സിപിഎമ്മിന്റെ ബിപി കൂട്ടി ഇപി; പാലക്കാട്ടെത്തിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷം, ഇടതിന് പണിയോ?
പാലക്കാട്: കേരളത്തിൽ ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ചേലക്കരയിൽ വോട്ടെടുപ്പ് കഴിഞ്ഞു, ഇനി ജാൻവിധിക്കായുള്ള കാത്തിരിപ്പാണ്. പാലക്കാട് നവംബർ 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഉയർന്നുവന്ന ഒരു രാഷ്ട്രീയ വിവാദം സിപിഎമ്മിന്റെ നെഞ്ചിൽ ബോംബായി വീഴുന്ന കാഴ്‌ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
മുൻ മന്ത്രി, മുൻ എൽഡിഎഫ് കൺവീനർ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ ഇടത് പ്രവർത്തകർക്ക് ഇടയിൽ ആദരണീയനായ ഇപി ജയരാജനെ ചുറ്റിപ്പറ്റിയുള്ള ഒരു വിവാദമാണ് ചേലക്കര, വയനാട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്ന ദിവസം, കൃത്യമായി പറഞ്ഞാൽ നവംബർ 13നാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

രാഷ്ട്രീയക്കാരുടെ ആത്മകഥയും ജീവിതാനുഭവങ്ങളും വലിയ സർക്കുലേഷൻ കണക്കുകൾ ഉണ്ടാക്കിയെടുക്കുന്ന കേരളത്തിൽ ഇപി ജയരാജനെ പോലെയൊരു നേതാവിന്റെ ആത്മകഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അതിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്ന പേരിൽ പ്രചരിച്ച ചില കാര്യങ്ങളാണ്, പരാമർശങ്ങളാണ് ഇതൊരു വലിയ വിവാദത്തിന്റെ വക്കിലെത്തിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം താരതമ്യേന മോശമാണെന്നും, പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും ഒക്കെയുള്ള പരാമർശങ്ങൾ അതിൽ അടങ്ങിയിരുന്നു. എന്നാൽ സംഭവം ഉണ്ടായതിന് പിന്നാലെ പ്രധാനമായും സിപിഎമ്മിനെ അലട്ടിയത് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ചേലക്കരയിലെയോ വയനാട്ടിലെയോ സാഹചര്യങ്ങൾ ആയിരുന്നില്ല.
മറിച്ച് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ അത് എങ്ങനെ സ്വാധീനിക്കും എന്നതാണ്. പ്രത്യേകിച്ച് അതിലെ പരാമർശം ഇവിടുത്തെ ഇടത് സ്ഥാനാർത്ഥി പി സരിനെ കുറിച്ച് ഉള്ളതായതിനാൽ പ്രത്യേകിച്ചും. സർക്കാരിന്റെ ഇടക്കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ വിജയ പരാജയങ്ങൾ പിണറായി സർക്കാരിനെ സാരമായി ബാധിക്കും.
വിഷയം ഗൗരവമായി ഏറ്റെടുത്ത് പ്രതിപക്ഷം
ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഏറ്റുപിടിച്ചത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷമാണ്. പ്രധാനമായും അർധരാത്രിയിലെ റെയ്‌ഡും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഒക്കെ ഉൾപ്പെട്ട് വലഞ്ഞിരുന്ന കോൺഗ്രസിന് പിടിവള്ളിയായി ഇത് മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ സരിന് വേണ്ടി ഇപി പ്രചാരണത്തിന് എത്തിയത് ഭീഷണി മൂലം ആണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. വോട്ടെടുപ്പ് ദിനം വരെ വിവാദം നീട്ടിക്കൊണ്ട് പോവുകയാണ് അവരുടെ ലക്ഷ്യം.
വോട്ടർമാരെ സ്വാധീനിക്കുമോ?
മണ്ഡലത്തിൽ കഴിഞ്ഞ ഒന്ന് രണ്ട് തിരഞ്ഞെടുപ്പുകളിലായി മത്സര ചിത്രത്തിലേ ഇല്ലാതിരുന്ന സിപിഎം ഒന്ന് ജീവൻ വച്ചത് കോൺഗ്രസിലെ പടലപ്പിണക്കവും സരിന്റെ സ്ഥാനാർത്ഥിത്വവും ഒക്കെ കൊണ്ടാണ്. എന്നാൽ അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തിലാണ് ഇപി ജയരാജൻ വിവാദം ഉയർന്നുവന്നിരിക്കുന്നത്. ഇത് സാധാരണ വോട്ടർമാർക്ക് ഇടയിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് പറയാൻ കഴിയില്ലെങ്കിലും പാർട്ടി പ്രവർത്തകർ പോലും അതൃപ്‌തിയിലാണ് എന്നതാണ് യാഥാർഥ്യം.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications