കേരള-ബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതി എ എ റഹീം എംപി
ദില്ലി: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് എ എ റഹീം എംപി. ട്രെയിൻ ഗതാഗത സംവിധാനത്തിലെ അടിസ്ഥാനപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

'കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ ബംഗളൂരുവിൽ ജോലി ചെയ്യുന്നുണ്ട്. ബിസിനസ് അവശ്യങ്ങൾക്കായും സ്വകാര്യ അവശ്യങ്ങൾക്കായും മലയാളികൾ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ബംഗളൂരു. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന നഗരങ്ങളിലൊന്നുമാണ് ബംഗളൂരു, ഏകദേശം 10 ലക്ഷത്തോളം മലയാളികൾ ബംഗളൂരുവിൽ താമസിക്കുന്നുണ്ട്. എന്നാൽ കേരളത്തിനും ബംഗളൂരുവിനുമിടയിൽ ആകെ ഒമ്പത് ട്രെയിൻ സർവീസുകൾ മാത്രമാണുള്ളത്. അതിനാൽ തന്നെ സർവീസിലെ ദൗർലഭ്യം കാരണം ഭൂരിഭാഗം യാത്രക്കാർക്കും സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കേണ്ടതായി വരുന്നു'.
'ഈ സാഹചര്യം മുതലാക്കി സ്വകാര്യ ബസുകൾ സ്വന്തംനിലയ്ക്ക് നിരക്കുകൾ നിശ്ചയിക്കുകയാണ്, ഈ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഉത്സവ സീസണുകളിൽ ഈ ചൂഷണം പരിധിവിടുന്നു. സാധാരണ ടിക്കറ്റുകളുടെ ഒരു ഭാഗം പ്രീമിയം തത്കാലിലേക്ക് വഴിതിരിച്ചുവിട്ട് സാധാരണ നിരക്കിന്റെ പലമടങ്ങ് വിലയ്ക്ക് വിറ്റഴിച്ചുകൊണ്ട് റെയിൽവേയും അടുത്ത കാലത്തായി ഈ നയം പിന്തുടരുകയാണ്'.
'കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പൂർണ്ണമായും പരിഹാരം നൽകുന്നതിന് ഈ റൂട്ടുകളിലെ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ, നിലവിലുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്. പ്രീമിയം തത്കാൽ ടിക്കറ്റുകളിലൂടെ വൻതുക കൊയ്തുകൊണ്ട് തിരക്കിനിടയിൽ യാത്രക്കാരുടെ ദുരിതം മുതലെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ റെയിൽവേ പിന്മാറണം. ഈ റൂട്ടുകളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരാൻ കേരളത്തിനും ബംഗളൂരുവിനുമിടയിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തരമായി ഇടപെടണം എന്നും' കത്തിൽ ആവശ്യപ്പെട്ടു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications