കുറ്റിപ്പുറത്തെത്തിയ കുഴി ബോംബ് മഹാരാഷ്ട്രയില്‍നിന്നും പഞ്ചാബിലേക്കയച്ചത്, ബോംബ് വന്നവഴികളിലൂടെ അഞ്ചംഗ അന്വേഷണ സംഘം സഞ്ചരിക്കുന്നു
മലപ്പുറം: കുറ്റിപ്പുറം പുഴയോരത്ത് കണ്ടെത്തിയ ക്ലേമോര്‍ കുഴി ബോംബുകള്‍ ഇന്ത്യന്സൈനത്തിന്റെ മഹാരാഷ്ട്രയിലെ ആയുധശാലയില്‍നിന്നും പഞ്ചാബിലേക്ക് അയച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധ നിര്‍മാണ ശാലയില്‍നിന്നും 2001ല്‍ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലയിലേക്ക് അയച്ചവയാണിവയെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. തുടര്‍ന്നു പുല്‍ഗോവില്‍നിന്നും പഞ്ചാബിലേക്ക് അയച്ച ക്ലേമോര്‍ കുഴി ബോംബുളാണ് കുറ്റിപ്പുറത്ത് എത്തിയത്. ചന്ദ്രപൂരില്‍നിന്നും പൂനൈയിലേക്കയച്ച കുഴിബോംബുകളും കുറ്റിപ്പുറത്ത് എത്തിയതില്‍ ഉണ്ട്. പൂനൈയില്‍നിന്നും ബോബുകള്‍ എവിടേക്കാണ് അയച്ചത് എന്നത് സംബന്ധിച്ചു ഇന്നു വിവരം ലഭിക്കും. ഇതുസംബന്ധിച്ചു പൂനൈയിലേ ആയുധശാലയില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്.
മലപ്പുറം ഡി.സി.ആര്.ബി ഡിവൈ.എസ്.പി ജയ്സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘമാണു ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്നത്.

ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിന് താഴെ പോലീസ് ജെ.സി.ബി ഉപയോഗിച്ച് പരിശോധന നടത്തുന്നു.
40വര്‍ഷം മുമ്പ് നിര്‍മിച്ച ബോംബുകളാണ് കുറ്റിപ്പുറത്തുനിന്നും കണ്ടെത്തിയത്. 1960ല്‍ ആദ്യമായി അമേരിക്ക വികസിപ്പിച്ചെടുത്ത കുഴിബോംബാണ് വന്‍നാശ നഷ്ടം ഉണ്ടാക്കുന്ന ക്ലേമോര്‍ വിഭാഗത്തില്‍പ്പെട്ട ഇവ. കാഞ്ചി പുറത്തേക്ക് നിര്‍ത്തുകയോ ഉപരിതലത്തിന് താഴെ കുഴിച്ചിടുന്ന പതിവ് രീതിയിലല്ല ക്ലേമോര്‍ കുഴിബോംബുകളുടേത്.
കുറ്റിപ്പുറം ബോംബ്; അന്വേഷണം വെട്രിവേലിനെ കേന്ദ്രീകരിച്ച്
കുറ്റിപ്പുറത്തുനിന്നും അഞ്ച് അഞ്ച് കുഴിബോംബുകള്‍ കുഴിബോംബുകള്‍ കണ്ടെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം 445 വെടിയുണ്ടകളും ഏതാനും സൈനികോപകരണങ്ങളും കണ്ടെത്തി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ബോംബ് സ്ക്വഡുകളുടെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനു സമീപത്തെ ഭാരതപ്പുഴയോരം പരിശോധന നടത്തി. തുടര്‍ന്ന് ശിശിരങ്ങള്‍ ഉള്ള ചില ലോഹത്തകിടുകള്‍ സംഘം കണ്ടെടുത്തു. മേഖലയിലെ വെള്ളം വറ്റിച്ചും പോലീസ് പരിശോധന നടത്തി. ഈ ലോഹത്തകിടുകള്‍ മണലിലൂടെയും ചതുപ്പുകളിലൂടെയും യാത്രചെയ്യാന്‍ ഉപയോഗിക്കുന്നതാണെന്നും ഇന്ത്യന്സൈന്യത്തിന്റേത് തന്നെയാണെന്നു പ്രാഥമിക നിഗമനമെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാര്‍ പറഞ്ഞു.
പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ മലപ്പുറം ഡി.സി.ആര്.ബി: ഡിവൈ.എസ്.പി ജയ്സണ്‍ കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ടീമില്‍ തിരൂര്‍ ഡിവൈ.എസ്.പി: ഉല്ലാസ്കുമാര്‍, പെരിന്തല്‍മണ്ണ സി.ഐ: ടി.എസ് ബിജു, നിലമ്പൂര്‍ സി.ഐ: കെ.എം ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications