കേരളത്തിലെ ഐസിസ്: പിടിയിലായ ഒന്നാമന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന്? തേജസ് പത്രവുമായി എന്തുബന്ധം
കൊച്ചി: അന്‍സാര്‍ ഉള് ഖലീഫ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് കേരള ഘടകത്തിന് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളതായും സംശയിക്കുന്നു. കേസിലെ ഒന്നാമന് പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് എന്നാണ് എന്‍ഐഎ പറയുന്നത്.
അന്‍സാര്‍ ഉള് ഖലീഫ... കേരളത്തിലെ ഐസിസ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍
എന്‍ഐഎ നിരീക്ഷണം മാസങ്ങളോളം; ഐസിസ് ബന്ധത്തിന്റെ കഥകേട്ട് അമ്പരന്ന് കുറ്റ്യാടിക്കാര്‍
ഐസിസിന്റെ പേരില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ ആക്രമിക്കുന്നുവെന്ന്... എന്തറിഞ്ഞിട്ടാണ് ഹംസയുടെ പൊട്ടിത്തെറി
പിടിയിലായവരില്‍ ഒരാള്‍ തിരൂര്‍ സ്വദേശി പി സഫ്വാന് ആണ്. ഇയാള്‍ തേജസ് പത്രത്തിന്റെ കോഴിക്കോട് മീഞ്ചന്തയിലെ ഹെഡ് ഓഫീസിലെ ഡിസൈനര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ വിവാഹം കഴിച്ചിട്ടുള്ളത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാവിന്റെ അടുത്ത ബന്ധുവിനെയാണ് എന്ന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പത്ത് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍.

തേജസ് ബന്ധം
എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളികളില്‍ ഒരാള്‍ക്ക് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് സംഘടനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ഒരാളാണ് സംഘത്തിന്റെ തലവന്‍ എന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ട്.

സഫ്വാന് മുഹമ്മദ്
അറസ്റ്റിലായവരില്‍ ഒരാള്‍ തിരൂര്‍ സ്വദേശി പി സഫ്വാന് മുഹമ്മദ് എന്ന ആളാണ്. എന്‍ഐഎ പുറത്ത് വിട്ട വിവരം പ്രകാരം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ ഹൗസില്‍ ഹംസയുടെ മകനാണ് ഇയാള്‍.

തേജസ് പത്രം
തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് മീഞ്ചന്തയിലുള്ള ഹെഡ് ഓഫീസിലെ ഗ്രാഫിക്സ് ഡിസൈനര്‍/ ലേ ഔട്ട് ആര്‍ട്ടിസ്റ്റ് ആയ സഫ്വാന് മുഹമ്മദ് ആണ് അറസ്റ്റിലായവരില്‍ ഒരാള്‍ എന്നും സൂചനകളുണ്ട്.

എസ്ഡിപിഐ പ്രവര്ത്തകന്
സജീവ എസ്ഡിപിഐ പ്രവര്‍ത്തകനാണ് ഇയാള്‍. വീട്ടുകാരും എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പറയപ്പെടുന്നത്. പ്രമുഖ എസ്ഡിപിഐ നേതാവിന്റെ അടുത്ത ബന്ധുവിനെയാണ് ഇയാള്‍ വിവാഹം കഴിച്ചതെന്നും പറയപ്പെടുന്നു.

നിരീക്ഷണത്തില്‍
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ നേരത്തേ തന്നെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നിരീക്ഷണത്തിലായിരുന്നു. തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചത് പോലും ഇതിന്റെ പേരിലായിരുന്നു എന്നാണ് ആരോപണം.

കൈവെട്ട് കേസ്
മൂവാറ്റുപുഴയിലെ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രധാന പ്രതികള്‍ എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. തേജസ് ദിനപത്രത്തിലെ ജീവനക്കാര്‍ വരെ കേസില്‍ പ്രതികളായിരുന്നു.

ബിന്‍ ലാദന്
ഒസാമ ബിന്‍ലാദനെ അമേരിക്ക പാകിസ്താനില്‍ ചെന്ന് വെടിവച്ച് കൊന്നപ്പോള്‍ എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണവും വിവാദമായിരുന്നു. രക്തസാക്ഷിയായിട്ടായിരുന്നു ബിന്‍ ലാദനെ അവര്‍ വിശേഷിപ്പിച്ചത്.

വേറേയും ബന്ധം
മുമ്പ് പാലക്കാട് സ്വദേശി ഐസിസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളും തേജസിലെ മുന്‍ ജീവനക്കാരന് ആയിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications