Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇരകളുടെ മൊഴികൾ പുറത്തുവിടുന്നു'; റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യുസിസി, മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ഡബ്ല്യുസിസി. ഹേമ കമ്മിറ്റിക്ക് മുൻപാണ് മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മാധ്യമങ്ങളിലൂടെ ഇരകളുടെ മൊഴികൾ പുറത്തുവിടുന്നത് നിയന്ത്രിക്കണമെന്നും ആവഷ്യപ്പെട്ടാണ് കത്ത്. റിപ്പോർട്ടർ ചാനലിനെയാണ് ഡബ്ല്യുസിസി കത്തിൽ വിമർശിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ അടക്കം റിപ്പോർട്ടർ ചാനൽ പുറത്തുവിടുന്നുവെന്ന് തുറന്ന കത്തിൽ ഡബ്ല്യുസിസി പറയുന്നു. സംഘടനയുടെ കത്തിന്റെ പൂർണരൂപം വായിക്കാം

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്
താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് .‌

hema2-

എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് .

പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. വിശ്വസ്തതയോടെ ഡബ്ല്യു.സി.സി'. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രമുഖ നടി സംവിധായകനും നടനുമെതിരെ നൽകിയ മൊഴി കഴിഞ്ഞ ദിവസം ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് ഡബ്ല്യുസിസി രംഗത്തെത്തിയത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിച്ചശേഷം മൊഴി നൽകിയവരുടെ വിശദവിവരം ശേഖരിക്കാൻ പട്ടിക തയ്യാറാക്കുമെന്നാണ് കഴിഞ്ഞ ദിവസം എസ് ഐ ടി സംഘം വ്യക്തമാക്കിയിരുന്നു. 4000 പേജുള്ള പൂർണ റിപ്പോർട്ട് പഠിക്കുകയാണെന്നും എത്രയും വേഗം മൊഴിയെടുപ്പിലേക്കും തുടർ നടപടികളിലേക്കും കടക്കുമെന്നുമാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+