Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ശിവശങ്കറിന് കുരുക്കു മുറുകുന്നു: സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന, റെയ്ഡുകൾ നിർണായകം!!

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നാല് പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയെടുക്കാനാണ് കസ്റ്റംസിന്റെ നീക്കം. കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന് വളരെയടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. ഞായറാഴ്ച രാവിലെ ഒരാൾ കൂടി അറസ്റ്റിലായതോടെ നാല് പേരാണ് ഇതുവരെ സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായിട്ടുള്ളത്.

 മൊഴിയെടുക്കും

മൊഴിയെടുക്കും


മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ഇദ്ദേഹത്തിന് പങ്കുള്ളതിന് തെളിവ് ലഭിച്ചിട്ടില്ല. കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തിന്റെ മൊഴിക്ക് പുറമേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളും ശിവശങ്കറിന്റെ മൊഴിയെടുക്കുന്നതിലേക്ക് നീങ്ങുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സെക്രട്ടറിയറ്റിന് സമീപത്ത് സ്ഥിതിചെയ്യുന്ന ശിവശങ്കറിന്റെ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്ന് സരിത്തും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

 പ്രതികൾ റിമാൻഡിൽ

പ്രതികൾ റിമാൻഡിൽ


സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡിൽ വിട്ടയച്ചത്. എൻഐഎ പ്രത്യേക ജഡ്ജി പി കൃഷ്ണകുമാറാണ് സ്വർണ്ണക്കടത്ത് കേസ് പരിഗണിച്ചത്. തുടർന്ന് സ്വപ്ന സുരേഷിനെ തൃശ്ശൂർ അമ്പിളിക്കലയിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിലേക്കും സന്ദീപിനെ കറുകുറ്റിയിലെ കൊവിഡ് സെന്ററിലേക്കുമാണ് കൊണ്ടുപോയത്. കൊവിഡ് പരിശോധനാഫലം ലഭിക്കുന്നതോടെ മാത്രമേ തുടർ നടപടികളുണ്ടാകൂ. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ച ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ച് സാമ്പിൾ ശേഖരിച്ച ശേഷമാണ് എൻഐഎ ഓഫീസിലെത്തിക്കുന്നത്.

 കുടുതൽ നടപടിക്ക് സാധ്യത

കുടുതൽ നടപടിക്ക് സാധ്യത

സ്വർണ്ണക്കടത്ത് വിവാദം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ പദവികളിൽ നിന്ന് എം ശിവശങ്കറിനെ മാറ്റിനിർത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്. സ്വർണ്ണക്കടത്ത് കേസിന്റെ ഗൂഡാലോചന ശിവശങ്കറിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളതെന്ന് കസ്റ്റംസ് ഇതിനകം തന്നെ കണ്ടെത്തിയിരുന്നു. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപച്ചുള്ള ഫ്ലാറ്റിൽ പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചതോടെ ഇദ്ദേഹത്തിന്റെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫോൺകോളുകൾ നിർണായകം

ഫോൺകോളുകൾ നിർണായകം


ബെംഗളൂരുവിലെത്തിയ സ്വപ്നയുടെ ഫോൺകോളുകളാണ് എൻഐഎ സംഘത്തിന് നിർണായകമായിത്തീർന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലെത്തുന്ന സ്വപ്നയ്ക്കും കുടുംബത്തിനും അവുടെ താമസിക്കാൻ സ്ഥലമൊരുക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതോടെ തങ്ങാൻ മറ്റ് സ്ഥലങ്ങൾ അന്വേഷിച്ചതാണ് എൻഐഎയുടെ കുരുക്കിൽ വീഴാൻ സഹായിച്ചത്. സ്വപ്ന കടന്നുകളയാൻ സാധ്യതകളും മുൻകൂട്ടി മനസ്സിലാക്കി തന്നെയാണ് എൻഐഎ സംഘം സ്വപ്നയ്ക്കെതിരെ നീങ്ങിയത്. ബെംഗളൂരുവിലെത്തിയ ശേഷം സാഹചര്യം വീക്ഷിച്ച് കൊച്ചിയിലെത്തി തന്നെ കീഴടങ്ങാനായിരുന്നു സ്വപ്ന ശ്രമിച്ചതെന്നാണ് വിവരം. ഇത്തരത്തിലാണ് നിയമോപദേശം ലഭിച്ചതെന്നും സൂചനയുണ്ട്.

 സഹായം നൽകിയത് ആര്

സഹായം നൽകിയത് ആര്

സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്ത സ്വപ്ന സുരേഷിനും സന്ദീപിനും ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചും എൻഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ കേസിൽ അറസ്റ്റിലായ സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയ്ക്കാണ്. എൻഐഎ എഎസ്പി ഷൌക്കത്തലി ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയാണ് സരത്തിനെ ചോദ്യം ചെയ്യുന്നത്. കളിയിക്കാവിള കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള രാധാകൃഷ്ണ പിള്ള കൊച്ചിയിൽ തിരിച്ചെത്തുന്നതോടെ കേസന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.

കീഴടങ്ങാൻ തീരുമാനം

കീഴടങ്ങാൻ തീരുമാനം

കൊച്ചിയിൽ നിന്ന് കടന്നുകളഞ്ഞ സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെട്ട സംഘം മൈസൂരുവിലും ബെംഗളൂവിലുമായി കറങ്ങിയിരുന്നുവെന്നാണ് വിവരം. രണ്ട് സംഘങ്ങളായി പിരിഞ്ഞ് കൊച്ചിയിലെത്തി കീഴടങ്ങാനായിരുന്നു പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപ് സേലം- പൊള്ളാച്ചി- അതിരപ്പള്ളി വഴി കേരളത്തിലെത്തി ഹാജരാകാനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ- പെരിന്തൽമണ്ണ- വഴി കേരളത്തിലെത്തി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനുമായിരുന്നു പദ്ധതിയിട്ടത് എന്നാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+