Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ പറപ്പൂക്കര ഇരട്ടകൊലപാതകം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 20 വര്‍ഷം കഠിന തടവ്

തൃശൂര്‍: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും ഇരുപതു വര്‍ഷം കഠിന തടവും. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു വിധിച്ചത്. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു(33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍ മരാശരി വീട്ടില്‍ ശരത്ത് എന്ന ശരവണന്‍(32), നെടുമ്പാള്‍ മൂത്തേടത്ത് വീട്ടില്‍ സന്തോഷ് എന്ന കൊങ്കന്‍ സന്തോഷ്(37), ആനന്ദപുരം കൈപ്പഞ്ചേരി വീട്ടില്‍ ഷിനു(28), ആനന്ദപുരം വള്ളിവട്ടത്ത് രഞ്ജു(35) എന്നിവര്‍ക്കാണു കോടതി ശിക്ഷ വിധിച്ചത്. കൊലപാതത്തിന് ഇരട്ടജീവപര്യന്തവും വധശ്രമത്തിന് 20 വര്‍ഷം കഠിനതടവും 75000 രൂപ വീതം പിഴയുമാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ വിധിച്ചത്. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപവീതം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കണം.

2015 ഡിസംബര്‍ 25നാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ പറപ്പൂക്കര നന്തിക്കര മേനാച്ചേരി വീട്ടില്‍ തിമോത്തിയുടെ മകന്‍ മിഥു(25)ന്റെ ഭാര്യയെ രണ്ടാംപ്രതി കളിയാക്കിയതും മുണ്ടുപൊക്കി കാണിച്ചതും പരാതിക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണു സംഭവത്തിന് കാരണം. അന്നുതന്നെ പ്രതികള്‍ മാരകായുധങ്ങളുമായി പരാതിക്കാരന്റെ പറപ്പൂക്കരയിലുള്ള വാടകവീടിന് സമീപമെത്തി. വൈകിട്ട് അഞ്ചിനു മൂന്നാംപ്രതി പരാതിക്കാരന്റെ വാടക വീട്ടിലേക്കെത്തി ക്രിസ്മസ് ആഘോഷിക്കുകയായിരുന്ന മിഥുനെയും കൂട്ടുകാരായ മെല്‍വിന്‍, ജിത്തു എന്ന വിശ്വജിത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവര്‍ രണ്ടാം പ്രതിയുമായുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് റോഡിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു.

parapookara murder

ഒന്നാംപ്രതി കൈവശം വച്ചിരുന്ന വാള്‍ കൊണ്ട് ശ്രീജിത്തിനെ വെട്ടിയും തടായന്‍ ചെന്ന മിഥുനെ നാലാം പ്രതി വാള്‍ കൊണ്ട് വെട്ടിയും രണ്ടാം പ്രതി ജിത്തുവിന്റെ തലയിലും കാലിലും അഞ്ചാം പ്രതി കമ്പിവടി കൊണ്ട് മെല്‍വിനേയും ജിത്തുവിനേയും അടിക്കുകയും ചെയ്തു. മൂന്നാംപ്രതി മെല്‍വിനെ വെട്ടി, അഞ്ചാംപ്രതി പ്രശാന്തിനെ കൈ കൊണ്ടിടിച്ചും മറ്റും ദേഹോപദ്രവമേല്‍പ്പിച്ചു. ആമ്പല്ലൂര്‍ വരാക്കര ദേശത്തു രായപ്പന്‍ വീട്ടില്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വിന്‍ (35), മുരിയാട് പനിയാറ വീട്ടില്‍ വിശ്വനാഥന്റെ മകന്‍ ജിത്തു എന്ന വിശ്വജിത്ത് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു പ്രതികള്‍ കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയത്.

സംഭവത്തില്‍ മെല്‍വിനും വിശ്വജിത്തും കൊല്ലപ്പെടുകയും മിഥുന്റെ ഇടതുകൈമുട്ടിലും ഇടതുകൈതണ്ടയിലും വലതുകാല്‍ മുട്ടിലും ശ്രീജിത്തിന്റെ തണ്ടല്ലിനും വലതുകൈ മസിലിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുക്കാട് പോലീസ് ഇന്‍സ്പക്ടര്‍മാരായിരുന്ന എന്‍. മുരളീധരന്‍, കെ.എന്‍. ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി കെ.ഡി ബാബു, പി.ജെ ജോബി, ശ്രീജിത്ത്,ബാബു കോട്ടക്കല്‍,ജിഷ ജോബി, എബില്‍ ഗോപുരന്‍ എന്നിവരെ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+