വിക്കറ്റ് നമ്പർ 2: സംവിധായകന് രഞ്ജിത്ത് രാജിവെച്ചു, ഗത്യന്തരമില്ലാതെ പടിയിറക്കം
തിരുവനന്തപുരം: സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിനിമയുടെ ഓഡീഷന് വിളിച്ച് സംവിധായകന് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. ആരോപണ വിധേയനെ സർക്കാർ പദവിയില്‍ ഇരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നിരുന്നു
രാജി തീരുമാനം രഞ്ജിത് ഇന്നലെ തന്നെ സർക്കാറിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീലേഖ മിത്രയുടെ തുറന്ന് പറച്ചില്. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം.

'റൂമിലേക്ക് വിളിപ്പിച്ച അദ്ദേഹം എന്റെ അരികത്ത് നിന്ന് വളകളിലെല്ലാം തൊടാന്‍ തുടങ്ങി. ആകസ്മികമായി എന്റെ കൈകളിലും തൊട്ടു. സ്ത്രീകള്‍ക്ക് ആറാം ഇന്ദ്രിയമുണ്ട്. സ്വയം സംരക്ഷിക്കേണ്ടതുണ്ട് എന്നത് അറിയാം. അദ്ദേഹത്തിന്റെ പ്രവൃത്തി എനിക്ക് അസ്വസ്ഥയുണ്ടാക്കി. എന്നാല്‍ വളകളോടുള്ള കൗതുകമാണ് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം അപ്പോള്‍ അദ്ദേഹത്തിന് നല്കി. പക്ഷെ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. അവിടം ഇരുണ്ട ലൈറ്റായിരുന്നു. ഞാന്‍ കൈ വലിക്കുന്നില്ലെന്നും എതിര്‍ക്കുന്നില്ലെന്നും കണ്ടപ്പോള്‍ മുടിയിലും കഴുത്തിലും തൊടാന്‍ തുടങ്ങി.' എന്നായിരുന്നു ശ്രീലേഖ മിത്ര പറഞ്ഞത്.
അദ്ദേഹം ഇത് തുടർന്നതോടെ ഞാന്‍ എതിര്‍ത്തു. അവിടെ നിന്നിറങ്ങി പോയി. ഇത് തന്റെ സ്ഥലമല്ലെന്നും ഇവിടെ ജോലി ചെയ്യേണ്ടെന്നും ഞാന്‍ ഉറപ്പിച്ചു. അസോസിയേറ്റ് ഡയറക്ടറെ വിൡച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. അവരുടെ കൈയില്‍ റൂമിന്റെ മാസ്റ്റര്‍ കീ ഉണ്ടാകാം, പത്ത് പേര് ഒരുമിച്ച് വന്നാല്‍ വാതില്‍ തള്ളി തുറന്നാല്‍ എന്ത് സംഭവിക്കും എന്നതൊക്കെയായിരുന്നു എന്റെ ചിന്ത.
നിര്‍മാതാവിനെ വിളിച്ച് എനിക്ക് തിരിച്ചുപോകാന്‍ ടിക്കറ്റ് ഏര്‍പ്പാടാക്കണമെന്നും ഞാന്‍ താങ്കളുടെ വര്‍ക്ക് ചെയ്യാനാണ് എത്തിയത് എന്നും പറഞ്ഞു. പക്ഷെ എനിക്ക് ടിക്കറ്റോ മറ്റ് സൗകര്യങ്ങളോ ചെയ്ത് തന്നില്ല. ആ സിനിമയിലും മറ്റ് മലയാളം സിനിമകളിലും എനിക്ക് അവസരം ലഭിച്ചില്ല. ഇത് മലയാളം സിനിമയിലെ മാത്രം കാര്യമല്ല. എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും ശ്രീലേഖ മിത്ര വ്യക്തമാക്കിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications