നയപ്രഖ്യാപനം: കേരളത്തിന് 17 ശതമാനം വളർച്ച; കടമെടുപ്പ് തടയാന്‍ കേന്ദ്രം ശ്രമിക്കുന്നു; ഗവർണ്ണർ
തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപനത്തിലെ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങള്‍ അടങ്ങിയ ഭാഗം ഉള്‍പ്പടെ ഗവർണ്ണർ നിയമസഭയില്‍ വായിച്ചു. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍.
സമൂഹിക ശാക്തീകരണത്തില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം. നീതി ആയോഗ് കണക്കുകളില്‍ കേരളം വളരെ മുന്നില്‍. അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് കേരളം ലക്ഷ്യമിടുന്നത്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നും നയപ്രഖ്യാപന പ്രസംഗത്തിലൂടെ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.

പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 17 ശതമാനം വളർച്ചയാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതി തുടരും. വലിയ തോതില്‍ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. കുടുംബശ്രീ പദ്ധതി അഭിമാനമാണ്. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. രാജ്യത്ത് സാമ്പത്തി ഫെഡറലിസം ശക്തമാക്കണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ഒരു ആധുനിക, വികസിത കേരളത്തിന്റെ (നവകേരളം) നിര്‍മ്മിതി വിഭാവനം ചെയ്യുന്നു. നമ്മള് തൊഴില്‍മേഖലയിലേയ്ക്ക് കടന്നുവരുന്ന യുവജനങ്ങള്‍ക്കുവേണ്ടി ഡിജിറ്റലും സാങ്കേതികവുമായ പുരോഗതി, ശാസ്ത്രബോധം, ഉല്പാദനത്തിന്റെ പുതിയതലങ്ങള്‍, മാന്യമായ തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമൂഹത്തിലെ അര്‍ഹതപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യസുരക്ഷ പ്രദാനം ചെയ്യുന്നതിന് തുല്യഊന്നല് നല്‍കുന്നതാണ്. സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിന്മേലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് (2023) പ്രകാരം, പാരിസ്ഥിതിക ഉത്കണ്ഠകളെ സംബോധന ചെയ്യുന്നതിലും വിപുലമായ സാമൂഹ്യസുരക്ഷ പ്രദാനം ചെയ്യുന്നതിലും, കേരളം താരതമ്യേന മെച്ചപ്പെട്ട ഒന്നാണ്. കേരളം സവിശേഷമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു എന്ന് എടുത്തുപറയുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഗവർണ്ണ പറഞ്ഞു.
വികേന്ദ്രീകൃതമായ തീരുമാനമെടുക്കല്‍ സംവിധാനത്തിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന കാര്യത്തില്‍ കേരളം രാജ്യത്തെ ഒരു അഗ്രഗാമിയായ സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള എന്റെ സര്‍ക്കാരിന്റെ കഠിന യത്നങ്ങള്‍ ഭാരത സര്‍ക്കാരും പ്രശസ്ത അന്താരാഷ്ട്ര സ്ഥാപനങ്ങളും തുടര്‍ച്ചയായി അംഗീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന് നീതി ആയോഗ് മുന്‍നിരയില്‍ സ്ഥിരമായി റാങ്ക് (സ്ഥാനം) നല്‍കുന്നുണ്ട്. മൊത്തത്തില്‍, പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സിലും കേരളം മുന്‍നിരയിലാണ്.
മുതിര്‍ന്ന പൗരന്മാര്ക്ക് ശ്രദ്ധ നല്കുന്നതില് ഇന്ത്യയിലെ മികച്ച സംസ്ഥാനമായി ഭാരത സര്‍ക്കാരിന്റെ സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ വയോശ്രേഷ്ഠ സമ്മാന്‍ 2021 കേരളം കരസ്ഥമാക്കുകയുണ്ടായി. എന്റെ സര്‍ക്കാര്‍ സേവന ത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും വേണ്ടി ഒരു സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി (മെഡിസെപ്) ആരംഭിച്ചിട്ടുണ്ട്. ഏകദേശം 30 ലക്ഷം അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതി പ്രത്യേകതകളുള്ളതും സമാനതകളില്ലാത്തതുമാണെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു.
സര്‍ക്കാര്‍ അതീവ ദുര്‍ബലവിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോകുന്നതാണ്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് അതിദാരിദ്ര്യം തിരിച്ചറി യുന്നതിലേയ്ക്കായി എന്റെ സര്‍ക്കാര്‍ 2022-ന്റെ തുടക്കത്തില്‍ ഒരു സര്‍വ്വേ നടത്തിയതും അതില്‍ കേരളത്തില്‍ 64,006 അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളതായി കണ്ടെത്തിയതും. സര്‍വ്വേയിലെ കണ്ടെത്തലുകള്‍, കേരളത്തിലെ ബഹുമുഖ ദാരിദ്ര്യം, രാജ്യത്തെ ഏറ്റവും കുറവായ 0.7% മാത്രമാണെന്ന് സൂചിപ്പിക്കുന്ന നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികയിന്മേലുള്ള അടിസ്ഥാനതല റിപ്പോര്‍ട്ടിലെ (NITI Aayog Baseline Report on Multi-dimensional Poverty Index) കണ്ടെത്തലുകളോട് മൊത്തത്തില്‍ യോജിക്കുന്നതുമാണ്.
എന്റെ സര്‍ക്കാര്‍ ഈ അതിദരിദ്രരെയും ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുടുംബ ങ്ങളെയും അവരുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്നും അഭിവൃദ്ധിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധവും അതിനായി കുടുംബശ്രീയുമായും തദ്ദേശ സര്‍ക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികള്‍ ആവിഷ്കരിച്ചുവരികയുമാണ്.
നഗര-ഗ്രാമ മേഖലകളിലെ എല്ലാവര്ക്കും ഭൂമിയും വീടും എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. 2016-ല്‍ ആരംഭിച്ച 'ലൈഫ് ' (LIFE) മിഷന്റെ (Livelihood Inclusion and Financial Empowerment Scheme) ആഭിമുഖ്യത്തില്‍ 2023 ജനുവരി 15 വരെ 3,22,922 വീടുകളും നാല് ബഹുനില സമുച്ചയങ്ങളും പൂര്ത്തീകരിക്കുകയുണ്ടായെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications