Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമ്മൽബോയ്സ്: 'അന്വേഷണം അനാവശ്യം'; പൂർണമായും പോലീസിനെ കുറ്റം പറയാനാവില്ലെന്ന് ചിദംബരം

യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് പോലീസിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തമിഴ്നാട് ഡി ജി പിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവ് നൽകി. എന്നാൽ 18 വർഷത്തിന് ശേഷം അന്വേഷണം അനാവശ്യമാണ് എന്നാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സംവിധായകൻ ചിദംബരം പറഞ്ഞത് .

ആ പ്രദേശത്ത് അവർ കടന്നുകയറിയതാണെന്നും പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൊലപാതകവും കൊലപാതക ശ്രമവും ആത്മഹത്യയുമൊക്കെ നടക്കുന്ന സ്ഥലമാണ്. അതൊരു തിരഞ്ഞെടുപ്പ് സമയം കൂടിയായിരുന്നു. തിരഞ്ഞടുപ്പ് ഫലം വന്നിട്ട് പോലീസുകാരെല്ലാം തിരക്കിലായിരുന്നു, പൂർണമായും പോലീസിനെ കുറ്റം പറയാനിവില്ലെന്ന് ചിദംബരം പറഞ്ഞു.

manju

അന്വേഷണം വേണ്ടെന്നാണ് മഞ്ഞുമ്മൽ ടീമും പറയുന്നത്. അന്ന് തങ്ങളുടെ ഒപ്പമുള്ളവരെ പോലീസ് ഉപ​ദ്രവിച്ചു എന്നത് സത്യമാണ്. സ്റ്റേഷനിൽ പോയവരെ തല്ലി. സിനിമയിറങ്ങിക്കഴിഞ്ഞു ​ഗുണ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്റ്റ് ​ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പ് പറഞ്ഞു. ഒരുപാട് കൊലപാതകങ്ങൾ അവിടെയുണ്ടായിട്ടുണ്ടെന്നും അത്തരം സംഭവമാണെന്നാണ് വിചാരിച്ചതെന്നും പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞില്ലേ? എല്ലാവർക്കും പ്രായമായി. ഇനി കേസൊന്നും കാെടുത്ത് ആരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ലെന്നാണ് സിജു ഡേവിഡ് പറയുന്നത്.

എറണാകുളം മഞ്ഞുമ്മലിൽ നിന്നാണ് 2006 ൽ ഒരു സംഘം യുവാക്കൾ കാെടൈക്കനാൽ സന്ദർശിക്കാൻ പോയത്. അതിൽ ഒരാൾ ​ഗുണാ കേവ് എന്നറിയപ്പെടുനന ​ഗുഹയിലേക്ക് വീണുപോവുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാനായി യുവാക്കൾ പോലീസ് സ്റ്റേഷനിൽ ചെന്ന് സഹായം അഭ്യർത്ഥിച്ചു.

സഹായം തേടി എത്തിയ യുവാക്കളെ പോലീസ് മർദ്ദിക്കുന്നതായാണ് സിനിമയിൽ കാണുന്നത്. ശാരീരകമായും മാനസികമയും പീഡിപ്പിക്കുകയും പിന്നീട് അവരുടെ പണം ചെലവാപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പോലീസുകരനെയാണ് ആദ്യം ഇവർക്കൊപ്പം അയക്കുന്നത്. ഇത് സിനിമയിൽ കാണിക്കുന്നുണ്ട്. സിജു ഡേവിഡ് ആണ് 120 അടിയോഴം ആഴമുള്ള ​ഗർത്തത്തിൽ നിന്ന് സുഹൃത്തിനെ ‌രക്ഷിച്ചത്.

2006 ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽ വേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അം​ഗവുമായ വി ഷിജു എബ്ര​ഹാം ആണ് തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്, ഷിജുവിന്റെ പരാതിയിലാണ് നടപടി. ​ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കാനുമാണ് നിർദ്ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+