ഫോര്‍ട്ട് സ്റ്റേഷനില്‍ വീണ്ടും പോലീസ് മര്‍ദ്ദനം
തിരുവനന്തപുരം: ഉദയകുമാര്‍ എന്ന പാവം ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന പോലീസ് ക്രൂരത ഇനിയും ആവര്‍ത്തിക്കുമോ. ഉദയകുമാറിനെ ഉരുട്ടി കൊന്ന തിരുവനന്തപുരത്തെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്ത് വരുന്നത് കൂടതല്‍ ക്രൂരമായ മര്‍ദ്ദന കഥകളാണ്.
ഭാര്യയുടെ പ്രസവത്തിനായി നഗരത്തില്‍ എത്തിയ യുവാവിനേയും രണ്ട് സുഹൃത്തുക്കളേയും ഫോര്‍ട്ട് ജനമൈത്രി പോലീസ് സ്റ്റേഷനില്‍വച്ച് മര്‍ദ്ദിക്കുകയും പണം പിടിച്ച് വാങ്ങുകയും ചെയ്തു എന്നാണ് പരാതി. നന്ദിയോട് കോവിലുകോണത്ത് ശ്രീശൈലത്തില്‍ ഋഷിദേവ്(24), ജീവന് ദേവ് (22) സഹോദര പുത്രന് രാഹുല്‍(25) എന്നിവരാണ് പരാതിക്കാര്‍.

രാഹുലിന്റെ ഭാര്യയെ പ്രസവത്തിനായി തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടം വാങ്ങിയ 5000 രൂപയുമായാണ് രാഹുലും ഋഷിദേവും ജീവന്‍ദേവും വെള്ളിയാഴ്ച നഗരത്തില്‍ എത്തിയത്.
ആശുപത്രിയില്‍ ഭാര്യക്കൊപ്പം നിന്നിരുന്ന അമ്മയെ രാത്രി 8.30 ഓടെ വീട്ടിലേക്ക് ബസ് കയറ്റവിട്ട് കിഴക്കേ കോട്ടയില്‍ നില്‍ക്കുമ്പോഴായിരുന്ന സംഭവങ്ങളുടെ തുടക്കമെന്ന് പരാതിയില്‍ പറയുന്നു. ഷാഡോ പൊലീസ് എന്നു പരിചയപ്പെടുത്തിയ ഒരാള്‍ ഋഷിദേവിന്റെ കൈയ്യില്‍ നിന്നു പണവും മൊബൈല്‍ ഫോണും പിടിച്ചു വാങ്ങി. സംശയം തോന്നിയതോടെ ഇവര്‍ അടുത്തുള്ള പോലീസുകാരെ വിവരം അറിയിച്ചു. എന്നാല്‍ പിന്നെ സംഭവിച്ചത് വാദി പ്രതിയാകുന്ന സാഹചര്യമായിരുന്നു. സ്റ്റേഷനില്‍ നിന്ന് ജീപ്പ് എത്തി രാഹുലിനേയും മറ്റ് രണ്ട് പേരേയും കൊണ്ടുപോയി. രാഹുലിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്റ്റേഷനില്‍ എത്തിയ ശേഷം ഇവരെ കെട്ടിയട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും പോലീസുകാര്‍ തട്ടിയെടുത്തു. കൂടുതല്‍ പണവും ആവശ്യപ്പെട്ടു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. ഒടുവില്‍ പുലര്‍ച്ചെ ഫോണ്‍ തിരികെ നല്കി പരിചയക്കാരെ ആരെയങ്കിലും വിളിച്ച് പണവുമായി വരാന്‍ പറയാന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ അമ്മയെ വിരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാവിലെ തന്നെ എത്തി. എന്നാല്‍ ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ 5000 രൂപ കൂടി നല്‍കണമെന്നായി പോലീസുകാര്‍. ഒടുവില്‍ 1700 രൂപ കൊടുത്തപ്പോള്‍ ബൈക്ക് വിട്ടുകൊടുക്കാമെന്നായി. പക്ഷേ വണ്ടിയുടെ ആര്‍സി ബുക്കും മറ്റ് രേഖകളും ബാക്കി പണവുമായി വന്നാലെ തിരിച്ച് നല്കു എന്ന് പോലീസുകാര്‍ പറഞ്ഞതായി പരാതിക്കാര്‍ പറഞ്ഞു.
മര്‍ദ്ദനത്തില്‍ ഋഷിദേവിന്റെ കയ്യിന്റെ എല്ല് പട്ടിയിട്ടുണ്ട്. രാഹുലിന്റെ മുന്‍വരിയിലെ പല്ല് പോലീസുകാര്‍ അടിച്ച് കൊഴിച്ചു. ജീവന്‍ദേവിന്റെ പുറത്ത് ബൂട്ട് ഇട്ട് ചവിട്ടി മുറിവേല്‍പ്പിച്ചു. മൂന്നുപേരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പു മന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍, മനുഷ്യാവകാശകമ്മിഷന് എന്നിവര്‍ക്കു പരാതി നല്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications