Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ സ്തുതിക്കാന്‍ പൊടിച്ച 28 കോടി രൂപയുണ്ടായിരുന്നെങ്കില്‍ പ്രസാദിനെ രക്ഷിക്കാമായിരുന്നു: സുധാകരന്‍

തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണത്തില്‍ നിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് സുധാകരന്‍ ചോദിച്ചു.

പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാര്‍ എന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തത് എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരെ കുരുതി കൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

K SUDHAKARAN

കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. അത് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ അമ്മമാര്‍ പിച്ചയെടുക്കുന്നു. ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങള്‍ തെരുവില്‍ സമരവുമായി ഇറങ്ങി. എന്നിട്ടും പിണറായി വിജയന്റെ കണ്ണ് തുറക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസമായി ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നല്‍കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയില്‍ കഴിയുന്നത്. നവകേരള സദസ് സംഘടിപ്പിക്കാന്‍ വലിയ പ്രതിസന്ധിയില്‍ കൂടി കടന്ന് പോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങള്‍ തകര്‍ന്നാല്‍ കേരളം തകരും എന്ന് തുഗ്ലക്ക് ഭരണാധികാരികള്‍ എന്ന് തിരിച്ചറിയാനാണ് എന്നും കെ സുധാകരന്‍ ചോദിച്ചു.

സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോയിലെ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടിയിരിക്കുകയാണ്. ഇതോടെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും എന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോക്ക് 1525 കോടിയാണ് നല്‍കാനുള്ളത് എന്നും എവിടെ നോക്കിയാലും കടവും ധൂര്‍ത്തും അഴിമതിയും മാത്രമാണ് ഉള്ളത് എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയാണ് കുട്ടനാട്ടില്‍ കെ ജി പ്രസാദ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

സര്‍ക്കാരാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പെഴുതി വെച്ചാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ പ്രസാദിന്റെ മൃതദേഹവുമായി ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രസാദിന്റെ ആത്മഹത്യ അല്ല എന്നും സര്‍ക്കാര്‍ കൊന്നതാണ് എന്നുമാണ് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+