ശബരിമല സ്ത്രീ പ്രവേശനം; രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം,കേരളത്തിന്റെ നിലപാടെന്ത്: മുഖ്യൻ
Recommended Video
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തിൽ കെപിസിസിയുടെ നിലപാട് തള്ളിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഇടയാക്കൂവെന്നും പിണറായി വിജയൻ പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍
കോൺഗ്രസ് വക്താവായ ആനന്ദ് ശർമയും രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നാം വളര്‍ത്തിയെടുത്ത നവോത്ഥാനപരവും മതനിരപേക്ഷവുമായ പാരമ്പര്യങ്ങളെ തള്ളിക്കളയുക മാത്രമല്ല, രാഹുല്‍ ഗാന്ധിയടക്കമുള്ള അഖിലേന്ത്യ നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിക്കുന്നതെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം
ശബരിമല
സ്ത്രീ
പ്രവേശനം
അനുവദിച്ചുകൊണ്ടുള്ള
സുപ്രീംകോടതി
വിധി
നടപ്പിലാക്കുന്നതിന്
താന്‍
അനുകൂലമാണെന്ന
രാഹുല്‍ഗാന്ധിയുടെ
അഭിപ്രായം
സ്വാഗതാര്‍ഹമാണ്.
ചരിത്രപരമായ
വിധി
എന്ന്
അഖിലേന്ത്യാ
കോണ്‍ഗ്രസ്
കമ്മിറ്റി
രേഖപ്പെടുത്തിയ
അഭിപ്രായം
തന്നെയാണ്
രാഹുല്‍ഗാന്ധിക്കെന്ന്
ഇതിലൂടെ
ഒന്നുകൂടി
വ്യക്തമായിരിക്കുകയാണ്.
കോണ്‍ഗ്രസ്
വക്താവായ
ആനന്ദ്
ശര്‍മയും
രാഹുല്‍
ഗാന്ധിയുടെ
അഭിപ്രായത്തെ
പിന്തുണച്ച്
രംഗത്തുവന്നു
എന്നതും
ശ്രദ്ധേയമാണെന്ന്
അദ്ദേഹം
തന്റെ
ഫേസ്ബുക്കിൽ
കുറിച്ചു.
ദൗർഭാഗ്യകരം
അഖിലേന്ത്യാ
കോണ്‍ഗ്രസ്
കമ്മിറ്റിയുടെയും
പ്രസിഡന്‍റിന്‍റെയും
അഭിപ്രായം
കേരളത്തിലെ
കോണ്‍ഗ്രസിന്
ഇല്ലെന്നുള്ളത്
ദൗര്‍ഭാഗ്യകരമാണ്.
അഖിലേന്ത്യാ
നയത്തില്‍നിന്ന്
വ്യത്യസ്തമായി
കേരളത്തിലെ
കോണ്‍ഗ്രസ്
സ്വീകരിക്കുന്ന
സമീപനം
അവര്‍
എത്തിനില്‍ക്കുന്ന
ജനാധിപത്യവിരുദ്ധമായ
സമീപനത്തിന്‍റെ
ദൃഷ്ടാന്തം
കൂടിയാണ്.
ദേശീയ
സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ
മൂല്യങ്ങളെ
ഉള്‍ക്കൊണ്ട്
രൂപീകരിക്കപ്പെട്ടതാണ്
ഇന്ത്യന്‍
ഭരണഘടന.
അത്തരം
മൂല്യങ്ങളില്‍നിന്ന്
കേരളത്തിലെ
കോണ്‍ഗ്രസ്
അകന്നുപോയിരിക്കുന്നു
എന്നതിന്‍റെ
വ്യക്തമായ
തെളിവാണ്
ഇത്.
കേരളത്തിലെ
കോണ്‍ഗ്രസ്സ്
നേതൃത്വത്തില്‍
ഒരു
വിഭാഗം
യാഥാസ്ഥിതിക
നിലപാട്
സ്വീകരിച്ചുവരികയാണ്.
ആ
നിലപാട്
ബിജെപിയെ
സഹായിക്കാന്‍
മാത്രമേ
ഇടയാക്കൂവെന്നും
അദ്ദേഹം
പറയുന്നു.
അപകടകരമായ നിലപാട്
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയ പാരമ്പര്യമാണ് ആദ്യ കാലഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്നത്. വൈക്കം സത്യാഗ്രഹം പോലുള്ളവ ഇതിന്‍റെ സാക്ഷ്യപത്രമായി ചരിത്രത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആ പാരമ്പര്യങ്ങളെ ആകെ നിഷേധിച്ചുകൊണ്ട് സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സമീപനത്തില്‍ പ്രതിഫലിക്കുന്നത്.
ജനങ്ങൾക്ക് അറിയാൻ താൽപ്പര്യമുണ്ട്
നിരവധി
കാലത്തെ
പോരാട്ടങ്ങളിലൂടെ
നാം
വളര്‍ത്തിയെടുത്ത
നവോത്ഥാനപരവും
മതനിരപേക്ഷവുമായ
പാരമ്പര്യങ്ങളെ
തള്ളിക്കളയുക
മാത്രമല്ല,
രാഹുല്‍
ഗാന്ധിയടക്കമുള്ള
അഖിലേന്ത്യാ
നേതൃത്വത്തിന്‍റെ
അഭിപ്രായങ്ങളെ
നിരാകരിക്കുകയും
ചെയ്യുന്ന
നിലപാടാണ്
കേരളത്തിലെ
കോണ്‍ഗ്രസ്
നേതൃത്വത്തില്‍
ഒരു
വിഭാഗം
സ്വീകരിക്കുന്നത്.
ഇതുസംബന്ധിച്ച്
രാജ്യത്തെ
ഭരണഘടനയെയും
നീതിന്യായവ്യവസ്ഥയെയും
അംഗീകരിക്കുന്ന
കോണ്‍ഗ്രസുകാരുടെ
നിലപാട്
എന്താണെന്ന്
അറിയാന്‍
ജനങ്ങള്‍ക്ക്
താല്‍പര്യവുമുണ്ടെന്ന്
ചോദിച്ചുകൊണ്ടാണ്
കേരള
മുഖ്യമന്ത്രി
പിണറായി
വിജയൻ
തന്റെ
ഫേസ്ബുക്ക്
പോസ്റ്റ്
അവസാനിപ്പിക്കുന്നത്.
പിന്തുണയുമായി ആനന്ദ് ശര്‍മ്മയും
ശബരിമല
സ്ത്രീപ്രവേശന
വിധിയില്‍
രാഹുല്‍
ഗാന്ധിയുടെ
നിലപാടില്‍
അപാകതയില്ലെന്ന്
മുതിര്‍ന്ന
കോണ്‍ഗ്രസ്
നേതാവും
മുന്‍
കേന്ദ്രമന്ത്രിയുമായ
ആനന്ദ്
ശര്‍മ്മയും
പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്
കേരളാ
ഘടകം
പ്രാദേശിക
ആചാരത്തിന്
അനുസൃതമായ
നിലപാട്
സ്വീകരിച്ചതാണെന്നും
ആനന്ദ്
ശര്‍മ്മ
വ്യക്തമാക്കിയിരുന്നു.
ശബരിമല
വിഷയത്തില്‍
താന്‍
കേരളത്തിലെ
കോണ്‍ഗ്രസിനൊപ്പമല്ലെന്നും
സ്ത്രീകള്‍ക്ക്
എല്ലായിടത്തും
പോകാന്‍
അവകാശമുണ്ടെന്നും
രാഹുല്‍
ഗാന്ധി
ഇന്ന്
പറഞ്ഞിരുന്നു.
കേരളത്തിലെ
ജനവികാരം
കണക്കിലെടുത്താണ്
കെപിസിസി
അത്തരത്തിലൊരു
തീരുമാനം
എടുത്തത്.
വിശ്വാസികള്‍ക്കൊപ്പം
നില്‍ക്കുക
എന്നതാണ്
അവരുടെ
തീരുമാനം.
എന്നാല്‍
വ്യക്തിപരമായി
തനിക്ക്
ആ
അഭിപ്രായമല്ലെന്നും
രാഹുല്‍
പറഞ്ഞിരുന്നു.