തെറ്റ് ചെറിയാന്റെ ഭാഗത്തല്ലെന്ന് ഉമ്മന്‍ ചാണ്ടി; 20 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍... ചരിത്ര നിമിഷം
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് വിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്ന് സംഭവിച്ച കാര്യങ്ങളില്‍ തെറ്റ് ചെറിയാന്റെ ഭാഗത്തല്ല എന്ന് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. മുസ്ലിം ലീഗ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അവുകാദര് കുട്ടി നഹയുടെ പേരിലുള്ള പുരസ്കാരം ചെറിയാന് ഫിലിപ്പിന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
ഇരു നേതാക്കളും രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു വേദിയില്‍ എത്തിയത് എന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്കുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ചെറിയാന് ഫിലിപ്പ് മല്‍സരിച്ച സംഭവം കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ ഞെട്ടലുണ്ടാക്കിയ സംഭവമാണ്. പിന്നീട് ഇടതുപക്ഷത്തേക്ക് പോയ ചെറിയാന് വീണ്ടും കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. 20 വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ ഓരോന്നായി എടുത്തു പറഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയും ചെറിയാന് ഫിലിപ്പും ഒരേ വേദിയിലെത്തിയത് യാദൃശ്ചികമാകാം. അവുകാദര് കുട്ടി നഹ പുരസ്കാരത്തിന് ചെറിയാനെ തിരഞ്ഞെടുത്തതും പുരസ്കാരം നല്കാന് ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ചെറിയാന് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ വന്നത്.

ചെറിയാന് ഫിലിപ്പിന് പുരസ്കാരം നല്കിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്. വ്യത്യസ്തമായ ഒരു രാഷ്ട്രീയ സാഹചര്യം അന്നുണ്ടായി എന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി പഴയ കാര്യങ്ങള്‍ സൂചിപ്പിച്ചു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന് ഫിലിപ്പ് മല്‍സരിക്കുന്ന സാഹചര്യം വന്നു. എല്ലാവര്ക്കും അതൊരു അത്ഭുതമായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഞാനും ചെറിയാനും തമ്മിലുള്ള ബന്ധം അവസാനിച്ചു എന്ന് പലരും ധരിച്ചു. ചിലര്‍ സഹതാപത്തോടെ സംസാരിച്ചു. ഞാന്‍ വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. അപ്പുറത്ത് നില്ക്കുന്ന വ്യക്തിയുടെ വീക്ഷണം ഞാനേത് വിഷയത്തിലും പരിശോധിക്കാറുണ്ട്. ചെറിയാനുമായി ബന്ധപ്പെട്ട കാര്യത്തിലും ഞാന്‍ അതേ സമീപനം സ്വീകരിച്ചു. ആ രീതിയില്‍ പരിശോധിച്ചപ്പോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷം തോന്നിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്റെ ഭാഗത്ത് നിന്ന് തെറ്റുവന്നു എന്ന മനോഭാവമാണ് അന്ന് എനിക്കുണ്ടായത്. ചെറിയാനെ പോലെ സജീവ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ സാധിക്കുന്ന സീറ്റ് നല്‍കേണ്ടതായിരുന്നു. അതിന് സാധിക്കാതെ വന്നതില്‍ തെറ്റ് സംഭവിച്ചു. ഞാനുള്‍പ്പെടുന്ന സംവിധാനത്തിന്റെ ഭാഗത്ത് തെറ്റില്ലേ എന്ന് എനിക്ക് തോന്നിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാനുള്‍ക്കൊള്ളുന്ന സംവിധാനത്തിന്റെ ഭാഗത്താണ്. അതുകൊണ്ടുതന്നെ എനിക്ക് അന്നും ഇന്നും വിദ്വേഷമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറിയാന് ഫിലിപ്പ് തിരിച്ചെത്തണമെന്ന് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാല്‍ പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. കെ കരുണാകരനും ചെറിയാന് ഫിലിപ്പും തമ്മിലുള്ള ബന്ധമാണ് പത്മജ സൂചിപ്പിച്ചത്. കെ മുരളീധരനും എസ്എസ് ലാലുമെല്ലാം സമാനമായ പ്രതികരണങ്ങള്‍ നടത്തി.
പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

കോണ്‍ഗ്രസ് വിട്ട ഇടതുപക്ഷ സഹയാത്രികനായ ചെറിയാനെ സിപിഎം അവഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നപ്പോള്‍ പരിഗണിക്കാതിരുന്നതും നിമയസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാതിരുന്നതും ഈ പ്രചാരണത്തിന് ബലമേകി. അടുത്തിടെ ഖാദി ബോര്‍ഡില്‍ വൈസ് ചെയര്മാന് പദവി നല്‍കിയിരുന്നു. എന്നാല്‍ ചെറിയാന് വേണ്ടെന്ന് പറഞ്ഞു. പ്രകൃതി ദുരന്തവിഷയത്തില്‍ പിണറായി വിജയന് സര്‍ക്കാരിനെതിരെ ചെറിയാന് രംഗത്തുവന്നതും വലിയ ചര്‍ച്ചയായി.

ചെറിയാന് ഫിലിപ്പിന്റെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ചെറിയാന് ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണ് എന്നറിയില്ല. മുമ്പ് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന വ്യക്തിയാണ് ചെറിയാന്. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് അദ്ദേഹം. അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications