Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിരൂരിലെ മണ്ണിടിച്ചിൽ; തുടച്ചുനീക്കപ്പെട്ടത് 'ഉളവരെ' ഗ്രാമവും, കനത്ത നാശനഷ്ടം, നിരവധി പേർ ആശുപത്രിയിൽ

ഉത്തരകർണാടകയിലെ അംഗോള താലൂക്കിലെ ഷിരൂരിൽ ജുലൈ 16 നായിരുന്നു കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. അന്ന് അപകടത്തിൽ പെട്ട് 7 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ പെട്ടവരായിരുന്നു. അപകടം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

മഴ കനത്തതോടെ അംഗോളയിലെ ദേശീയപാതയിലുടനീളമുള്ള കുന്നുകൾ വ്യാപകമായി റോഡിലേക്ക് ഇടിഞ്ഞതോടെയായിരുന്നു അപകടം നടന്നത്. മഴയിലും മണ്ണിടിച്ചലിലും ഗംഗാവാലി നദിക്ക് സമീപത്തുള്ള ഉളവരെ എന്ന ഗ്രാമത്തിലും കനത്ത നാശനഷ്ടം ഉണ്ടായി. കുത്തിയൊലിച്ച മണ്ണിലും മഴവെള്ളപ്പാച്ചലിലും പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പുഴക്കരയിലെ 20 ഓളം വീടുകൾ ആണ് തകർന്നത്.

ulvur

അപകടത്തിൽ ഒരാൾ മരിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 15 ഓളം പേർ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. പുഴക്കരയിലെ കൃഷി ഭൂമികൾ വ്യാപകമായി നശിച്ചു. വാഹനങ്ങൾ അടക്കം തങ്ങൾ സ്വരുക്കൂട്ടിയതെല്ലാം വെള്ളത്തിൽ ഒലിച്ച് പോയെന്ന് പ്രദേശവാസികൾ പറയുന്നു.

കനത്ത നാശം വിതച്ചിട്ടും ഉളവരയിലേക്ക് അധികൃതരാരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ അടക്കമുള്ള മൂന്ന് പേർക്ക് വേണ്ടി പുഴയിലും കരയിലുമെല്ലാം തിരച്ചിൽ നടത്തുമ്പോഴും അധികൃതർ ഇവിടേക്ക് എത്തിനോക്കുക പോലും ചെയ്തില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഇന്ന് മാത്രമാണ് പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാനും മറ്റും അധികൃതർ ജെസിബി എത്തിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.

അതേസമയം അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആറാം ദിവസവും ഊര്‍ജിതമായി തുടരുകയാണ്. ഉച്ചയോടെ സൈന്യം രക്ഷാദൗത്യം ഏറ്റെടുത്തു. 40 പേരാണ് ദൗത്യ സംഘത്തിലുള്ളത്. ഇവിടെ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നുണ്ടെന്നാണ് സംഘം വ്യക്തമാക്കുന്നത്.

റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലത്താണ് ഇപ്പോൾ പരിശോധന പുരോഗമിക്കുന്നത്. ഇവിടെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയാണ്. 98 ശതമാനം മണ്ണും നീക്കം ചെയ്തുവെന്നാണ് കർണാടകയിൽ നിന്നുള്ള അധികൃതർ അറിയിച്ചത്. ഒരു മണിക്കൂറിനുള്ളിൽ പ്രദേശത്തെ അവശേഷിക്കുന്ന മണ്ണ് കൂടി നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പരിശോധനയിൽ ലോറിയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇപ്പോൾ തിരച്ചിൽ നടത്തുന്ന സ്ഥലത്തിന് എതിർവശത്തും തിരച്ചിൽ നടത്താനുള്ള ആലോചനയിലാണ് അധികൃതർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+