ന്യൂസ് അവറിലെ പരാമർശം; എളമരത്തിന്റെ പരാതിയിൽ മൊഴി നൽകി വിനു വി ജോൺ
2022 മാര്‍ച്ച് 28 ന് വിനു വി ജോണ്‍ അവതാരകനായ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്

തിരുവന്തപുരം: ന്യൂസ് അവര്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ എളമരം കരീം നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണ്‍ പൊലീസിന് മൊഴി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് വിനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് വിനുവിന് നൽകിയ നോട്ടീസിൽ പോലീസ് അറിയിച്ചിരുന്നു.
2022 മാര്‍ച്ച് 28 ന് വിനു വി ജോണ്‍ അവതാരകനായ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്. ട്രെഡ് യൂനിയൻ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമ സംഭവങ്ങൾക്കെതിരെയായിരുന്നു വിനുവിന്റെ പരാമർശം. സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായിട്ടില്ലെന്ന എളമകം കരീമിന്റെ വാദത്തിനെതിനെതിരെയായിരുന്നു വിനുവിന്റെ പരാമർശം.എളമരം കരീം പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നായിരുന്നു വിനു ചർച്ചയിൽ പറഞ്ഞത്.
'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു', എന്നിങ്ങനെയായിരുന്നു വിനുവിന്റെ വാക്കുകൾ. ഇതിനെതിരെയാണ് എളമരം പോലീസിൽ പരാതി നൽകിയത്. എളമരം കരീമിനെ ഭീഷണിപ്പെടുത്തുകയും മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് എഎഫ്ഐറിൽ ഉള്ളത്.
എന്നാൽ എളമരം കരീമിന്റെ പരാതിയിൽ ഒരു വർഷം മുൻപേ വിനുവിനെതിരെ കേസ് എടുത്തിട്ടും പോലീസ് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ടിൽ പറയുന്നത്. പാസ്പോർട്ട് പുതുക്കാനായി പോയപ്പോൾ മാത്രമാണ് ഇത് സംബന്ധിച്ച വിവരം അറിഞ്ഞതത്രേ.
അതേസമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങളുടെ വേദനയ്‌ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട കര്‍ത്തവ്യം തനിക്കുണ്ടെന്നും തന്റെ മൊഴിയിൽ വിനു പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
അതിനിടെ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്ത സംഭവത്തെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. മാധ്യമസ്വാതന്ത്യം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കേസ് പിൻവലിക്കണമെന്നും കെ യു ഡബ്ല്യു ജെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കേസ് എടുത്ത നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications