ബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന് ഇ ശ്രീധരന്; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്
മലപ്പുറം: 400ലധികം സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. ഇപ്പോഴും അവര്‍ക്ക് ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. എന്നാല്‍ വര്‍ഗീയ പരാമര്‍ശങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ കടന്നിരിക്കുന്നത് തോല്‍ക്കുമെന്ന ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
400 സീറ്റ് നേടണമെങ്കില്‍ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്. കേരളത്തില്‍ ബിജെപി ജയിക്കുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്നാണ് മോദി പറഞ്ഞത്. അത്രയൊന്നും സംഭവിച്ചില്ലെങ്കിലും പാര്‍ട്ടി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍ വ്യക്തിപരമായി സംസാരിക്കുമ്പോള്‍ പറയുന്നു.

തിരുവനന്തപുരം, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വലിയ പ്രതീക്ഷ. രണ്ടിടത്തും ശക്തമായ ത്രികോണ മല്‍സരമാണ് മറ്റു പാര്‍ട്ടികളും സമ്മതിക്കുന്നു. എന്നാല്‍ ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലും ശക്തമായ മല്‍സരം നടക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഇതിനിടെയാണ് മെട്രോമാന് ഇ ശ്രീധരന് ഇന്ന് മാധ്യമങ്ങളോട് തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചത്.
കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പറഞ്ഞ ഇ ശ്രീധരന് എഴോ എട്ടോ സീറ്റുകളില്‍ ജയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. പൊന്നാനിയിലും ഇത്തവണ ജയിക്കുമെന്നാണ് മീഡിയവണ്ണിനോട് അദ്ദേഹം പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ വിവാദമായ രാജസ്ഥാന് പ്രസംഗത്തെയും ഇ ശ്രീധരന് ന്യായീകരിച്ചു. പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വികസന രേഖ പ്രകാശനത്തിന് എത്തിയതായിരുന്നു ശ്രീധരന്.
''എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ നിരവധി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന ധൈര്യമുണ്ട്. ഏഴോ, എട്ടോ സീറ്റില്‍ ബിജെപി ജയിക്കുമെന്നാണ് വിശ്വാസം. മോദി ഗ്യാരണ്ടി എന്നാല്‍ ഗ്യാരണ്ടിയാണ്. എല്ലാ വികസനത്തിനും ഫണ്ട് നല്‍കുന്നത് കേന്ദ്രമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ശ്രീധരന് പറഞ്ഞു.
രാജസ്ഥാനിലെ മോദിയുടെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ നിലപാട് ഇതാണ് എന്ന് ജനങ്ങളോട് പറയുകയാണ് മോദി ചെയ്തത്. മോദിയുടെ അഭിപ്രായമല്ല അത്. സിഎഎ ബിജെപിക്ക് തിരിച്ചടിയാകില്ല. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരാണെന്നും ഇ ശ്രീധരന് പറഞ്ഞു.
പൊന്നാനിയില്‍ വലിയ പ്രതീക്ഷ എന്‍ഡിഎയ്ക്കുണ്ട്. സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് വിശ്വാസം. പല പദ്ധതികളും തന്റെ മനസിലുണ്ട്. സമയമാകുമ്പോള്‍ അനുമതി വാങ്ങി പദ്ധതികള്‍ നടപ്പാക്കും. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏത് സര്‍ക്കാരുമായും സഹകരിക്കുമെന്നും'' ശ്രീധരന് വ്യക്തമാക്കി. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുകയാണ്. നാളെ നിശബ്ദ പ്രചാരണമായിരിക്കും. മറ്റന്നാള്‍ കേരളം വോട്ട് രേഖപ്പെടുത്തും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications