പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾക്ക് വഴിയൊരുക്കി, കേന്ദ്രസർക്കാരിനെതിരെ ജോൺ ബ്രിട്ടാസ്
വിമാനക്കൂലിയുടെ പേരിലുളള വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാന സർക്കാരും എംപിമാരും അടക്കം നിരന്തരം ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.
ഗൾഫിലെ നമ്മുടെ പ്രവാസികളാണ് ഏറ്റവും കൂടുതൽ വിമാനക്കൂലി ചൂഷണത്തിന് ഇരയാകുന്നത്. ഇപ്പോൾ നിരക്കുപരിധി ഉത്തരവിട്ട കേന്ദ്ര സർക്കാർ ഇത്രയും നാൾ പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾക്ക് അവസരം കൊടുത്തത് മാപ്പില്ലാത്ത കുറ്റമാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം: 'വിമാനക്കൂലിയുടെ കാര്യത്തിൽ ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാകുന്നത് നമ്മുടെ ഗൾഫ് പ്രവാസികളാണ്. ഏത് ഉത്സവവും വിശേഷവും വന്നാലും വിമാനക്കൂലി വാണംപോലെ കുതിച്ചുയരും. ഒരു വർഷം ഈയിനത്തിൽ 4,000 കോടി രൂപയോളം നമ്മുടെ സഹോദരങ്ങളിൽനിന്ന് നമ്മുടെ സ്വന്തം വിമാനക്കമ്പനികൾ അധികം പിഴിഞ്ഞെടുക്കും. സംസ്ഥാന സർക്കാരും കേരളത്തിലെ ജനപ്രതിനിധികളും നിരന്തരമായി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. സഹികെട്ട്, ഉത്സവകാലങ്ങളിൽ പ്രവാസികൾക്കു കേരളത്തിലേക്കു വരാനും മടങ്ങാനും ചാർട്ടേഡ് വിമാനങ്ങൾ തുടങ്ങാൻ സംസ്ഥാന ഗവണ്മെന്റ് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.

ഇനി നമ്മുടെ ഇൻഡിഗോ പ്രതിസന്ധിയിലേക്കു വരാം. 1937-ലെ എയർക്രാഫ്റ്റ് നിയമം റൂൾ 135 (4) പ്രകാരം കഴിഞ്ഞ ദിവസം ടിക്കറ്റുകളുടെ ഉയർന്ന വിലയ്ക്കു പരിധി നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കി. ദൂരത്തിന് അനുസരിച്ചുള്ള സ്ലാബുകളും പ്രഖ്യാപിച്ചു. ഈ സീസണിലെ ശരാശരി നിരക്കിനേക്കാൾ രണ്ടു മടങ്ങെങ്കിലും വരും ഈ തുകയെങ്കിലും, ആഭ്യന്തര റൂട്ടിൽ ഇക്കോണമി ടിക്കറ്റിന് ലക്ഷം കടക്കുന്ന പ്രവണതയ്ക്ക് അതു വിരാമം കുറിക്കും.
ഇതേ എയർക്രാഫ്റ്റ് റൂൾ ചൂണ്ടിക്കാണിച്ച്, നിരവധി തവണ ചോദ്യമായും ഉപക്ഷേപമായും ഈ വിഷയം ഞാൻ ഉയർത്തിയിരുന്നു. വിമാനക്കമ്പനികൾ കാർട്ടൽ ആയി പ്രവർത്തിക്കുന്നതു തടയാൻ കഴിയില്ലെന്നും വിപണിയിലെ ആവശ്യ-ലഭ്യതാ മാനദണ്ഡമാണ് കേന്ദ്ര സർക്കാരിന്റെ നിദാനമെന്നുമുള്ള പല്ലവിയാണ് ആവർത്തിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ പറഞ്ഞിരുന്ന സർക്കാർ എന്തേ നിരക്കുപരിധിയുള്ള ഉത്തരവ് ഇപ്പോൾ വിമാനക്കമ്പനികൾക്കു പൊടുന്നനേ നല്കിയത്?
തങ്ങളുടെ പക്കലുള്ള അധികാരം ഉപയോഗിക്കാതെ ഇക്കാലമെല്ലാം നമ്മുടെ ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികൾക്ക് വഴിവച്ചുകൊടുത്ത മാപ്പർഹിക്കാത്ത കുറ്റത്തിന് എന്തു ശിക്ഷയാണ് നമ്മൾ നല്കേണ്ടത്? വികസിതഭാരതമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഇക്കൂട്ടരോട് എന്തു സമീപനം സ്വീകരിക്കണമെന്ന് പ്രവാസികളും നാട്ടിലുള്ള അവരുടെ ബന്ധുമിത്രാദികളും തീരുമാനിക്കണം. ഗൾഫിലുള്ള പ്രവാസി സംഘടനകളും ഇക്കാര്യം ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു'.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications