വിനയനോടുള്ള പക എന്തിന് കലാഭവന്‍ മണിയോട് തീര്‍ത്തു; 3 കോടി രൂപ വകയിരുത്തിയിട്ടും...
കൊച്ചി: മലയാൡളെ ഇത്രത്തോളം ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്ത നടന്‍ കലാഭവന്‍ മണിയെ പോലെ മറ്റൊരാളുണ്ടോ. നാടന്‍ പാട്ടുകളും മിമിക്രിയും വ്യത്യസ്തമായ വേഷങ്ങളും നിറഞ്ഞാടിയ ജീവിതമായിരുന്നു മണിയുടേത്. മലയാളികള്‍ മണിക്ക് അവരുടെ മനസില്‍ നല്‍കുന്ന സ്‌നേഹത്തിന് തെളിവാണിതെന്നാണ് ചാലക്കുടിയിലേക്കെത്തിയ ജനസാഗരത്തെ ചൂണ്ടിക്കാട്ടി മമ്മൂട്ടി അന്ന് പറഞ്ഞത്.
മണി വിടപറഞ്ഞിട്ട് ആറ് വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് സ്മാരകം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. പക്ഷേ, സ്മാരകം മാത്രം ഉയര്‍ന്നില്ല. എന്തിനാണ് മണിയെ അവഗണിച്ചതെന്ന് ചോദിക്കുകയാണ് സംവിധായകന്‍ വിനയന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്....
മണി വിടപറഞ്ഞിട്ട് ആറു വർഷം....
സ്മരണാഞ്ജലികൾ..... അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിൻെറ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി..
കല്യാണസൗഗന്ധികം
എന്ന
സിനിമയിൽ
തുടങ്ങി
എൻെറപന്ത്രണ്ടു
ചിത്രങ്ങളിൽ
മണി
അഭിനയിച്ചു..
വാസന്തിയും
ലഷ്മിയുംപിന്നെഞാനും,കരുമാടിക്കുട്ടൻ,
രാക്ഷസരാജാവിലെ
മന്ത്രി
ഗുണശേഖരൻ
എന്നിവ
ഏറെ
ചർച്ചയാവുകയും
നിരവധി
പുരസ്കാരങ്ങൾ
നേടുകയും
ചെയ്തിരുന്നു.
മണിയുമായിട്ടുള്ള
എൻെറ
സിനിമാ
ജീവിതത്തിലെ
വർഷങ്ങൾ
നീണ്ട
യാത്രയും
അകാലത്തിലുള്ള
മണിയുടെ
മരണവും
എല്ലാം
എൻെറ
വ്യക്തി
ജീവിതത്തെ
പോലും
സ്പർശിച്ചിരുന്നു..
മണിക്കു
നേരെയുണ്ടായ
ചില
വിവേചനങ്ങളെ
എതിർത്തുകൊണ്ട്
മലയാള
സിനിമക്കുള്ളിൽത്തന്നെ
പലപ്പോഴും
എനിക്കു
പോരാടേണ്ടി
വന്നിട്ടുണ്ട്..
അതിൽ
നിന്നുണ്ടായ
പ്രചോദനം
തന്നെയാണ്,മണിയെക്കുറിച്ച്
"ചാലക്കുടിക്കാരൻ
ചങ്ങാതി"
എന്ന
സിനിമ
എടുക്കാൻ
എന്നെ
പ്രേരിപ്പിച്ചത്..
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; എല്ലാ നിയന്ത്രണങ്ങളും നീക്കി സൗദി, ഇനി ക്വാറന്റൈന് ഇല്ല
മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിൻെറ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ..
മണി മരിച്ച വർഷം 2016 ലെ ഫിലിം ഫെസ്റ്റിവലിൽ(Iffk) റിട്രോസ്പെക്ടീവ് ആയി കലാഭവൻ മണിയുടെ തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു..
താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരനെ ആ ഫെസ്റ്റിവലിൽ ആദരിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്കുതന്നെ ഒരു ക്രഡിറ്റ് ആയേനെ.. പക്ഷേ ചിലരുടെ ആഗ്രഹപ്രകാരം അതു നടന്നില്ല... അതിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞിരുന്നു.. മണിയേപ്പറ്റി അങ്ങനൊരു ചിത്ര പ്രദർശനം നടത്തുന്നു എങ്കിൽ, അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും . വിനയനോട് അടങ്ങാത്ത പകയുമായി നടക്കുന്ന അന്നത്തെ ചെയർമാനും, എക്സിക്കുട്ടീവിലെ മറ്റൊരു പ്രമുഖ സംവിധായകനും അതു സഹിക്കാൻ കഴിഞ്ഞില്ലത്രേ..
കുശുമ്പും
കുന്നായ്മയും
നിറഞ്ഞ
നമ്മുടെ
ചില
സാംസ്കാരിക
പ്രവർത്തകരുടെ
മനസ്സിനേപ്പറ്റി
അറിഞ്ഞപ്പോൾ
എനിക്കവരോടു
സഹതാപമാണു
തോന്നിയത്..
വിനയനോടുള്ള
പക
എന്തിനു
മണിയോടു
തീർത്തു...
സമുഹത്തിൻെറ
അടിത്തട്ടിൽ
നിന്നും
ദാരിദ്ര്യത്തിൻെറയും
വേദനയുടെയും
കൈപ്പുനീർ
ധാരാളം
കുടിച്ചു
വളരേണ്ടി
വന്ന
കേരളത്തിൻെറ
അഭിമാനമായ
ആ
അതുല്യ
കലാകാരന്
ഒരു
സ്മാരകം
തീർക്കുമെന്നു
സർക്കാർ
പറഞ്ഞിട്ട്
ഇപ്പോൾ
ആറു
വർഷം
കഴിയുന്നു..
ബഡ്ജറ്റിൽ
മൂന്നു
കോടി
രൂപ
വകയിരുത്തിയിട്ടു
പോലും
അതു
നടന്നില്ല
എന്നത്
എന്നെ
അതിശയിപ്പിക്കുന്നു..
നമ്മുടെ
സാംസ്കാരിക
വകുപ്പിൻെറ
മുൻഗണന
ഏതിനൊക്കെയാണ്
എന്നു
ചോദിക്കേണ്ടിയിരിക്കുന്നു..
പക്ഷേ
ഒന്നുണ്ട്
മണീ...
ഏതു
സാംസ്കാരിക
തമ്പുരാക്കൻമാർ
തഴഞ്ഞാലും
കേരള
ജനതയുടെ
മനസ്സിൽ
ഇത്രയേറെ
സ്വാധീനം
ചെലുത്തിയ
ഒരു
കലാകാരൻ
മണിയേ
പോലെ
ആരുമില്ല..
അതിലും
വലിയ
ആദരവുണ്ടോ...?