വടകര നഗരസഭ വനിതാ ജീവനക്കാരിയെ അപമാനിച്ച സംഭവം- വിഷയം പരിഹരിക്കാൻ പാർട്ടി ലീഡർ മാരുടെ യോഗം വിളിക്കും
വടകര:മുസ്ലിം ലീഗ് കൗൺസിലർ പികെ ജലാൽ നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ ഷൈനി പ്രസാദിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ തുടർന്ന് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ബഹളം.പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പരാതിയുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫീസിൽ വെച്ച് സഹ ജീവനക്കാരുടെ മുന്നിൽ വെച്ച് ജെഎച്ച്ഐയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നഗരസഭാ സെക്രട്ടറിയ്ക്ക് ഉദ്യോഗസ്ഥ നൽകിയ പരാതി പൊലീസിന് കൈമാറിയ സംഭവത്തിലാണ് പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങൾ രംഗത്തിറങ്ങിയതാണ് ബഹളത്തിൽ കലാശിച്ചത്.
ഇത് സംബന്ധിച്ച് കോൺഗ്രസ്സിലെ ടി കേളുവാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.ഉദ്യോഗസ്ഥയും,കൗൺസിലറും തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ ശ്രമിക്കാത്തത് ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് കേളു ആരോപിച്ചു.സെക്രട്ടറിയും,ചെയർമാനും സ്വീകരിച്ച നിലപാട് ശരിയല്ല.കൗൺസിലറോട് വിശദീകരണം പോലും ചോദിക്കാതെ പക്ഷം ചേർന്ന് ചാനലുകൾക്ക് അഭിമുഖം നൽകിയ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പെരുമാറിയതെന്നും കേളു ആരോപിച്ചു.പ്രതിപക്ഷത്തിന്റെ ആരോപണത്തെ ഖണ്ഡിച്ചുകൊണ്ട് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിഗിരീശൻ നടത്തിയ പരാമർശം ബഹളത്തിനിടയാക്കി.

വടകര നഗരസഭാ ചെയർമാൻ കെ ശ്രീധരൻ'
ഷൈനി നൽകിയ പരാതിയുടെ കോപ്പി യോഗത്തിൽ വായിച്ച ഗിരീശൻ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾക്ക് വേണ്ടി വാദിക്കാൻ എത്തിയ കൗൺസിലറുടെ നടപടിയെ വിമർശിക്കുകയുംഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിൽ
അപമാനിച്ചത് ശരിയല്ലെന്നും,ആത്മാർത്ഥമായി ജോലി ചെയ്തു വരുന്ന ജീവനക്കാരിയോടുള്ള പെരുമാറ്റം ജനപ്രതിനിധിക്ക് ചേർന്നതല്ലന്നും ഗിരീശൻ പറഞ്ഞു.
എന്നാൽ ഉദ്യോഗസ്ഥയുടെ പരാതി കരുതി കൂട്ടിയുണ്ടാക്കിയ നടപടിയാണെന്ന് ആരോപണ വിധേയനായ ജലാൽ പറഞ്ഞു.കൗൺസിലും,ഉദ്യോഗസ്ഥരും തമ്മിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്തു പരിഹരിക്കലാണ് മുൻകാല കൗൺസിലുകളുടെ രീതിയെന്ന് ലീഗ് അംഗം ടിഐ നാസർ പറഞ്ഞു.വിഷയം തന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ലെന്നും ന്യായമായി പരിഹരിക്കാൻ തനിക്ക് കഴിവുണ്ടെന്നും,വനിതാ ദിനത്തിൽ നഗരസഭയ്ക്ക് കളങ്ക മേൽപ്പിക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്നു ചെയർമാൻ പറഞ്ഞു.എന്നാൽ പ്രശ്‍നം രമ്യമായി പരിഹരിക്കാൻ അടുത്ത ദിവസം തന്നെ കൗൺസിൽ പാർട്ടി ലീഡർ മാരുടെയും,ഉദ്യോഗസ്ഥ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.
ഇനി മുതൽ കൌൺസിൽ യോഗം പോരാട്ട വേദിയാക്കി മാറ്റരുതെന്ന് ചെയർമാൻ അംഗങ്ങൾക്ക് നിർദേശം നൽകി.കൗൺസിൽ യോഗത്തിൽ ഉന്നയിക്കേണ്ട പ്രശ്നങ്ങൾ നേരത്തെ എഴുതി തന്നാൽ അഞ്ചു മിനിറ്റ് സംസാരിക്കാൻ അനുവദിക്കുമെന്നും ചെയർമാൻ കെ.ശ്രീധരൻ പറഞ്ഞു.ഇ.അരവിന്ദാക്ഷൻ,എം.പി.ഗംഗാധരൻ,എൻ.പി.നഫ്‌സൽ,അനിത ചീരാം വീട്ടിൽ,പി.എം.മുസ്തഫ,എ.കുഞ്ഞിരാമൻ,വി.ഗോപാലൻ,വ്യാസൻ പുതിയ പുരയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications