വൈദ്യുതി വകുപ്പില്‍ ഞെട്ടിച്ച തീരുമാനം: എന്‍സിപിക്ക് ഗതാഗതം നഷ്ടം,ആന്റണി രാജുവിനും പ്രധാന വകുപ്പ്
തിരുവന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ഘടകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ സുപ്രധാന മാറ്റങ്ങള്‍. സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ എകെജി സെന്ററില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് വകുപ്പ് നിര്‍ണ്ണയം നടക്കുന്നത്. ഒരു ഘടകക്ഷി നേതാക്കളേയും പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചാണ് വകുപ്പ് വിഭജനത്തിലെ ചര്‍ച്ചകള്‍ നടക്കുന്നത്.
ഇതോടൊപ്പം തന്നെ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളിലും സിപിഎം നിര്‍ണ്ണായകമായ തീരുമാനം എടുത്തിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും. ഏറ്റവും ഞെട്ടിച്ച ഒരു തീരുമാനം ഉണ്ടായത് വൈദ്യുതി വകുപ്പിന്റെ കാര്യത്തിലാണ്.

പ്രധാന വകുപ്പുകളില്‍
സ്വന്തം പാര്‍ട്ടി മന്ത്രിമാരുടെ കാര്യത്തിലാണ് സിപിഎം ആദ്യം ചര്‍ച്ചകള്‍ നടത്തിയത്. ആരോഗ്യം ഉള്‍പ്പടെ പ്രധാന വകുപ്പുകളുടെ കാര്യത്തിലെല്ലാം അന്തിമ തീരുമാനമായി കഴിഞ്ഞു. കെകെ ശൈലജ ഒഴിയുന്ന ആരോഗ്യ വകുപ്പിന്റെ ചുമതല ലഭിക്കുന്നത് ആറന്മുളയില് നിന്നും ജയിച്ച വീണാ ജോര്‍ജിനാണ്. കെഎന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം എന്നിവരാണ് മറ്റ് പ്രധാന വകുപ്പുകളില്‍ വരുന്നത്.

വൈദ്യുതി വകുപ്പ്
സിപിഐ ഒഴികേയുള്ള ഘടകക്ഷികളുടെ വകുപ്പുകളില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഏകാംഗ കക്ഷികള്‍ക്ക് അടക്കം പ്രധാനപ്പെട്ട വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഏറെ ഞെട്ടിച്ച തീരുമാനം ഉണ്ടായിരിക്കുന്നത് വൈദ്യുതി വകുപ്പിന്റെ കാര്യത്തിലാണ്. ഒന്നാം പിണറായി സര്‍ക്കാറില്‍ എംഎം മണി ചുമതല വഹിച്ചിരുന്ന വകുപ്പായിരുന്നു വൈദ്യതി.

നേട്ടങ്ങളുടെ അഞ്ച് വര്‍ഷം
തുടക്കത്തില്‍ ഏറെ സംശയങ്ങളും വിമര്‍ശനം ഉയര്‍ന്നെങ്കിലും സ്ഥാനമൊഴിയുമ്പോള്‍ ഏറ്റവും മികവ് പുലര്‍ത്തിയ വകുപ്പുകളില്‍ ഒന്നായി വൈദ്യുതി വകുപ്പ് മാറി. പവര്‍ കട്ട് ഇല്ലാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് ഉള്‍പ്പടേയുള്ള നേട്ടങ്ങള്‍ ഉള്‍പ്പടെ വൈദ്യുതി വകുപ്പില്‍ എംഎം മണിക്ക് എടുത്ത് പറയാനുണ്ട്.

സിപിഎമ്മിലെ പ്രമുഖര്‍
നേരത്തേയും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോഴെല്ലാം പ്രമുഖര്‍ വഹിച്ചിരുന്ന വകുപ്പാണ് വൈദ്യുതി. പിണറായി വിജയന്, എകെ ബാലന്, എസ് ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന നേതാക്കളായിരുന്നു നേരത്തെ സിപിഎമ്മില്‍ നിന്നും വൈദ്യുതി മന്ത്രിയായത്. എന്നാല്‍ ഇത്തവണ വൈദ്യുതി വകുപ്പ് ഘടകക്ഷിയായ ജെഡിഎസിന് നല്‍കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

ആദ്യം ജലവിഭവ വകുപ്പ്
ഒന്നാം പിണറായി സര്‍ക്കാറില്‍ ജലവിഭവ വകുപ്പായിരുന്നു ജെഡിഎസിന് ലഭിച്ചത്. ആദ്യ രണ്ടര വര്‍ഷം മാത്യു ടി തോമസും പിന്നീടുള്ള രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടിയും മന്ത്രിയായി. ഇത്തവണയും ജെഡിഎസില്‍ ടേം വ്യവസ്ഥയാണ്. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി വൈദ്യുതി വകുപ്പ് മന്ത്രിയാവും.

കേരള കോണ്‍ഗ്രസിന്
അതേസമയം, ജെഡിഎസില്‍ നിന്നും എടുത്ത് കളഞ്ഞ ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. മറ്റേതെങ്കിലും സുപ്രധാനമായ വകുപ്പുകളും അവര്‍ക്ക് ലഭിക്കും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് തിരിച്ചെടുത്ത സിപിഎം അത് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന് നല്കി.
Recommended Video

പകരം വനം വകുപ്പ്
ഗതാഗത വകുപ്പ് നഷ്ടമാവുമ്പോള്‍ എന്‍സിപിക്ക് പകരം ലഭിക്കുന്ന വനം വകുപ്പാണ്. കഴിഞ്ഞ സര്‍ക്കാറില്‍ സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പാണ് വനം. മന്ത്രിസഭയിലേക്ക് ആദ്യമായി എത്തുന്ന ഐഎന്‍എല്ലിനും സുപ്രധാന വകുപ്പ് ലഭിച്ചു. തുറമുഖം, പ്രവാസികാര്യ വകുപ്പുകളാണ് ഐഎന്‍എല്ലിന് ലഭിച്ചത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications