എന്നാൽ തിരിച്ച് കാര്യമായ ലാഭം കിട്ടില്ലെന്നിരിക്കെ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വെറും നഷ്ടക്കച്ചവടമാണെന്നാണ് ചിലരുടെ പക്ഷം.

എന്തായാലും വില വർധനവിൽ സ്വർണത്തെ പൂർണമായും കൈവിടുന്ന ട്രെൻ്റിലേക്കാണ് സാധാരണക്കാർ പോകുന്നത്. വിവാഹ ആവശ്യങ്ങൾക്കടക്കം സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങളാണ് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. പല പെണ്‍കുട്ടികളും സ്വർണത്തോട് 'നോ'പറഞ്ഞ് കഴിഞ്ഞു.
വിവാഹ ദിവസം അൽപ നേരത്തേക്ക് മാത്രമാണ് സ്വർണാഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്നത്. അതിനെന്തിനാണ് ലക്ഷങ്ങൾ ചെലവഴിക്കുന്നത് എന്നതാണ് ഇവർ ചോദിക്കുന്നത്.

വിവാഹത്തിന് ഓഡിറ്റോറിയങ്ങളും ഹാളുകളുമൊക്കെ ബുക്ക് ചെയ്യുമ്പോൾ തന്നെ ആളുകൾ സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നാണ് ഇത്തരം കടകൾ നടത്തുന്നവർ പറയുന്നത്. പണ്ടൊക്കെ ഇത്തരം കടകൾ വളരെ ചുരുക്കമായിരുന്നു. എന്നാൽ ഇന്ന് ടൌണിൽ തന്നെ 17ലധികം കടകൾ ഉണ്ടെന്നാണ് കൊല്ലത്ത് നിന്നുള്ള വ്യാപാരികളെ ഉദ്ധരിച്ചുള്ള മനോരമ ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.

സ്വർണം പൊതിഞ്ഞ ആഭരണങ്ങൾ വാങ്ങുന്നതായിരുന്നു ആദ്യത്തെ രീതി. എന്നാൽ ഇപ്പോൾ അതും മാറി, അവ വാടകയ്ക്ക് എടുക്കുന്നതാണ് ഏറ്റവും ലാഭം എന്ന് ചിലർ പറയുന്നു. ഒരു നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുത്ത് പിന്നീട് ആവശ്യം കഴിഞ്ഞ് തിരിച്ച് കൊടുക്കുന്നതാണ് രീതി.

പ്രതിസന്ധിയിലായി ജ്വല്ലറി വ്യപാരികളും

സ്വർണ വില വർധിക്കുമ്പോൾ ജ്വല്ലറികളിലേക്ക് ആളുകൾ വരുന്നേയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വരുന്നവർ തന്നെ മൂല്യം കുറഞ്ഞ ആഭരണങ്ങളാണ് എടുക്കുന്നത്. ഈ പോക്ക് തുടർന്നാൽ കച്ചവടം പൂട്ടു പോകുമെന്നും ഇവർ പരാതിപ്പെടുന്നു. തങ്ങളെ സംബന്ധിച്ച് സ്വർണ വില കുറഞ്ഞ് നിൽക്കുന്നതാണ് നല്ലതെന്നും അപ്പോൾ മാത്രമേ ലാഭകരമായ രീതിയിൽ കച്ചവടം പൂരോഗമിക്കുകയുള്ളൂവെന്നും ഇവർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+