പൊലീസ് അതിക്രമ പരാതികളില്‍ അന്വേഷണത്തിന് ന്യൂനപക്ഷ കമ്മിഷന് ഉത്തരവ്
പൊലീസ് അതിക്രമ പരാതികളില്‍ അന്വേഷണത്തിന് ന്യൂനപക്ഷ കമ്മിഷന് ഉത്തരവ്; പൊലീസുകാര്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു
കോഴിക്കോട്: പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച മൂന്ന് പരാതികളില്‍ ജില്ലാ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മുഖേന അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഉത്തരവിട്ടു. കമ്മീഷന് ചെയര്മാന് റിട്ട. ജഡ്ജ് പി.കെ. ഹനീഫയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സിവില്‍ കേസുകളില്‍ അനാവശ്യ പൊലീസ് ഇടപെടലുകള്‍ വര്‍ധിക്കുന്നതില്‍ കമ്മിഷന് ആശങ്ക രേഖപ്പെടുത്തി. പൊലീസിന് പങ്കില്ലാത്ത വിഷയങ്ങളില്‍ പോലും ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നതായി കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനു ശേഷം ചെയര്മാന് പറഞ്ഞു.
രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനെ സിപിഎം ഏരിയാ സമ്മേളന റാലിയിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു
നാദാപുരം സ്റ്റേഷന് പരിധിയില്‍ കോടതി വാറണ്ട് റീകോള്‍ ചെയ്ത ശേഷവും പ്രതിയെ പൊലീസ് പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയില്‍ നാദാപുരം ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിയായ അന്വേഷണം നടത്താതെയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള എസ്.പി റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് ഉത്തരവിട്ടത്. കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ കച്ചവടം നടത്തുന്ന വ്യക്തി അത്തോളി പൊലീസിന്റെ അതിക്രമം സംബന്ധിച്ച് നല്കിയ പരാതിയില്‍ വടകര ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടും തൃപ്തികരമല്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് നിര്‍ദേശം നല്കി. മുക്കം പൊലീസ് അതിക്രമത്തിനെതിരെ പുത്തൂര്‍ സ്വദേശി നല്കിയ പരാതിയില്‍ ഹരജിയിലെ എതിര് കക്ഷിയായ താമരശ്ശേരി ഡി.വൈ.എസ്.പിയെ കൊണ്ട് തന്നെ അന്വേഷിപ്പിച്ച് ജില്ലാ പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ട് കമ്മിഷന് തള്ളി. ആരോപണങ്ങളില്‍ ജില്ലയ്ക്ക് പുറത്തുള്ള എസ്.പി റാങ്കിലുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നേരിട്ട് അന്വേഷിപ്പിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയോട് കമ്മിഷന് നിര്‍ദേശിച്ചത്.

വടകര മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മുടപ്പിലാവില്‍ സുന്നി കള്‍ച്ചറല്‍ സെന്ററിന്റെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നല്‍കാത്തത് സംബന്ധിച്ച ഹരജി കമ്മിഷന് തീര്‍പ്പാക്കി. കെട്ടിടത്തിന് അനുമതി നല്‍കുന്നതിനെതിരെ ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനോട് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഹരജി തീര്‍പ്പാക്കിയത്. സിറ്റിങില്‍ പരിഗണിച്ച 24 പരാതികളില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. ജില്ലയിലെ അടുത്ത സിറ്റിങ് 2018 ഫെബ്രുവരി 15 ന് നടക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications