തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ഓണറേറിയം കൂട്ടും; ക്ഷേമ പെൻഷനിൽ റെക്കോർഡ്
തിരുവനന്തപുരം: ഏറെക്കാലമായി ഉയരുന്ന ആവശ്യങ്ങളിൽ ഒന്നായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെ ഓണറേറിയത്തിൽ വർധനവ് വരുത്തുകയാണെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മെമ്പർമാരുടെയും കൗൺസിലർമാരുടെയും ഓണറേറിയം കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് വർധിപ്പിക്കുന്നത്. പുതിയ ഓണറേറിയം ഈ വരുന്ന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ ഉണ്ടാവും.
കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ആശ്വാസമാവുന്ന മറ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ ധനമന്ത്രി നടത്തിയിട്ടുണ്ട്. പ്രാദേശിക സർക്കാരുകളിലെ അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്താനാണ് തീരുമാനം. നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യമാണ് ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനായി പണവും വായിരുത്തിയിട്ടുണ്ട്. 250 കോടി രൂപ മാറ്റിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയത്തിൽ വർധനവ് വരുത്തുക. ഇതിന്റെ മറ്റ് വിശദാംശങ്ങൾ വൈകാതെ പുറത്തുവരും.
അതേസമയം, പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി ധനമന്ത്രി ഉയർത്തി കാട്ടുന്നത് മുടങ്ങാത്ത ക്ഷേമ പെൻഷൻ വിതരണമാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. കൂടാതെ ക്ഷേമ പെൻഷനായി പണം വകയിരുത്തിയതും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് 14,500 കോടി ക്ഷേമ പെൻഷന് വകയിരുത്തിയിരിക്കുന്നത്.
2026ലെ കണക്കുകൾ പ്രകാരം കേരളത്തിലെ മുതിർന്ന പൗരന്മാരുടെ 18 ശതമാനത്തിൽ അധികമാണ്. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ സംരക്ഷണവും അവരുടെ പ്രശ്‌നങ്ങളും സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നു. ഇത്തവണ എൽഡർലി ബജറ്റ് എന്ന പുതിയ പ്രമാണം കൂടി ബജറ്റ് രേഖയ്ക്ക് ഒപ്പം സർക്കാർ വയ്ക്കുന്നുണ്ട്.
വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വികസന ക്ഷേമ രംഗങ്ങളിൽ നാം കൈവരിച്ച നേട്ടങ്ങൾ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ക്ഷേമ രംഗങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സർക്കാരാണ് കേരളത്തിലേത്. അതിവിപുലമായ സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത്.
നാളിതുവരെ ക്ഷേമ പെൻഷനായി രണ്ടാം പിണറായി സർക്കാർ നൽകിയ തുക 48383 കോടിയാണ്. 62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും പെൻഷൻ എത്തിക്കുന്നു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമ പെൻഷനായി ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചിരിക്കും. അര ട്രില്യൺ രൂപ ക്ഷേമ പെൻഷനായി സാധാരണക്കാർക്ക് നൽകിയ സർക്കാരാണ് ഇത്; ധനമന്ത്രി ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications