Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യപാല്‍ മാലിക്കിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: കേന്ദ്രം സത്യം തുറന്ന് പറയണം: എളമരം കരീം

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സി പി എം നേതാവും രാജ്യസഭ അംഗവുമായ എളമരം കരീം. പുൽവാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകൾ സൂചിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരിക്കുന്നതെന്നും എളമരം കരീം അഭിപ്രായപ്പെടുന്നു.

സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതിൽ കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് കാരണം. സിആർപിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സർക്കാർ സൈനികരെ വിമാനത്തിൽ എത്തിച്ചിരുന്നുവെങ്കിൽ നാല്പതോളം ജവാന്മാരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

 kareem-

സിആർപിഎഫ് അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. മനപ്പൂർവം നമ്മുടെ ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്ത ബിജെപി സർക്കാർ രാജ്യത്തോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുൽവാമ ആക്രമണം നടക്കാൻ കാരണമായത്. ഇന്റലിജൻസ് ഏജൻസികൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും സൈനിക കോൺവോയ് റോഡ് മാർഗം യാത്രചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഒന്നും തന്നെ പാലിച്ചില്ല എന്നുമുള്ള ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പുൽവാമ ഭീകരാക്രമണ സമയത്ത് സംസ്ഥാന ഗവർണറായിരുന്ന വ്യക്തിതന്നെയാണ് എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

രാജ്യരക്ഷയെപ്പോലും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കുന്ന ബിജെപിയും കേന്ദ്ര സർക്കാർ പ്രതിനിധികളും രാജ്യം മുഴുവൻ ചർച്ചയായ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് മറുപടി പറയേണ്ടതാണ്. രാജ്യരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽത്തന്നെ കക്ഷിരാഷ്ട്രീയ ഭേതമന്യേ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഈ ദുരന്തങ്ങളിൽ സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ആ ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ പിന്തുണയാണ് പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെ നൽകിയതെന്നും എളമരം കരീം ചൂണ്ടിക്കാണിക്കുന്നു.

 satyapalmalik

പക്ഷെ ഈ ദുരന്തങ്ങൾ നടക്കാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വ്യാപക ആശങ്കയും സംശയങ്ങളും ഉയർന്നുവന്നിരുന്നു. അവയോടൊന്നിനോടും സർക്കാർ പ്രതികരിച്ചില്ല എന്നുമാത്രമല്ല ഇതിനെല്ലാം വഴിവെച്ച സുരക്ഷാ വീഴ്ചകൾ ഉക്കുവർത്തിക്കാട്ടാൻ ശ്രമിച്ചവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ് ആർഎസ്എസ് ബിജെപി നേതൃത്വം ചെയ്തത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുഴുവൻ ബിജെപി നേതാക്കന്മാരും ഈ വിഷയങ്ങൾ പ്രചാരണ ആയുധമാക്കുകയും ചെയ്തു.

എല്ലാ പൊതുയോഗങ്ങളിലും വാതോരാതെ അതിവൈകാരികമായി ഇക്കൂട്ടർ പറഞ്ഞ പേരുകളാണ് പുൽവാമയും ബാലാക്കൊട്ടും. സത്യപാൽ മാലിക് ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ വലിച്ചുകീറിയിരിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായി നമ്മുടെ ജവാന്മാരുടെ ജീവൻ പോലും വെച്ച് പന്താടുന്ന ബിജെപിയുടെ ജീർണ മുഖമാണ്. ഈ ഗുരുതര വെളിപ്പെടുത്തൽ ഉയർത്തുന്ന ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ബിജെപി സർക്കാരിന് സാധിക്കില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ രാജ്യരക്ഷയെത്തന്നെ അപകടത്തിലാക്കുന്നതാണെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവാൻ ഇത് വഴിവെക്കും.

ദേശരക്ഷ തങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന ബിജെപി അവകാശവാദം പൊള്ളയായ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്നും ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ നാടിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണെന്നുമുള്ള യാഥാർഥ്യം നാട് തിരിച്ചറിയും. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളിൽ കേന്ദ്ര സർക്കാർ സത്യം പൊതുജനങ്ങളോട് തുറന്ന് പറയുകയും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും എളമരം കരീം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+