ലോകായുക്ത ഭേദഗതി നിയമസഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം, ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
തിരുവനന്തപുരം:വിവാദങ്ങൾക്കിടെ ലോകായുക്ത വിധി പുനപരിശോധിക്കാൻ ഭരണകക്ഷിക്ക് അധികാരം നൽകുന്ന ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവമാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
അതേസമയം വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം സഭയിലുയര്‍ത്തിയത്.ലോകയുക്ത വിധി സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. ജുഡീഷ്യരിയുടെ അധികാരം എക്സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണിതെന്നും സതീശൻ പറഞ്ഞു.

ജുഡീഷ്യൽ സംവിധാനത്തിൻ്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാൻ കഴിയും. . ജൂഡീഷ്യറിയുടെ കണ്ടെത്തൽ തള്ളാൻ ഉള്ള അധികാരമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിൻ്റെ ലംഘനമാണ് ഈ നിയമഭേദഗതി. ഇങ്ങനെയണെങ്കിൽ ഹൈക്കോടതിക്കുള്ള അധാികാരം കൂടി സർക്കാരിനെടുക്കാം. നിയമഭേദഗതിയെ പിന്താങ്ങിയ സിപിഐ മന്ത്രിമാർ ഇ.ചന്ദ്രശേഖരൻ നായരുടെ പ്രസംഗം വായിച്ചു നോക്കണം. നിങ്ങൾ തമ്മിലുണ്ടായ സെറ്റിൽമെൻ്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗർഭാഗ്യകരമാണെന്നും വിഡി സതീശൻ സഭയില്‍ പറഞ്ഞു.
എന്നാല്‍ ലോകയുക്ത ഒരു ജുഡീഷ്യൽ ബോഡിയല്ല മറിച്ച് ഒരു അന്വേഷണ സംവിധാനം മാത്രമാണെന്ന് നിയമ മന്ത്രി പി രാജീവ് സഭയെ അറിയിച്ചു.
അധികാരിക നിയമ വ്യവസ്ഥ എന്ന് പേരിൽ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നു. നിയമത്തിന്റെ ചില വ്യവസ്ഥകൾ വരുന്നത് കൊണ്ട് മാത്രം ഒരു സമിതി ക്ക് ജുഡീഷ്യൽ അധികാരം വരില്ല. ലോക് പാലിനും ജുഡീഷ്യൽ പദവിയില്ല. നിയമസഭ അതിൻ്റെ ദൗത്യം നിർവഹിക്കുകയാണ് ഇവിടെ. ഇത് ശക്തമായ നിയമസഭയണ്. യുപിഎ കൊണ്ടുവന്ന ലോക്പാൽ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതി
ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ആണ് ഭരണ ഘടനാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാൽ അത് തിരുത്താൻ അധികാരം ഉണ്ട്, ലോക്പാലിനു ശിക്ഷ വിധിക്കാൻ അധികാരമില്ല. സംശയത്തിന്റെ കണിക പോലും രൂപപ്പെടാൻ ഇടവരാതെ രാജി വെയ്ക്കുന്ന ധാർമികതയാണ് ഇടതു പക്ഷത്തിൻ്റേത്. സജി ചെറിയാൻ്റെ രാജിക്ക് ഏതെങ്കിലും കോടതി ഇടപെടേണ്ടി വന്നോ? അന്വേഷണം നടത്തുന്ന ആൾ തന്നെ വിധി പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്ത രീതിയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications